Connect with us

kerala

കെ.എല്‍.എഫ്: വിവാദം കൊഴുക്കുന്നു, സര്‍ക്കാര്‍ വിലാസവും വിരുദ്ധരും

Published

on

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്‍ പരിഹാസവുമായി ഇടത് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. . സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്നാണ് പരാതി. പു.ക.സ പ്രസിഡന്റാണ് അശോകന്‍ ചെരുവില്‍.

അശോകന്‍ ചെരുവില്‍ എഴുതുന്നു-

സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനവും സര്‍ക്കാര്‍ വക പുരസ്‌കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്‍ഗ്ഗങ്ങളാണ്. ടഗോറിന്റെ കാലം മുതന്‍ അത്തരം പ്രതിഷേധങ്ങള്‍ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാല്‍ ഇത്തരം സ്ഥാനമാനങ്ങള്‍ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാല്‍ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.

എന്നാല്‍ പ്രിയപ്പെട്ട കവി എസ്.ജോസഫിന്റെ കേരള സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതില്‍ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്‌നം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. ഡി.സി ബുക്‌സിന്റെ നേതൃത്തത്തില്‍ നടക്കുന്ന കെ.എല്‍.എഫും സാഹിത്യ അക്കാദമിയും തമ്മില്‍ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കെ.എല്‍.എഫിനുണ്ട് എന്നാണ് വാദം. തങ്ങള്‍ ധനസഹായം നല്‍കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് മര്യാദയാവില്ല.

കവികള്‍ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകന്‍ എന്ന നിലയില്‍ പറയാനുള്ളത്.

അതേസമയം കവി ആസാദ് ജോസഫിന് അനുകൂലമായി രംഗത്തുവന്നു.

അദ്ദേഹം എഴുതിയത് ഇങ്ങനെ

കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതായി കണ്ടു. അര്‍ഹതയുള്ള ഇടത്ത് അവഗണിക്കപ്പെട്ടു എന്നതു മതിയായ കാരണമാണ്. ഒരു പരിപാടിയില്‍ ക്ഷണിക്കപ്പെട്ടില്ല എന്നത് അത്ര പ്രധാന വിഷയമല്ല. എന്നാല്‍ പ്രമുഖ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍ ഡയറക്ടറായി വര്‍ഷംതോറും നടത്തുന്ന സാഹിത്യ ആഘോഷത്തില്‍ തുടര്‍ച്ചയായി മാറ്റി നിര്‍ത്തപ്പെടുന്നു അഥവാ ബോധപൂര്‍വ്വം അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ജോസഫിന്. അത് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആര്‍ക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സര്‍ക്കാര്‍ – സ്വകാര്യ (ജജജ) കൂട്ടു സംരംഭമാണ്. സ്‌പോണ്‍സര്‍മാരുണ്ട്. വാടക പവലിയനുകളുണ്ട്. നൂറുകണക്കിന് ക്ഷണിതാക്കളും ആയിരക്കണക്കിന് പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ്. കേരളത്തിലെ പൊതുബോധം നിര്‍ണയിക്കേണ്ട ചര്‍ച്ചകളാണ്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെ വിമര്‍ശിക്കുന്ന ചര്‍ച്ചകളല്ല, അവയുടെ താല്‍പ്പര്യങ്ങളുടെ ബോധാധീശത്വം ഉറപ്പിക്കുന്ന സെഷനുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. അതില്‍ എതിരഭിപ്രായം ധീരമായി പറഞ്ഞവര്‍ തീരെ ഇല്ല എന്നല്ല വിവക്ഷ. പൊതുവേ ഒരു ഹെഗിമണി ഉറപ്പിച്ചു നില നിര്‍ത്തലാണ് ദൗത്യം. അതിനാല്‍ സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിച്ചുകാണും.

ഇങ്ങനെയൊരു വലിയ സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് കെ റെയില്‍പോലുള്ള പീപീപീ പദ്ധതികളെ പരസ്യമായി പിന്തുണച്ച ഒരെഴുത്തുകാരന്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാവും? സാഹിത്യ അക്കാദമി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മുന്‍ പ്രസിഡണ്ടും മറ്റ് അംഗങ്ങളുമെല്ലാം പല സെഷനുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അക്കാദമിയിലെ ഒരംഗത്തോട് എന്തിനാണ് വിവേചനം? സംവരണ സീറ്റില്‍ മത്സരിക്കുന്ന ഒരെഴുത്തുകാരനായി തന്നെ കാണേണ്ടതില്ല എന്ന് ജോസഫ് വ്യക്തമായി എഴുതിക്കണ്ടു. അതു വിവേചനത്തെക്കുറിച്ചുള്ള ഗുരുതരമായ ആക്ഷേപവും പരാതിയുമാണ്. കെ എല്‍ എഫ് എന്നതിലെ കെ എന്തു കെയാണ് അഥവാ ഏതുതരം കെ ആണ് എന്ന ചോദ്യമാണത്.

ജോസഫ് രാജി പിന്‍വലിക്കുമോ എന്ന് അറിയില്ല. ക്ഷമിക്കണം, അങ്ങനെ എഴുതുന്നത് അദ്ദേഹത്തിന്റെ നിശ്ചയത്തെ കുറച്ചു കാണലാണെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് പലവിധ മെയ് വഴക്കളില്ലാതെ ഒരു സാധാരണ മനുഷ്യനും അംഗീകാരത്തോടെ ജീവിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. ജോസഫിന്റെ രാജി അംഗീകൃത സാംസ്‌കാരിക നേതാക്കള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ പൊട്ടിത്തെറിച്ചു പോവുന്ന ചില സന്ദര്‍ഭങ്ങള്‍ തുറന്നു കാണിക്കുന്നു. കേരളത്തിലെ പലവിധ അതിജീവന സമരങ്ങള്‍ നാം കാണുകയില്ലെങ്കിലും കാര്‍ണിവലുകളിലെ പങ്കാളിത്തം ഉറപ്പാക്കാനും അവിടത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും വല്ലാത്ത ഒരു വെമ്പലാണ്. ആ വെമ്പലാണ് കേരളത്തിലെ അധീശ വര്‍ഗ പൊതുബോധം.

സമരങ്ങളിലും അതിന്റെ സാഹിത്യ ആഖ്യാനങ്ങളിലും നമുക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. അതാണ് നവോത്ഥാന പാരമ്പര്യം. അതില്‍ വന്ന ഛേദമാണ് ജോസഫിനെപ്പോലെ ഒരെഴുത്തുകാരന്‍ മാറ്റി നിര്‍ത്തപ്പെടാനോ അങ്ങനെയൊരു തോന്നല്‍ ഉയര്‍ന്നുവരാനോ കാരണമായിട്ടുണ്ടാവുക. പീപീപി സാംസ്‌കാരിക പദ്ധതികള്‍ ജനകീയ സാംസ്‌കാരിക പദ്ധതികളായി തെറ്റിദ്ധരിച്ചുകൂടാ. അവിടെ ജനങ്ങളെ കണ്ടേക്കും. അന്തരീക്ഷവും ആത്മാവും നവലിബറല്‍ മുതലാളിത്ത ആശ്രിതത്വമാണ്.

വിഷയത്തില്‍ മുന്‍ പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി എഴുതിയത് ഇങ്ങനെ

കെ.എല്‍ എഫ് നടന്നപ്പോഴൊക്കെ അതിലെ സാഹിത്യേതര താല്‍പര്യങ്ങളെക്കുറിച്ച് പോസ്റ്റിയിരുന്നെങ്കിലും ഇത്തവണ ഉമ്പാച്ചിപരമായ കാരണങ്ങളാല്‍ അതിന് മുതിരുന്നില്ല. മാത്രമല്ല മുന്‍ കെ.എല്‍.എഫുകളില്‍ ചൂണ്ടിക്കാട്ടിയ ഇഷ്യൂകളേക്കാള്‍ ഏറെയധികമൊന്നും ആരും പറഞ്ഞിട്ടുമില്ല.

എന്നാല്‍ മുമ്പ് സര്‍ക്കാര്‍ മുന്‍കയ്യില്‍ നടന്ന ഒരു സാഹിത്യോത്സവ ശ്രമം ഓര്‍മിക്കുന്നത് ഉചിതമാവുമെന്ന് കരുതുന്നു. എഴുത്തുകാരനായ കെ.വി മോഹന്‍കുമാര്‍ കോഴിക്കോട് കലക്ടറായിരുന്ന കാലം. ജയ്പൂര്‍ ലിറ്റ്‌ഫെസ്റ്റ് മാതൃകയില്‍ കോഴിക്കോട്ടൊരു സാഹിത്യമേള നടത്തണമെന്ന ഐഡിയ അദ്ദേഹം മുന്നോട്ട് വെച്ചു. പ്രാഥമിക ചര്‍ച്ചകളില്‍ ഏവരുമതിനെ സ്വാഗതം ചെയ്തു. പിന്നെ അഞ്ച് മണി കഴിഞ്ഞാല്‍ കലക്ടറുടെ ചേംബറില്‍ കോഴിക്കോടന്‍ സാഹിത്യകാരന്‍മാരുടെ യോഗത്തോട് യോഗമായിരുന്നു പല ദിവസങ്ങളിലും. ചര്‍ച്ചകള്‍, ഉപചര്‍ച്ചകള്‍, കമ്മിറ്റികള്‍, സബ് കമ്മിറ്റികള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ ഈ വിനീതനല്ലാത്തവന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും എഴുത്തുകാരെ കൊണ്ടുവരണമെന്നായിരുന്നു സാറിന്റെ താല്‍പര്യം.

അങ്ങനെയിരിക്കെ ഒരു അപരാഹ്നത്തില്‍ തലസ്ഥാനത്ത് നിന്ന് ഒരുത്തരവിറങ്ങുന്നു. കെ.വി മോഹന്‍ കുമാറിന് സ്ഥലം മാറ്റവും വകുപ്പ് മാറ്റവും . സാഹിത്യപ്രേമികളില്‍ നിരാശയുടെ സുനാമി ആഞ്ഞടിച്ചു. കലക്ടര്‍ ആശ്വാസവചനങ്ങള്‍ ഉരുവിട്ടു. അടുത്ത കലക്ടര്‍ ചാര്‍ജെടുത്ത ശേഷം നമുക്ക് പ്രൊസീഡ് ചെയ്യാം. ഞാനെന്നും കൂടെയുണ്ടാവും എന്നൊക്കെ.

പൊതുവെ ഒരു കലക്ടര്‍ തുടങ്ങിയ പ്രത്യേക പ്രൊജക്റ്റുകള്‍ പിറകെ വരുന്നവര്‍ മൈന്റ് ചെയ്യില്ല. പുതിയ കലക്ടര്‍ പക്ഷേ അങ്ങിനെയായിരുന്നില്ല എന്നല്ല പറയുന്നത് . അവര്‍ പറഞ്ഞു. ‘ എനിക്കീ സാഹിത്യവും കലയുമൊന്നും തലയില്‍ കയറില്ല. ഇവിടെ പിടിപ്പത് പണിയുണ്ട്. നിങ്ങളൊക്കെ എന്താച്ചാ ചെയ്യ് ‘

പിന്നെപ്പിന്നെ നായകനില്ലാത്ത ആ സ്വപ്നാടനം മറ്റെവിടെയോ തുടങ്ങിയ സാഹിത്യോത്സവത്തിലൂടെ സഫലമായിരിക്കണം.
അത് തന്നെയാണോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്പൂര്‍ണ സഹായത്തോടെ കോഴിക്കോട്ടെത്തിയതും ഡി.സി ലിറ്റററി ഫെസ്റ്റ് എന്ന് പേരിടേണ്ടിയിരുന്നതുമായ കെ.എല്‍.എഫ് എന്നും അറിയില്ല. കാരണം അന്നദ്ദേഹം ഇപ്പറഞ്ഞ പ്രസാധകരുമായും എഴുത്തുകാരുമായൊക്കെ ബന്ധപ്പെട്ടിരുന്നു.

കെ.വി മോഹന്‍കുമാറിന്റെ സാര്‍ത്ഥകമാകാത്ത ഈ സ്വപ്നം പക്ഷേ ഇന്ന് പലര്‍ക്കുമറിയില്ല. എന്നാല്‍ കോഴിക്കോടിന് എന്നും ഓര്‍മിക്കാനുള്ള സാംസ്‌കാരികക്കാഴ്ചകള്‍ സമ്മാനിച്ചാണ് അദ്ദേഹം നഗരം വിട്ടത്. കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറയിലേയും കരിങ്കല്‍ ശില്‍പങ്ങളാണത്.

എങ്കിലും വേണം കോഴിക്കോട്ടൊരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ജനകീയ ലിറ്റ് ഫെസ്റ്റ് . തിരുവനന്തപുരത്തെ IFFK പോലെ കോഴിക്കോട്ടൊരു ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ILFK.

kerala

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്

Published

on

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്.

Continue Reading

kerala

രാഷ്ട്രീയം സംവദിക്കുന്ന സിനിമക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയുടേയും സിപിഎമ്മിന്റെയും സ്ഥിരം സമീപനം; കെ സുധാകരന്‍

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം

Published

on

എമ്പുരാന്‍ സിനിമയുമായ് ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്. സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

 

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

‘എമ്പുരാന്‍’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.

ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?

സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാള്‍ പരോളിലായിരുന്നു. ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാന്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം എന്നുള്ള സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. അതുകൊണ്ട് താന്‍ എമ്പുരാന്‍ കാണുമെന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയ രംഗത്ത് നിന്ന് സിനിമയ്ക്ക് പല വിധ ബഹിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന വന്ന ഈ സമയത്താണ്
എമ്പുരാന്‍ ടീം ഖേദ പ്രകടനവുമായി രംഗത്ത് വന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ നിമിഷങ്ങള്‍ക്കകമാണ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തത്.

Continue Reading

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading

Trending