Connect with us

Video Stories

കൊച്ചിയില്‍ അവസാന ബ്രസീല്‍പൂരം

Published

on

14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും. ഹോണ്ടുറാസാണ് എതിരാളികള്‍. കൊച്ചിക്കാര്‍ക്ക് മുന്നില്‍ ബ്രസീലുകാരുടെ അന്തിമപൂരം. കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കിക്കോഫ്. മികച്ച ഫോമിലാണ് ബ്രസീല്‍. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്‍ ഇന്ത്യയിലേക്കെത്തിയ ടീമിന് ഇതുവരെ ആ നഷ്ടമറിഞ്ഞിട്ടില്ല. വിനീഷ്യസിന് പകരം ഒരുപാട് വിനീഷ്യസുമാര്‍ ടീമിലുണ്ടാവുമെന്ന് ലോകകപ്പിന് മുമ്പ് കോച്ച് കാര്‍ലോസ് അമദ്യു പറഞ്ഞ വാക്കുകള്‍ താരങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ആദ്യ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും മികവോടെ ജയിച്ചു കയറി. ആദ്യ പ്രഹരമേറ്റത് സ്പാനിഷ് പടക്കായിരുന്നു (2-1). പിന്നീട് നൈജറും (2-0), ഉത്തര കൊറിയയും (2-0) ബ്രസീലിന്റെ കരുത്തറിഞ്ഞു. മൂന്നാം സ്ഥാനക്കാരിലെ മികവുമായെത്തുന്ന ഹോണ്ടുറാസിനെ തോല്‍പ്പിക്കാന്‍ ബ്രസീലിന് നിലവിലെ പ്രകടനം തന്നെ ധാരാളം. ക്വാര്‍ട്ടറിലെത്തിയാല്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ചിരവൈരികളായ ജര്‍മ്മനി.
കളം നിറഞ്ഞ് കളിക്കുകയാണ് ലിങ്കണും പൗളീന്യോയും . ലിങ്കണ്‍ മൂന്നു ഗോളുകള്‍ നേടി, പൗളീന്യോ രണ്ടും. ബ്രന്നറും ഇവര്‍ക്കൊപ്പം മികവു കാട്ടുന്നു. മൂവരും അവസരങ്ങള്‍ പാഴാക്കുന്നില്ല. മധ്യനിരയില്‍ അലന്‍ ഡിസോസയും മാര്‍കോസ് അന്റോണിയോയും സുന്ദരമായി കളി മെനയുന്നു. ബ്രസീലിന്റെ കളിയെ കൂടുതല്‍ മനോഹരമാക്കുന്നതും അലന്‍-പൗളീന്യോ സഖ്യം തന്നെ. ഒരു ഗോള്‍ മാത്രമാണ് ടീം ഇതുവരെ വഴങ്ങിയത്. നായകന്‍ വിറ്റാവോയുടെ നേതൃത്തില്‍ കെട്ടുറപ്പുള്ളതാണ് പ്രതിരോധം. എതിരാളികളുടെ 13 ഗോള്‍ ശ്രമങ്ങളെ തട്ടിയകറ്റിയ ഗോളി ഗബ്രിയേല്‍ ബ്രസോവയുടെ പ്രകടനവും ശ്രദ്ധേയം. പന്തിന്‍ മേല്‍ പൂര്‍ണ നിയന്ത്രണം നേടി കളിക്കാനാണ് താരങ്ങള്‍ അമദ്യുവിന്റെ നിര്‍ദ്ദേശം. കളിവേഗതയുണ്ടെങ്കിലും കൂടുതല്‍ ഗോളടിക്കാന്‍ കഴിയാത്തതിന്റെ പോരായ്മ തീര്‍ക്കാനുള്ള അവസരമായും ഇന്നത്തെ മത്സരത്തെ ബ്രസീല്‍ കണ്ടേക്കാം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നിരുന്നു. 2003ലാണ് കാനറികള്‍ അവസാനമായി ലോകകപ്പ് ജയിച്ചത്. ദുര്‍ബലരാണെങ്കിലും അങ്ങനെ തള്ളികളയാനാവില്ല ഹോണ്ടുറാസിനെ. 2007 ലോകകപ്പില്‍ അരങ്ങേറിയ ഹോണ്ടുറാസിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണിത്. 2013 യു.എ.ഇ ലോകകപ്പില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു ബ്രസീലും ഹോണ്ടുറാസും. ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴു ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചെങ്കിലും ഗോള്‍ തിരിച്ചു വാങ്ങുന്നതിലും ഒട്ടു പിശുക്കരല്ല.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending