Connect with us

kerala

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം വിവാദത്തിലേക്ക്; തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം കൊച്ചിയോടുള്ള കടുത്ത അവഗണന

തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം.

Published

on

കൊച്ചി: കൊച്ചിയുടെ സ്വപ്‌ന പദ്ധതിയായ വാട്ടര്‍ മെട്രോ പദ്ധതി തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി ജനതയോടുള്ള കടുത്ത അവഗണനയാണെന്ന് ഇവിടെ നിന്നുള്ള എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ തുറന്നടിച്ചിരിക്കയാണ്. മെട്രോക്ക് അനുബന്ധമായി വാട്ടര്‍ മെട്രൊ കൂടിയുള്ള രാജ്യത്തെ ആദ്യ നഗരമാകാനുള്ള കൊച്ചിയുടെ കാത്തിരിപ്പിനാണ് തുടക്കം തന്നെ കല്ലുകടിയായി മാറുന്നത്.

കൊച്ചിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്.ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയുടെസഹായത്തോടെ 1064 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളെ അതിവേഗത്തില്‍ ഒന്നിപ്പിക്കുന്ന പദ്ധതി കൊച്ചിയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും. ദ്വീപ സമൂഹങ്ങള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകുകയും ചെയ്യും.പ്രധാനമന്ത്രിയുടെ സമയം ലഭിക്കാനാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം ഇത്രയേറെ വൈകിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.24 ന് കൊച്ചിയില്‍ യുവതയുമായി സംവദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് പോയി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യുന്നത് കൊച്ചിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈബി ഈഡന്‍ എം പി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പരിപാടി ചാര്‍ട്ട് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം. മോദി പിണറായി കൂട്ടുകെട്ട് കൊച്ചി വാട്ടര്‍ മെട്രോയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇത് സംബന്ധിച്ച അറിവ് പത്ര മാധ്യമങ്ങളിലൂടെയുള്ളത് മാത്രമാണ്.ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നഗര വികസന മന്ത്രാലയത്തിനെയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍ മെട്രോയും ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്്്. കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമാക്കിരിക്കുന്നത്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയും രണ്ട് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍വീസുകളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി. ശശിക്കെതിരെ വീണ്ടും പി. വി അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും താന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ആദ്യം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ?ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

Continue Reading

kerala

സങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്.

Published

on

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകീട്ട് ആറ് മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സങ്കേതിക പ്രശ്‌നമാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന വിശദീകരണം.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്.

Published

on

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തില്‍ വിട്ടു. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു സിം ല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥകള്‍. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദേശിച്ചു.

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പള്‍സര്‍ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്.

 

 

Continue Reading

Trending