Connect with us

kerala

സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയില്‍ മുണ്ടിടാതെ പോകാന്‍ ജലീല്‍ പഠിക്കണം: കെ.എം ഷാജി

വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

Published

on

കെ.എം ഷാജി

മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ്‌ താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച്‌ കരഞ്ഞ്‌ അങ്ങാടിയിലൂടെ ഓടുന്നു.

നൂണകൾ കൊണ്ട്‌ കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്‌
എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത്‌ കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്

കൂടെ നിന്നവർക്കും
ഒന്നിച്ചു പ്രവർത്തിച്ചവർക്കും മാത്രം മനസ്സിലാവുന്ന, എന്നാൽ മറ്റുള്ളരോട്‌ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തവണ്ണം കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം.

“പെട്ടു” എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും,
അതു സിമിയായാലും
ജമാഅത്തെ ഇസ്ലാമിയായാലും
ലീഗായാലും ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും
മതഗ്രന്ഥങ്ങളായാലും.

‘വിശുദ്ധഖുർആനിനെ വലിച്ചിഴക്കുന്നു’ എന്നാണു ഇപ്പൊൾ ഖുർആൻ സ്നേഹത്താൽ വീർപ്പ്മുട്ടുന്ന മന്ത്രി പറയുന്നത്‌ (“സിറാത്തുൽ മുസ്തഖീം” എന്ന ഖുർആൻ വചനത്തെ കമ്യൂണിസ്റ്റ്‌ കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാൾ )

ഇവിടെ ആരാണു ഖുർആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട്‌ വന്നത്‌.
ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുർആൻ എത്തിച്ചു തരണമെന്ന് ജലീലിനോട്‌ ആവശ്യപ്പെട്ടത്‌
ഇനി ആരും പറയാതെ ഇങ്ങോട്ട്‌ അയച്ചതാണെന്നാണു വാദമെങ്കിൽ ഡിപ്ലോമറ്റിക്‌ ചാനൽ വഴി ഖുർആൻ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു UAE വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ,,,
ഇനി ഈ ഖുർആൻ കൊടുത്തയച്ച വ്യക്തിയാണെങ്കിൽ സ്വർണ്ണക്കടത്തിൽ കമ്മീഷൻ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു
അപ്പോൾ ആരും ആവശ്യപ്പെടാത്ത
എന്നാൽ ആരൊ കൊടുത്ത ഖുർആൻ സർക്കാർ വണ്ടിയിൽ കൊണ്ട്‌ വന്ന് നാട്ടിൽ വിതരണം ചെയ്യുന്നതിനിടെ തികച്ചും
“നിഷ്കു”
ആയ എന്നെ ലീഗുകാർ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചിൽ വിശ്വസിക്കാൻ മാത്രം അത്ര വിഡ്ഡികൾ ഒന്നുമല്ല സമുദായവും സമൂഹവും

“ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല” എന്ന് സമുദായം കരുതുന്നുവെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ നിഷ്കളങ്കതയാണു.
അതിൽ കയറി രക്ഷപ്പെടാമെന്ന് കരുതരുത്‌.

ഹൈദരലി തങ്ങൾ ഞങ്ങളുടെ നേതാവാണു ,
Cpm ന്റെ അല്ല.
തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സർട്ടിഫിക്കറ്റ്‌ തങ്ങൾക്കാവശ്യമില്ല .. പ്രത്യേകിച്ചും “അപ്പപ്പോൾകാണുന്നവരെ അപ്പോൾ തോന്നുന്നത്‌ വിളിച്ചു ” ശീലിച്ച തന്നെപ്പോലൊരുത്തന്റെ
!!!!

ഇവിടെ സംഭവിച്ചത്‌ മറ്റൊന്നുമല്ല കാലം പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്നു !!
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

കമന്റ്‌
——–
ഈ യുദ്ധത്തിൽ സത്യമെ ജയിക്കു എന്ന് ജലീൽ !!!
സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയിൽ മുണ്ടിടാതെ പോകാൻ പഠിക്ക്‌ ജലീൽ

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

kerala

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

Published

on

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Continue Reading

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

Trending