Connect with us

Culture

കൊടിഞ്ഞി ഫൈസല്‍ വധം: കുറ്റപത്രം തയ്യാറായിട്ട് എട്ട് മാസം, കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് ഒളിച്ചുകളി

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയും ഏപ്രില്‍ മാസത്തില്‍ തന്നെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിനിടെ അന്വേഷണ സംഘത്തലവനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പകരം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയെ നിയമിച്ചതുമില്ല. ഇതോടെ പ്രമാദമായ ഫൈസല്‍ വധക്കേസ് അന്വേഷണത്തെ പോലെ കുറ്റപത്രസമര്‍പ്പണവും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു.

2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ചാണ് പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിനാലായിരുന്നു കൊലപാകം. തുടക്കത്തില്‍ കേരളാ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കൃത്യം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്തത്. 78 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മഞ്ചേരി ജില്ലാ കോടതിയില്‍ നിന്നും എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തിന് ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. മാത്രവുമല്ല കേസിലെ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും പ്രതികളെ രണ്ട് മാസത്തോളം ഒളിപ്പിച്ചവരെയും കുറിച്ച് അന്വേഷണം നടത്താതെ മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. ശേഷം കുറ്റപത്രം തെയ്യാറാക്കുന്നതിലേക്ക് കടന്നു.

ഫൈസലിനെ വെട്ടിയ തിരൂര്‍ സ്വദേശി ബാബുവിനെ ഒന്നാം പ്രതിയായും വയറിന് കുത്തിയ കുണ്ടില്‍ ബിബിനെ (ഈയിടെ തിരൂരില്‍ കൊല്ലപ്പെട്ട) രണ്ടാം പ്രതിയായും കൊലപാതക സംഘത്തിന്റെ ബൈക്കുകള്‍ ഓടിച്ച രണ്ട് പേരെ മൂന്നും നാലും പ്രതികളാക്കി കുറ്റപത്രം തെയ്യാറാക്കി. ഈ കൊലയുടെ സൂത്രധാരന്‍ മഠത്തില്‍ നാരായണന്‍ കുറ്റപതത്രമനുസരിച്ച് അഞ്ചാം പ്രതിയും ഫൈസലിന്റെ അളിയന്‍ വിനോദ് എഴാം പ്രതിയുമാണ്. കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശിയായ പുളിക്കല്‍ ഹരിദാസനാണ് ആറാം പ്രതി. ഗൂഢാലോചനയില്‍ പിടിയിലായവരാണ് തുടര്‍ന്നുള്ള പ്രതികള്‍. തിരുവനന്തപുരത്ത് നിന്നും ലഭിക്കേണ്ട ആയുധം പരിശോധിച്ച റിപ്പോര്‍ട്ടൊഴികെ മറ്റു സൈബര്‍ രേഖകളും പേപ്പറുകളും തയ്യാറാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ എപ്രില്‍ മാസം അവസാനത്തില്‍ അന്വേഷണ സംഘത്തിന്റെ തലവനായ മലപ്പുറം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന സി.കെ ബാബുവിനെ കോട്ടയം വിജിലന്‍സിലേക്ക് സ്ഥലം മാറ്റി. പകരം െ്രെകം റിക്കോര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പിയായി കണ്ണൂരില്‍ നിന്നും മലപ്പുറത്തെത്തിയ ജൈസണ്‍ കെ എബ്രഹാമിന് അധിക ചുമതല നല്‍കി. എന്നാല്‍ കേരളത്തെ തന്നെ പിടിച്ച് കുലുക്കിയ പ്രമാധമായ കേസായതിനാല്‍ താല്‍ക്കാലിക ചുമതലയുള്ളവര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാറില്ലെന്നാണ് പോലീസുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് കഴിഞ്ഞ ഏഴ് മാസത്തോളമായി കുറ്റപത്രത്തിന് അനക്കമില്ലാതെ കിടക്കുകയാണ്.

കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെയും സര്‍ക്കാറിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജറാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജനകീയ സമരങ്ങള്‍ അരങ്ങേറിയിരുന്നു. പിന്നീട് പലപ്പോഴായി അന്വേഷണം നിശ്ചലമായപ്പോഴും സമരങ്ങള്‍ അറങ്ങേറി. ഇപ്പോള്‍ ഫൈസല്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും അലസമനോഭാവത്തിനെതിരെ ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നവംബര്‍ 18ന് രാവിലെ 10 മണിക്ക് മലപ്പുറം െ്രെകംബ്രാഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രമെവിടെ എന്ന ചോദ്യവുമായി നടത്തുന്ന ജനകീയ വിചാരണയില്‍ ശക്തമായ പ്രതിഷേധമുയരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending