Connect with us

main stories

വീട്ടില്‍ നിന്ന് വിജിലന്‍സ് കൈശപ്പെടുത്തിയ പണം തിരിച്ചുതരേണ്ടിവരും: കെ.എം ഷാജി

ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Published

on

കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്‍.എ. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്.

അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ജനാധിപത്യത്തിനെതിരായ അപമാനം, നമ്മള്‍ അതിനെതിരെ പോരാടണം’: എസ്ഐആറിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

കേരളത്തിലെ വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ബുധനാഴ്ച പറഞ്ഞു. ബുധനാഴ്ച കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര വോട്ടര്‍ പട്ടികയുടെ രണ്ടാം ഘട്ട പ്രഖ്യാപനത്തിനെതിരെ ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കുകയും അതിനെ ‘ജനാധിപത്യത്തോടുള്ള അപമാനം’ എന്നും തിരഞ്ഞെടുപ്പുകളില്‍ ‘വഞ്ചന നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണെന്നും’ വിശേഷിപ്പിക്കുകയും ചെയ്തു.

തന്റെ മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രിയങ്ക, ‘കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുകയാണെന്നും ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും’ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വവഞ്ചനയ്ക്കുള്ള ഒരേയൊരു മാര്‍ഗമാണ് ഈ അഭ്യാസമെന്ന് പറഞ്ഞ വയനാട് എംപി, ബീഹാറില്‍ നടപ്പാക്കിയ എസ്‌ഐആര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്ന് ആരോപിച്ചു. എസ്ഐആറിനെ എതിര്‍ക്കാന്‍ ഐക്യമുന്നണി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് എംപി ഊന്നിപ്പറഞ്ഞു.

‘നമ്മള്‍ അത് മുമ്പ് കണ്ടിട്ടുണ്ട്. ബീഹാറില്‍ അവര്‍ എന്താണ് ചെയ്തതെന്നും അവര്‍ അവിടെ എസ്‌ഐആര്‍ എങ്ങനെ നടപ്പാക്കിയെന്നും നമ്മള്‍ കണ്ടിട്ടുണ്ട്, എല്ലാ സംസ്ഥാനങ്ങളിലും അതാണ് അവര്‍ ചെയ്യാന്‍ പോകുന്നതെങ്കില്‍ അത് ജനാധിപത്യത്തിന് അപമാനമാണ്, നമ്മള്‍ അതിനെതിരെ പോരാടേണ്ടതുണ്ട്,’ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

‘അവര്‍ (ഇസി) ബീഹാറില്‍ ഇത് എങ്ങനെ ചെയ്തുവെന്ന് കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ അതിനെതിരെ പാര്‍ലമെന്റിലും പുറത്തും പോരാടിയിട്ടുണ്ട്. എല്ലായിടത്തും ഇതിനെതിരെ ഞങ്ങള്‍ പോരാടുന്നത് തുടരും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. തന്റെ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ ഏറനാട്ടില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇലക്ടര്‍ പട്ടികയുടെ രണ്ടാം ഘട്ടം സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടത്തുമെന്നും അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാര്‍ തിങ്കളാഴ്ച പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ അച്ചടിയും പരിശീലനവും നടക്കും, തുടര്‍ന്ന് നവംബര്‍ മുതല്‍ ഡിസംബര്‍ 4 വരെ എണ്ണല്‍ ഘട്ടം നടക്കും. ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും, തുടര്‍ന്ന് 2026 ജനുവരി 8 വരെ ക്ലെയിം, എതിര്‍പ്പ് കാലയളവ് ഉണ്ടായിരിക്കും. 2020 ഡിസംബര്‍ 9 നും ജനുവരി 31 നും ഇടയില്‍ നോട്ടീസ് ഘട്ടം (ഹിയറിംഗിനും സ്ഥിരീകരണത്തിനുമായി) നടക്കും, 2026 ഫെബ്രുവരി 7 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

Continue Reading

india

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഇന്ന് ബിഹാറില്‍ സംയുക്ത റാലികളെ അഭിസംബോധന ചെയ്യും

2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

Published

on

2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

മഹാസഖ്യം മുഖ്യമന്ത്രി മുഖമായ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം സക്രയിലും (മുസാഫര്‍പൂര്‍), ദര്‍ഭംഗയിലും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന രണ്ട് സംയുക്ത റാലികളില്‍ രാഹുല്‍ ഗാന്ധി വേദി പങ്കിടും.

ബിഹാര്‍ കോണ്‍ഗ്രസ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ രാജേഷ് റാത്തോഡ് പറയുന്നതനുസരിച്ച്, നിലവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിജിയുടെ ആദ്യ സംസ്ഥാന സന്ദര്‍ശനമാണിത്. അദ്ദേഹം ആദ്യം സക്രയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും, അവിടെ അദ്ദേഹം സക്ര (സംവരണം) മണ്ഡലത്തില്‍ നിന്നുള്ള മഹാഗത്ബന്ധന്‍ നോമിനിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമേഷ് കുമാര്‍ റാമിനായി പ്രചാരണം നടത്തും. പിന്നീട്, മിഥിലാഞ്ചല്‍ മേഖലയില്‍ മത്സരിക്കുന്ന സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കായി ഗാന്ധിയും തേജസ്വിയും സംയുക്തമായി ദര്‍ഭംഗയില്‍ മറ്റൊരു റാലി നടത്തും.

നിര്‍ണായകമായ ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായ റാലികളില്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിജെപിയും ജെഡിയുവും നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) എതിരെ ഐക്യമുന്നണി അവതരിപ്പിക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ ശ്രമങ്ങള്‍ക്ക് അടിവരയിടുന്ന നിലവിലെ പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു.

ഈ പ്രചാരണ ഘട്ടത്തിന് മുമ്പ്, രാഹുല്‍ ഗാന്ധി ആഗസ്റ്റില്‍ തന്റെ ‘വോട്ടര്‍ അധികാര് യാത്ര’യില്‍ ബിഹാറില്‍ തുടര്‍ച്ചയായി 16 ദിവസം ചെലവഴിച്ചു, നിരവധി ജില്ലകളിലുടനീളമുള്ള ജനങ്ങളുമായി സംവദിക്കാന്‍ 1,300 കിലോമീറ്റര്‍ താണ്ടി റാത്തോഡ് അനുസ്മരിച്ചു.

അതേസമയം, ബിഹാര്‍ പ്രചാരണത്തില്‍ നിന്ന് ഇതുവരെ ഗാന്ധിയുടെ അസാന്നിധ്യത്തെ എന്‍ഡിഎ ചോദ്യം ചെയ്യുന്നു, ഇത് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ പിന്നിലാക്കിയെന്ന് സൂചിപ്പിക്കുന്നു.

ഛത് പൂജയ്ക്കായി ബീഹാറിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഉത്സവ സീസണില്‍ അപര്യാപ്തമായ ട്രെയിന്‍ ക്രമീകരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ എത്തി.

Continue Reading

kerala

‘കാലം നിങ്ങള്‍ക് മാപ്പ് തരില്ല’;ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഡല്‍ഹിയില്‍ SFI ഉള്‍പ്പെടെ സംഘടിപ്പിച്ച സമരത്തെ ഓര്‍മിപ്പിച്ച് MSF ദേശീയ പ്രസിഡന്റ്

കേരളത്തില്‍ LDF സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുമ്പോള്‍ മൗനത്തിലായ SFI, ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് നിങ്ങള്‍ തുടരുന്ന മഹാമൗനത്തിന് കാലം ഒരിക്കലും മാപ്പ് തരില്ലെന്നും പി വി അഹമ്മദ് സാജു പറഞ്ഞു.

Published

on

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഡല്‍ഹിയില്‍ SFI ഉള്‍പ്പെടെ സംഘടിപ്പിച്ച സമരത്തെ ഓര്‍മിപ്പിച്ച് MSF ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു. 2025 മാര്‍ച്ച് 24 ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (NEP ) നടത്തിയ സമരത്തിനിടെ പകര്‍ത്തിയ ഫോട്ടോ ആണിത്. സിരകളിലൂടെ ചുടു രക്തം ഒഴുകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സമരത്തിന്റെ ആവേശം കണ്ടു സമരവേദിയിലേക്ക് എത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടപ്പമുള്ള ചിത്രം’. ‘രാജ്യത്തിന്റെ വിദ്യാഭ്യാസം കാവിവത്കരിക്കുന്നതും പി.എം.ശ്രീ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ഭാവിയെ അപകടപെടുത്തുന്ന പദ്ധതികളെക്കുറിച്ചും ഇന്ത്യ മുന്നണി വിദ്യാര്‍ഥി വിഭാഗം ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അന്നൊരു നിവേദനം നല്‍കി. മതനിരപേക്ഷതയുടെയും മഹാ സ്തംഭങ്ങളിലൂടെ പടുത്തുയര്‍ത്തിയ മഹത്തായ ഭാരതീയ ജനാധിപത്യ ബഹുസ്വരതയെ തകര്‍ക്കാതിരിക്കാനുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു അത്. ഇന്ത്യയിലെ മതനിരപേക്ഷ വിദ്യാര്‍ഥി ചേരിയിലെ എസ്എഫ്‌ഐയും, എന്‍എസ്‌യുവും, എംഎസ്എഫും എല്ലാം ആ പ്രതിഷേധ കൂട്ടായ്മയില്‍ ഉണ്ടായിരുന്നു.’ രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് അന്നത്തെ SFI ദേശീയ സെക്രട്ടറി മയൂഖ് ബിസ്വാസാണ്.

കേരളത്തില്‍ പി.എം.ശ്രീ നടപ്പിലാക്കപ്പെടുമ്പോള്‍, SFI ഓര്‍ക്കുന്നുണ്ടാവും, SFI ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃതത്തില്‍ നടത്തിയ മാര്‍ച്ചിന്റെ പ്രധാന നിര്‍ദ്ദേശമായിരുന്നു പി.എം.ശ്രീ നടപ്പിലാക്കരുത് എന്ന്. കേരളത്തില്‍ സിപിഎം ഇത് ലംഘിച്ചപ്പോള്‍ SFI മൗനത്തിലാണ്. AISF ഉയര്‍ത്തിയ ആര്‍ജ്ജവമായ നിലപാട് പോലും SFI ക്ക് ഇല്ലാതെ പോയി.

SFI ഉള്‍പ്പെടുന്ന സി.പി.എമ്മിന് രാജ്യത്ത് ആകെ ഭരണമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ LDF സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുമ്പോള്‍ മൗനത്തിലായ SFI, ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് നിങ്ങള്‍ തുടരുന്ന മഹാമൗനത്തിന് കാലം ഒരിക്കലും മാപ്പ് തരില്ലെന്നും പി വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

Trending