Connect with us

kerala

ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് സാന്ത്വനമന്ത്രവുമായി കെഎംസിസി

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകളുമായി ജിദ്ദ കെഎംസിസിയുടെ വളണ്ടിയർമാർ സർവ സജ്ജരായി രംഗത്ത് . ഇന്ത്യൻ കോൺസുലേറ്റിൻ്റ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കൊപ്പമാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ ടീം മുഴുസമയം ആശ്വാസ വാക്കുകൾ ചൊരിഞ്ഞും ആവശ്യമായ സഹായങ്ങൾ നൽകിയും രംഗത്തുളളത്. ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് ജിദ്ദയിലെ ഇടത്താവളത്തിൽ പരിമിതിക്കുള്ളിൽ നിന്നുള്ള എല്ലാ സഹായങ്ങളും നൽകാനുള്ള സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെ അടിയന്തര നിർദേശം കൃത്യമായി പാലിക്കാൻ കെഎംസിസിക്കായി.

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇന്നലെ ആരംഭിച്ച സേവനം ഓപ്പറേഷൻ കാവേരി സമാപിക്കുന്നത് വരെ തുടരും. 561 ഇന്ത്യക്കാരെയാണ് ഇത് വരെ ക്യാമ്പിലെത്തിച്ചത്. ഇവരിൽ 360 പേരെ ഇന്ന് ജിദ്ദയിൽ നിന്ന് വിമാന മാർഗ്ഗം നാട്ടിലേക്ക് അയച്ചപ്പോൾ സ്‌കൂളിൽ നിന്ന് വിമാനത്താവളം വരെ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കെഎംസിസി വളണ്ടിയർമാർ ജാഗ്രത പുലർത്തി. വളണ്ടിയർ ടീമിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ക്യാമ്പിലെത്തുന്നവരുടെ നിയമ നടപടിക്രമങ്ങളുടെ ഭാഗമായ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാനും, ലഗേജുകൾ ഇറക്കി കൊടുക്കാനും, ഭക്ഷണങ്ങൾ വിതരണം ചെയ്യാനും, നാട്ടിലേക്ക് പോവുന്നവർക്ക് വിമാനതാവളത്തിൽ ആവശ്യമായ സഹായങ്ങളുമൊക്കെയാണ്.കെ.എം.സി. ചെയ്യുന്നത്. എയർപോർട്ടിലും ജിദ്ദ തുറമുഖത്തും താമസസ്ഥലമായ ഇന്ത്യൻ എംബസ്സി സ്‌കൂളിലും ഇന്ത്യൻ കോണ്സുലേറ്റിനൊപ്പം നിന്ന് പരമാവധി ചെയ്യാൻ കഴിയുന്ന സഹായം ചെയ്യാൻ കെഎംസിസി രംഗത്തുണ്ടാകുമെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, എന്നിവർ അറിയിച്ചു.

ലോകം ഉറ്റുനോക്കുന്ന സുഡാനിലെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത മുഖത്ത് നിന്ന് ജീവനും കൊണ്ട് പാലായനം ചെയ്‌തവർക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി മുന്നോട്ട് വന്ന ജിദ്ദ സെൻട്രൽ കമ്മിറ്റിയെ കെഎംസിസി സഊദി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്ലിംലീഗ് പാർട്ടിയുടെ നിർദേശം അക്ഷരം പ്രതി പാലിക്കാൻ കെഎംസിസിയുടെ വളണ്ടിയർമാർക്കായി.

എല്ലാം നഷ്ടപ്പെട്ടവർ, ഉള്ളതെല്ലാം ഉപേക്ഷിച്ച് പോന്നവർ, സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ കൊതിക്കുന്നവരുമായ നമ്മുടെ സഹോദര സഹോദരിമാർക്ക് കൈത്താങ്ങാവുകയെന്നത് അഭിമാനകരമാണ് ..രാപകലില്ലാതെ ഈ ദിവസങ്ങളിൽ ദുരിതമുഖത്തുള്ളവരെ ചേർത്തുപിടിച്ച, തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച നേതാക്കളെയും മുഴുവൻ വളണ്ടിയര്മാരെയും കെഎംസിസി നാഷണൽ കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങൾ നേർന്നു. ,

kerala

മലപ്പുറത്ത് അഞ്ജാത പോസ്റ്റര്‍; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്

Published

on

മലപ്പുറം നഗരത്തില്‍ അഞ്ജാത പോസ്റ്റര്‍ കണ്ടെത്തി. കോട്ടപ്പടി, കുന്നുമ്മല്‍, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ വിവരങ്ങളും പോസ്റ്ററില്‍ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം

Published

on

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.

Continue Reading

kerala

സന്തോഷ് കൊലക്കേസ്; മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍ 

കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു

Published

on

കരുനാഗപള്ളി സന്തോഷ് കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് അലുവ അതുലിനെ പിടികൂടിയത്. കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

മാര്‍ച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്. സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പങ്കജ് മേനോനാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവില്‍ പോയ പങകജിനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

Continue Reading

Trending