kerala
കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം വിവാദത്തിലേക്ക്; തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം കൊച്ചിയോടുള്ള കടുത്ത അവഗണന
തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം.

കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ വാട്ടര്‍ മെട്രോ പദ്ധതി തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി ജനതയോടുള്ള കടുത്ത അവഗണനയാണെന്ന് ഇവിടെ നിന്നുള്ള എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ തുറന്നടിച്ചിരിക്കയാണ്. മെട്രോക്ക് അനുബന്ധമായി വാട്ടര്‍ മെട്രൊ കൂടിയുള്ള രാജ്യത്തെ ആദ്യ നഗരമാകാനുള്ള കൊച്ചിയുടെ കാത്തിരിപ്പിനാണ് തുടക്കം തന്നെ കല്ലുകടിയായി മാറുന്നത്.
കൊച്ചിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്.ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയുടെസഹായത്തോടെ 1064 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളെ അതിവേഗത്തില്‍ ഒന്നിപ്പിക്കുന്ന പദ്ധതി കൊച്ചിയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും. ദ്വീപ സമൂഹങ്ങള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകുകയും ചെയ്യും.പ്രധാനമന്ത്രിയുടെ സമയം ലഭിക്കാനാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം ഇത്രയേറെ വൈകിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.24 ന് കൊച്ചിയില്‍ യുവതയുമായി സംവദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് പോയി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യുന്നത് കൊച്ചിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈബി ഈഡന് എം പി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പരിപാടി ചാര്‍ട്ട് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം. മോദി പിണറായി കൂട്ടുകെട്ട് കൊച്ചി വാട്ടര്‍ മെട്രോയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇത് സംബന്ധിച്ച അറിവ് പത്ര മാധ്യമങ്ങളിലൂടെയുള്ളത് മാത്രമാണ്.ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നഗര വികസന മന്ത്രാലയത്തിനെയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍ മെട്രോയും ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്്്. കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമാക്കിരിക്കുന്നത്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയും രണ്ട് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍വീസുകളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്.
kerala
സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്
കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്.
kerala
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം
ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.
സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india3 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala24 mins ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍