Connect with us

gulf

കെഎംസിസി നേതാവ് ഹംസ സലാമിന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി

. മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മക്ക കെഎംസിസി നേതാവും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാ (50) മിന്റെ മയ്യത്ത് മക്കയില്‍ ജന്നത്തുല്‍ മഅല്ലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അസര്‍ നിസ്‌കാരത്തിന് ശേഷം വിശുദ്ധ ഹറമില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും വന്‍ജനക്കൂട്ടം പങ്കെടുത്തു . മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്. മക്കയില്‍ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടാം തിയ്യതി നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് കണ്‍ഫേം ആക്കിയിരുന്നു. അസുഖബാധിതനായതിനാല്‍ സ്‌ട്രെച്ചറില്‍ നാട്ടില്‍ കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും മുജീബ് പൂക്കോട്ടൂര്‍ പൂര്‍ത്തിയാക്കിയിരുന്നു .നേരത്തെ ജിദ്ദയിലും പിന്നീട് അല്‍നൂര്‍ ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഹംസ സലാമിന് ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് . ഭാര്യ സീനത്ത് , സദിദ, സബീഹ, സഹബി എന്നിവര്‍ മക്കളാണ്.

വിശുദ്ധ ഹറമിലും പരിസരത്തുമായിരുന്നു ഹംസ സലാമിന്റെ പ്രവര്‍ത്തന മണ്ഡലം. മക്ക കെഎംസിസിയുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച അദ്ദേഹം മത സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര സാന്നിധ്യമായിരുന്നു. മൂന്ന് പതിറ്റാണ്ടനിടയില്‍ നടന്ന ഹജ്ജ് കര്‍മങ്ങളുടെ കെഎംസിസിയുടെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായിരുന്നു. വിശുദ്ധ കര്‍മത്തിന്ന് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ ഇറങ്ങുന്ന ദിനം മുതല്‍ അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യാന്‍ ഹംസ സലാം മുന്പന്തിയിലുണ്ടാകുമായിരുന്നു. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയും പലപ്പോഴായി ഇദ്ദേഹത്തിനായിരുന്നു. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും വലംകൈയായി സംഘടനയെ ശക്തി പെടുത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. നിശബ്ദമായ സേവനത്തില്‍ സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മരണപെടുമ്പോള്‍ മക്ക കെഎംസിസിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. മടക്കയാത്രയ്ക്ക് ഒരുങ്ങിയ ഹംസ സലാമിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ മക്ക കെഎംസിസി വമ്പിച്ച യാത്രയയപ്പ് നല്‍കിയിരുന്നു . അവിടെ കൂടിയ വന്‍ ജനാവലിയോട് പൊട്ടിക്കരഞ്ഞു വിട ചോദിച്ച ഹംസ സലാമിന്റെ അന്ത്യ യാത്രക്കുള്ള യാത്ര ചോദിക്കലായിരുന്നു എന്നറിഞ്ഞില്ലെന്ന് ആത്മ സുഹൃത്തുക്കളായ കുഞ്ഞിമോന്‍ കാക്കിയയും മുജീബ് പൂക്കോട്ടൂരും പറഞ്ഞു. നികത്താനാവാത്ത വിടവാണ് മക്ക കെഎംസിസിക്കുണ്ടായിട്ടുള്ളത് . ആത്മാര്‍ത്ഥത കൈമുതലാക്കി ഏറ്റെടുത്ത ദൗത്യങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്ന ഹംസ സലാം സേവന രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

ഹംസ സലാമിന്റെ വിയോഗം കെഎംസിസി പ്രസ്ഥാനത്തിന്ന് വന്‍ നഷ്ടമാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി , വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് , ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള , ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് , കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, പാലോളി മുഹമ്മദലി, അരിമ്പ്ര അബൂബക്കര്‍, സി പി മുസ്തഫ , മുഹമ്മദ്കുട്ടി മാതാപുഴ , ബഷീര്‍ മൂന്നിയൂര്‍ , ഹാരിസ് കല്ലായി , അന്‍വര്‍ ചേരങ്കൈ , കരീം താമരശ്ശേരി, യു എ റഹീം , മുഹമ്മദ്കുട്ടി കോഡൂര്‍ , ആലിക്കുട്ടി ഒളവട്ടൂര്‍ , ജലീല്‍ തിരൂര്‍ , യു പി മുസ്തഫ , കബീര്‍ വൈലത്തൂര്‍, ഉസ്മാനാലി പാലത്തിങ്ങല്‍ , കെ പി മുഹമ്മദ്, തുടങ്ങി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളും മക്ക കെഎംസിസിയുടെ നേതാക്കളും നൂറുകണക്കിന്ന് കെഎംസിസി പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. കെഎംസിസിയുടെ എല്ലാ ഘടകങ്ങളിലും ഹംസ സലാമിന് വേണ്ടി മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കാന്‍ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

Trending