Connect with us

Culture

ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിക്ക് മുന്നേറ്റം, ജഡേജക്ക് ഒന്നാം സ്ഥാനം നഷ്ടമായി

Published

on

ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ അപരാജിത സെഞ്ച്വറി നേടിയതാണ് കോഹ് ലിയെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളി ആദ്യ അഞ്ചിലെത്താന്‍ സഹായിച്ചത്. ഈഡനിലെ ശതകം കോഹ് ലിയുടെ രാജ്യാന്തര കരിയറിലെ അമ്പതാം സെഞ്ച്വറിയായിരുന്നു. ഏകദിന, ടി-20 റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്താണ് നിലവില്‍. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ ശതകം നേടിയ ചേതശ്വര്‍ പൂജാരയാണ് റാങ്കിങില്‍ (നാലാം സ്ഥാനം) ഇന്ത്യയുടെ മികച്ച താരം.

അതേസമയം ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഴയും വെളിച്ച കൂറവും മൂലം കളിയുടെ പകുതിയോളം സമയം നഷ്ടമായ ഈഡനിലെ മത്സരത്തില്‍ രണ്ടു ഇന്നിങ്‌സുകളിലായി രണ്ടു ഓവര്‍ മാത്രം പന്തെറിയാനേ ജഡേജക്കായിള്ളൂ. പരമ്പരയിലെ ശേഷിക്കുന്ന രണ്ടു കളിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാനായാല്‍ ജഡേജക്ക് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവും.
എട്ടു വിക്കറ്റ് പ്രകടനവുമായി  കളിയിലെ താരമായ ഭുവനേശ്വര്‍ കുമാര്‍ ബൗളിങില്‍ എട്ടു സ്ഥാനം മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ 29-ല്‍ എത്തി. അതേസമയം കളിയില്‍ ആറു വിക്കറ്റ് നേടിയ മുഹമ്മദ് ഷെമിയും ഒരുസ്ഥാനം മെച്ചപ്പെടുത്തി 18ലെത്തി. ടെസ്റ്റ് ടീം റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്.

പുതിയ ടെസ്റ്റ് റാങ്കിങ്

ബാറ്റ്‌സ്മാന്‍

1. സ്റ്റീവ് സ്മിത്ത്           (ഓസ്‌ട്രേലിയ) 936 റേറ്റിങ് പോയിന്റ്
2. ജോ റൂട്ട്                   (ഇംഗ്ലണ്ട്) 889
3.കെയ്ന്‍ വില്ല്യംസണ്‍   (ന്യൂസിലന്റ്) 880
4.ചേതശ്വര്‍ പൂജാര        (ഇന്ത്യ)886
5. വിരാട് കോഹ് ലി        (ഇന്ത്യ )817

ബൗളര്‍
1. ജെയിംസ് ആന്‍ഡേഴ്‌സണ്‍   (ഇംഗ്ലണ്ട്) 896 റേറ്റിങ് പോയിന്റ്
2.കാഗിസോ റബാഡ               (സൗത്ത് ആഫ്രിക്ക)876
3.രവീന്ദ്ര ജഡേജ                    (ഇന്ത്യ)868
4.രവിചന്ദ്ര അശ്വിന്‍                 ( ഇന്ത്യ)840
5. രണങ്ക ഹെരാത്ത്                (ശ്രീലങ്ക)820

ഓള്‍ റൗണ്ടര്‍
1. ഷാക്കിബ് അല്‍ ഹസ്സന്‍ (ബംഗ്ലാദേശ്) 437 റേറ്റിങ് പോയിന്റ്
2. രവീന്ദ്ര ജഡേജ             (ഇന്ത്യ)408
3. ബെന്‍ സ്‌റ്റോക്‌സ്        (ഇംഗ്ലണ്ട്) 395
4.രവിചന്ദ്ര അശ്വിന്‍         ( ഇന്ത്യ)394
5. മോയിന്‍ അലി            ( ഇംഗ്ലണ്ട്) 378

ടീം
1. ഇന്ത്യ   -125 റേറ്റിങ് പോയിന്റ്
2.സൗത്ത് ആഫ്രിക്ക-111
3. ഇംഗ്ലണ്ട്-105
4.ന്യൂസിലന്റ് -97
5.ഓസ് ട്രേലിയ-97

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending