Connect with us

gulf

കര്‍മ്മ സരണിയില്‍ മൂന്ന് പതിറ്റാണ്ട്: കെഎംസിസി നേതാവ് സക്കീര്‍ അഹമ്മദ് മടങ്ങുന്നു

മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: പ്രവാസത്തിന്റെ തനിയാവര്‍ത്തനങ്ങളുംഅതിജീവനത്തിന്റെ നൈരന്തര്യങ്ങളോടുമൊപ്പം ആദര്‍ശ പ്രസ്ഥാനത്തിന്റെ അമരത്ത് സൗമ്യ പ്രതീകമാവുകയുംഹരിത പ്രസ്ഥാനത്തിന് മാതൃകാ നേതൃത്വമാവുകയുംചെയ്ത ദമ്മാമിലെകെഎംസിസി നേതാവ് കൈപാക്കില്‍ സക്കീര്‍ അഹമ്മദ്നാട്ടിലേക്ക് മടങ്ങുന്നു.മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും.

മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രവാസി കൂട്ടായ്മകള്‍കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കെഎംസിസിയിലൂടെ പൊതു രംഗത്ത് സജീവമായവരില്‍പ്രമുഖനാണ്സക്കീര്‍ അഹമ്മദ്. പൊതുരംഗത്തുനിറഞ്ഞു നില്‍ക്കുകയും നവാഗതര്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംകാലാനുസൃതമായ ആശയാടിത്തറ വിഭാവനം നല്‍കുകയും ചെയ്തുകൊണ്ടാണ് സക്കീര്‍ അഹമ്മദിന്റെയാത്രാമൊഴി.

കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ സ്വദേശിയയായ അദ്ദേഹം 1992 ല്‍ റിയാദിലാണ് പ്രവാസം ആരംഭിച്ചത്.പിന്നീട് അല്‍ ജുബൈലിലും ഒടുവില്‍ ദമ്മാമിലും വിവിധ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുകയും ഔദ്യോഗിക ജീവിതത്തിലെ കൃത്യനിഷ്ഠതയുംഅര്‍പ്പണ ബോധവുംഅദ്ദേഹത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുകയും ചെയ്തു.നിലവില്‍ ജര്‍മ്മന്‍ കമ്പനി യായഎബിടിയില്‍ വിതരണ വിഭാഗത്തിലെ മാനേജര്‍ ആയിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെമുസ്‌ലിംലീഗ്സഹയാത്രികനായസക്കീര്‍ അഹമ്മദ്സ്വദേശത്തെപ്രാദേശിക ബാങ്കില്‍ ഡയറക്ടര്‍ ആയിരുന്നിട്ടുണ്ട്.നാട്ടില്‍ നിന്ന് ലഭിച്ച പൊതു പരിജ്ഞാനത്തിലൂടെപ്രവാസലോകത്ത്കെ.എം.സി.സിയില്‍വളരെ പെട്ടെന്നാണ് അദ്ദേഹംനേതൃനിരയിലേക്ക്ഉയര്‍ന്നത്.കെ.എം.സി.സികൊടുവള്ളി മണ്ഡലം സെക്രട്ടറി, ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദമ്മാംസെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി,കിഴക്കന്‍പ്രവിശ്യജനറല്‍ സെക്രട്ടറി, സഊദി നാഷണല്‍ സുരക്ഷാ സമിതികണ്‍വീനര്‍,സിജി ദമ്മാം ട്രഷറര്‍,എം.എസ്.എസ് സെക്രട്ടറിഎന്നീനിലകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍കെ.എം.സി.സി സഊദി ദേശീയ സമിതിയില്‍ സെക്രട്ടറിയേറ്റ് അംഗമാണ്.എഞ്ചനീയര്‍ മാരായമൂന്നുമക്കളും ഭാര്യയുമടങ്ങിയ കുടുംബത്തോടൊപ്പം സ്വദേശത്ത് വിശ്രമ ജീവിതം ആഗ്രഹിക്കുന്ന സക്കീര്‍ അഹമ്മദ് നാട്ടില്‍ ലീഗ് രാഷ്ട്രീയത്തോടൊപ്പംജീവകാരുണ്യ രംഗത്ത് സജീവമാകുമെന്ന് വ്യക്തമാക്കി.കിഴക്കന്‍ പ്രവിശ്യ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്ഊഷ് മളമായ യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രവിശ്യ കമ്മിറ്റി അറിയിച്ചു.

 

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending