Connect with us

kerala

കൊടിഞ്ഞിയിലെ ആര്‍എസ്എസ് ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം ഫൈസലിന്റെ ഓര്‍മയില്‍ വിതുമ്പി കൊടിഞ്ഞി ഗ്രാമം

ഇസ്ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ 28-കാരാനായ പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി വെട്ടി വീഴ്ത്തിയത് 2016 നവംബര്‍ 19-ഞായറാഴ്ച്ചയിലെ പുലര്‍ച്ചയായിരുന്നു

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമാണ് കൊടിഞ്ഞി. എല്ലാ മതക്കാരും കൊടിഞ്ഞി പള്ളിക്ക് കീഴില്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്. അമ്പലം പോലും പള്ളിയുടെ സ്ഥലത്ത് സ്ഥിരി ചെയ്യുന്ന സംസാകര സമ്പന്നമായ നാട്. ആ നാടിന്റെ സൗഹാര്‍ദ്ദന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് കൊടിഞ്ഞിയില്‍ നടത്തിയ ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഇസ്ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ 28-കാരാനായ പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി വെട്ടി വീഴ്ത്തിയത് 2016 നവംബര്‍ 19-ഞായറാഴ്ച്ചയിലെ പുലര്‍ച്ചയായിരുന്നു.

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഉണര്‍ന്ന കൊടിഞ്ഞി ഗ്രാമം ഫൈസലിന്റെ കൊലപാതം കേട്ട് ഞെട്ടിയാണുണര്‍ന്നത്. നവംബര്‍ 20-ന് റിയാദിലേക്ക് മടങ്ങാനിരിക്കെ യാത്രയാക്കാനെത്തുന്ന ഭര്യാപിതാവിനെയും മറ്റു ബന്ധുക്കളെയും കൂട്ടുന്നതിന് പുലര്‍ച്ചെ താനൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടതായിരുന്നു ഫൈസല്‍. കൊടിഞ്ഞി പാലാപാര്‍ക്കില്‍ വാടക ക്വട്ടേഴ്സില്‍ താമസിക്കുകയായിരുന്ന ഫൈസല്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൃത്യം നടത്തിയത്. പാലാ പാര്‍ക്ക് മുതല്‍ ഓട്ടോയെ പിന്തുടര്‍ന്ന സംഘം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് ഫൈസലിനെ വെട്ടി വീഴ്ത്തി. വയറിനും തലക്കുമെല്ലാം കുത്തേറ്റ് ഫൈസല്‍ തല്‍ക്ഷണം മരണപ്പെട്ടു. പുലര്‍ച്ചെ 5.03-നായിരുന്നു സംഭവം.
ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് മഠത്തില്‍ നാരായണനടക്കം 16 പേരെ അന്വേഷണം സംഘം അറസ്റ്റ് ചെയതു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമെടുത്തതോടെ പ്രതികള്‍ക്ക് മഞ്ചേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇത്രയും വലിയ കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച ഏക കേസാണിത്. സര്‍ക്കാര്‍ വക്കീല്‍ ജാമ്യത്തെ വേണ്ട രൂപത്തില്‍ എതിര്‍ക്കാത്തതിനാലാണ് പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്ന ആക്ഷേപം അന്ന് മുതലെ നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യമടക്കം പരിഗണിച്ചത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ശേഷമാണ്. കുടുംബത്തിന് ധനസഹായം നല്‍കണമെന്നാവശ്യവും പരിഗണിക്കപ്പെട്ടില്ല.
പറക്കമറ്റാത്ത മൂന്ന് കുട്ടികളേയും വൃദ്ധരായ മാതാപിതാക്കളൊമൊത്ത് ഫൈസലിന്റെ ഭാര്യ ജസ്ന തന്റെ നൊമ്പരം പങ്കുവെക്കനാകാതെ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്. ഇളയ മകള്‍ ഫര്‍സാനാ ഫാത്തിമ ഇന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഫൈസലിന്റെ മറ്റുമക്കളായ ഒന്‍പത് വയസ്സുകാരന്‍ ഫായിസിനും പതിനൊന്ന് വയസ്സുകാരന്‍ ഫഹദിനും ചിലതെല്ലാം അറിയാം. എങ്കിലും ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാതെ എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായി നൊമ്പരങ്ങള്‍ അടക്കി പിടിച്ച് കഴിയുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവര്‍ക്കായി കൊടിഞ്ഞി പള്ളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് ഈ പിഞ്ചോമനകള്‍ ഇന്ന് താമസിക്കുന്നത്.

നാട്ടില്‍ കലാപം സൃഷ്ടിക്കുകയും ഫൈസലിന്റെ മാര്‍ഗം സ്വീകരിക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സംഘ്പരിവാര്‍ ആഗ്രഹിച്ചതൊന്നും നാട്ടില്‍ നടന്നില്ലെന്ന് മാത്രമല്ല അതിന് ശേഷം ഫൈസലിന്റെ പിതാവും സഹോദരിമാരടക്കമുള്ള 14 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍ ഈ കുരുന്നു മനസ്സുകളുടെ പുഞ്ചിരിക്കിടയിലും തേങ്ങുന്ന ഹൃദയം സൃഷ്ടിക്കാന്‍ മാത്രമാണ് കൊലപാതകത്തിലൂടെ സംഘികള്‍ക്കായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി

പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

Published

on

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.

Continue Reading

kerala

പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം; വിമര്‍ശിച്ച് എ.പി അനില്‍കുമാര്‍

പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Published

on

ബലിപെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ പ്രതികരിച്ചു. പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളും , ഉദ്യോഗസ്ഥരും മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ എല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു.

Continue Reading

kerala

പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്‍തിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി

കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്‌യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

Published

on

തൃശ്ശൂരില്‍ പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്‍തിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്‌യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. സംബവത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Trending