More
കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന് പേര്: ‘കുമ്മനാന’ മുന്നില്‍

ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ‘വറൈറ്റി’ പേരുകള്‍ നിര്‍ദേശിക്കാന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കൊച്ചി മെട്രോയ്ക്ക് മലയാളികളുടെ വക എട്ടിന്റെ പണി. ‘അപ്പു, തൊപ്പി, കുട്ടന്’ തുടങ്ങിയ പേരുകളൊന്നും നിര്‍ദേശിക്കേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ മെട്രോയ്ക്ക് ‘കുമ്മനാന’, ‘കുമ്മന്‍’ എന്നീ പേരുകളാണ് ഏറ്റവും കൂടുതലായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം ലൈക്ക് നേടുന്ന മൂന്നു പേരുകളാവും അന്തിമ പരിഗണനക്കെടുക്കുക എന്ന് കൊച്ചി മെട്രോ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ഔദ്യോഗിക ക്ഷണമൊന്നും ഇല്ലാതിരുന്നിട്ടും പങ്കെടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ഉദ്ദേശിച്ചാണ് ‘കുമ്മനാന’, ‘കുമ്മന്‍’ എന്നീ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. വിവാദമായ സംഭവത്തിനു ശേഷം കുമ്മനത്തെപ്പറ്റി നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. അനുവദാമില്ലാതെ പങ്കെടുക്കുന്നതിനെപ്പറ്റി ‘കുമ്മനടി’ എന്നൊരു ഭാഷാ പ്രയോഗം തന്നെ സൈബര്‍ ലോകത്ത് പരിചിതമായി. ഇഥിനു പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന്റെ കുമ്മനത്തിന്റെ പേരിനോട് സാമ്യമുള്ള പേര് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്.
ഓസ്ട്രേലിയന്‍ മലയാളി ലിജോ വര്‍ഗീസ് ആണ് ‘കുമ്മനാന’ എന്ന പേര് നിര്‍ദേശിച്ചത്. 24 മണിക്കൂറിനുള്ളില്‍ 5,000-ലധികം പേര് ഇതിന് ലൈക്ക് നല്‍കിക്കഴിഞ്ഞു. നിലവില്‍ ഏറ്റവുമധികം ലൈക്ക് ഉള്ളത് ‘കുമ്മനാന’ക്കാണ്.
മിലന് തോമസ് നിര്‍ദേശിച്ച ‘കുമ്മന്‍’ എന്ന പേരിന് ആയിരത്തിലേറെ പേരുടെ പിന്തുണയുണ്ട്. എന്നാല്‍ തന്റെ കമന്റ് മെട്രോ അധികൃതര്‍ Hide ചെയ്തു എന്ന ആരോപണവുമായി മിലന് തോമസ് രംഗത്തെത്തി.
വറൈറ്റി വേണമെന്ന് കൊച്ചി മെട്രോ പരസ്യത്തില്‍ തന്നെ വ്യക്തമാക്കിയതിനാല്‍ ‘പുതുമയുള്ള’ പേരുകളാണ് മിക്കവരും നിര്‍ദേശിക്കുന്നത്. അശ്വതി അച്ചു, ജിംബ്രു, ഷാജി പാപ്പന്, അല്‍ അപ്പു എന്നിങ്ങനെ രസകരമായ പേരുകള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്. കൊച്ചിയുടെയും മെട്രോയുടെയും പ്രത്യേകതകള്‍ മുന്‍നിര്‍ത്തിയും പേരു നിര്‍ദേശം വരുന്നുണ്ട്.
കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ അന്തിമ പരിഗണനക്കെടുക്കുമെന്നും അതില്‍ നിന്ന് ഒന്നാവും അധികൃതര്‍ തെരഞ്ഞെടുക്കുകയെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയതിനാല്‍ ‘കുമ്മനാന’യും ‘കുമ്മനും’ പരിഗണിക്കപ്പെടുമോ എന്നാണ് ഇനി കാണേണ്ടത്.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
film15 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ