Connect with us

Culture

കോലി മികവില്‍ ഇന്ത്യ കപ്പടിക്കും

Published

on

ലോകകപ്പ് ക്രിക്കറ്റില്‍ വീവിധ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്‍ സംസാരിക്കുന്ന കോളം -മൈ മാര്‍ക്ക് ഇന്ന് മുതല്‍. ആദ്യ ദിവസം ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും നിലവില്‍ കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍ സംസാരിക്കുന്നു

ലണ്ടന്‍: ഇത്തവണ ലോകകപ്പിന് വ്യക്തമായ സാധ്യത ഇന്ത്യക്കാണെന്ന്. ലോകകപ്പ് സ്വന്തമാക്കുക എന്നത് ഏത് ടീമിന്റെയും ആഗ്രഹമാണ്. പക്ഷേ പലപ്പോഴും പലര്‍ക്കും ആ നേട്ടത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്ന വേളകളില്ലെല്ലാം വ്യക്തിഗതമായ പ്രകടനങ്ങളും നേതൃത്ത്വവും പലപ്പോഴും കപ്പ് നേട്ടത്തെ സഹായിച്ചിട്ടുണ്ട്. 1975 ല്‍ ഇവിടെ നടന്ന ലോകകപ്പില്‍ വിന്‍ഡീസ് കപ്പ് ഉയര്‍ത്തിയത് ക്ലൈവ് ലോയിഡിന്റെ മികവിലായിരുന്നു. 1979 ലെ ലോകകപ്പിലേക്ക് വരുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സന്റെ ഊഴം. 1983 ല്‍ ഇന്ത്യ കപ്പ്് സ്വന്തമാക്കിയത് കപില്‍ദേവ് മാജിക്കിലായിരുന്നു. അവസാനമായി ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്ന 1999 ല്‍ സ്റ്റീവ് വോയുടെയും സംഘത്തിന്റെയും കരുത്തിലായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. ഇത്തവണ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്് ഞാന്‍ കാണുന്നത് വിരാത് കോലിയെയാണ്. ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നതിനൊപ്പം നാളെയുടെ ഇതിഹാസമാണ് അദ്ദേഹം. സാങ്കേതികമായ മികവും വേഗത്തില്‍ റണ്‍സ് നേടാനുള്ള കരുത്തും അധികം അവസരങ്ങള്‍ നല്‍കാതെ ഗ്രൗണ്ട് ഷോട്ടുകളുമായി അദ്ദേഹം മികവ് പ്രകടിപ്പിക്കുന്നതും ആ ബാറ്റ്‌സ്മാനെ വിത്യസ്തനാക്കുന്നുണ്ട്. പരമ്പരാഗത ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നതെങ്കിലും വിത്യസ്ത സാഹചര്യങ്ങളെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്, രോഹിത് ശര്‍മ്മയെ പോലെ ഒരാളുടെ പിന്തുണയും കോലിക്കുണ്ട്. ഇന്ത്യന്‍ ബൗളിംഗിന് കരുത്ത്് പകരുന്ന ജസ്പ്രീത് ബുംറയുടെ സാന്നിദ്ധ്യവും പ്രധാനമാണ്.
ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ജോസ് ബട്‌ലറെ പോലെ ഒരാളുള്ളപ്പോള്‍ ഏത് സ്‌ക്കോര്‍ നേടാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും കഴിയും. ക്രിസ് ഗെയിലിനെ പോലും കടത്തി വെട്ടുന്ന സ്‌ട്രൈക്ക് റേറ്റാണ് സമീപകാലത്ത്് ബട്‌ലര്‍ക്കുള്ളത്. ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയ തകര്‍പ്പന്‍ ബാറ്റ്‌സ്മാന്മാരുടെ സാന്നിദ്ധ്യം ഇംഗ്ലണ്ടിന് വലിയ സാധ്യത നല്‍കുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.
ഈ ലോകകപ്പിന്റെ സവിശേഷതയായി മാറാന്‍ പോവുന്നത് ഡാഷിംഗ് ഓപ്പണര്‍മാരായിരിക്കും. എല്ലാ ടീമുകളിലും തകര്‍പ്പന്‍ ഓപ്പണര്‍മാരുണ്ട്. കൂടാതെ നല്ല ഓള്‍റൗണ്ടര്‍മാരും. ക്വിന്റണ്‍ ഡി കോക്ക്, ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍, ഹാര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ ഏത് സാഹചര്യത്തിലും അപകടകാരികളാവാന്‍ സാധ്യതയുള്ളവരാണ്.ലോകകപ്പിനെത്തുന്ന ബൗളര്‍മാരില്‍ എന്ത് കൊണ്ടും ഒന്നാം സ്ഥാനത്ത് വരാന്‍ സാധ്യതയുള്ള ബൗളര്‍ ജസ്പ്രീത് ബുംറയായിരിക്കും. നല്ല ഇക്കോണമി റേറ്റില്‍ അദ്ദേഹം പന്തെറിയുന്നുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ്, കാഗിസോ റബാദ, ട്രെന്‍ ബോള്‍ട്ട് എന്നിവരെ പോലെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇംഗ്ലണ്ടിലെ പിച്ചുകള്‍ പ്രതീക്ഷിക്കപ്പെടുന്നത് പോലെ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിയാല്‍ ആ സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ യൂസവേന്ദ്ര ചാഹല്‍, കുല്‍ദിപ് യാദവ് എന്നിവര്‍ക്ക് കഴിയും. വെളുത്ത ബോളില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സ്പിന്നര്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ്. അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ മിന്നിയാല്‍ ആ ക്രെഡിറ്റ് അവരുടെ സ്പിന്നര്‍ റാഷിദ് ഖാനുള്ളതാവും.

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending