kerala
ചെങ്കോല്‍ ഉപേക്ഷിച്ചു; കോടിയേരിക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ?
പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന് ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്.

കോഴിക്കോട്: മകന് കുരുക്കിയ കയര്‍ കഴുത്തില്‍ മുറുകിക്കിടക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ അമരത്തു നിന്ന് അവധിയെടുക്കാന്‍ തീരുമാനിക്കുന്നത്. അവധി സാങ്കേതികം മാത്രം. സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയൊരു തിരിച്ചുവരവ് ബാലകൃഷ്ണന് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.
പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന് ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച ശനിദശ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ വരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.
കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്‍ ജോലികള്‍ കൊണ്ട് ഭരണത്തുടര്‍ച്ച സ്വപ്നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്‍ണക്കടത്ത് കേസ് തലയില്‍ വീണത്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സിഎം രവീന്ദ്രന് അടക്കം മൂന്നു പേര് കൂടി ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നു.
പിണറായിക്കാലത്തിനു ശേഷം
പാര്‍ട്ടിക്കുള്ളില്‍ വിഭാഗീതയ കൊടികുത്തി വാണ പിണറായി വിജയന്റെ കാലത്തിന് ശേഷമാണ് കോടിയേരി സിപിഎമ്മിന്റെ സെക്രട്ടറിയായി ആദ്യമെത്തുന്നത്. 2015 ആലപ്പുഴ സമ്മേളനത്തില്‍ വച്ച്. മൂന്നു വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകമായ കണ്ണൂരില്‍ വച്ച് കോടിയേരി വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ കല്ലറ തലായി എല്‍.പി. സ്കൂള്‍ അദ്ധ്യാപകനായ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16നാണ് ബാലകൃഷ്ണന്റെ ജനനം.
കോടിയേരിയിലെ ജൂനിയര്‍ ബേസിക്ള്‍ സ്കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി ഗവണ്മെന്റ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ബിരുദം. 20-ാം വയസ്സില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി.
1990 മുതല്‍ അഞ്ചു വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 95ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്. 2002ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലെത്തി. ആലപ്പുഴ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ അമരത്തേക്കും.
പിണറായിക്കു ‘ശേഷമുള്ള’ പാര്‍ട്ടി സെക്രട്ടറി
പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഒരു കാലത്ത് സിപിഎമ്മിന്റെ അവസാന വാക്ക്. എന്നാല്‍ 12 വര്‍ഷം സെക്രട്ടറിയായി വാണ പിണറായിക്ക് ശേഷം അമരത്തെത്തിയ കോടിയേരി പിണറായിയുടെ നിഴലിലേക്ക് ഒതുങ്ങി.
പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്തിയതോടെ പാര്‍ട്ടിയും സര്‍ക്കാറും പിണറായിക്ക് കീഴിലായി എന്നത് പരസ്യമായ രഹസ്യം.
കോടിയേരിക്ക് പകരമെത്തുന്നത് മലപ്പുറത്തുകാരനായ എ വിജയരാഘവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷമാണ് മലപ്പുറത്തു നിന്ന് താല്‍ക്കാലികമായെങ്കിലും ഒരു പാര്‍ട്ടി സെക്രട്ടറിയെത്തുന്നത്. കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് പേരു കേട്ട ഒരു നേതാവിനെയാണ് സിപിഎം പുതിയ അധികാര പദവി ഏല്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വരുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ ആഘാതങ്ങള്‍ കാത്തിരുന്നു കാണേണ്ടതു തന്നെ.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു
നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.
ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
kerala
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
kerala
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.
ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football1 day ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
-
kerala3 days ago
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം