Culture
കിഷന്‍ ഗഞ്ച് ഈദ് ദിന ആക്രമണം: സത്യമെന്ത്?

ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുസ്ലിംകള്‍ ഭൂമി കയ്യേറി ഈദ് നമസ്‌കരിച്ചു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.
- മുസ്‌ലിംകള്‍ അവരുടെ ഈദ്ഗാഹിലാണ് നമസ്‌കരിച്ചത്. ആ ഭൂമിയെ കുറിച്ച് ഒരു തര്‍ക്കവുമില്ല.
കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള്‍ സ്‌റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താല്‍ക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തില്‍ ‘ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി’ എന്ന വാര്‍ത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കണ്‍സപ്റ്റ് തന്നെ വേറെയാണ്. ഹനഫി മുസ് ലിംകള്‍ പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകള്‍ നമസ്‌കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകള്‍ മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകള്‍ ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കില്‍ പോലും അത്തരം ഭുമികളില്‍ ചെരുപ്പിട്ട് കയറുന്നത് പോലും അവര്‍ക്കിഷ്ടമില്ല.
- ഇന്നലെ അക്രമം നടന്നത് ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലുള്ള സര്‍ക്കാര്‍ മുമ്പ് വിതരണം ചെയ്ത എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ്. ആ വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോകുന്ന ഏതാനും ചിലരെയാണ് ആദിവാസികള്‍ പതിയിരുന്ന് അമ്പുകള്‍ എയ്ത് വീഴ്ത്തിയത്.
- ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വകയായുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായി ചില മുസ്ലിം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ചില ആദിവാസി കുടുംബങ്ങള്‍ അവകാശമുന്നയിച്ചതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
- ഈ ഭൂമി തര്‍ക്കങ്ങളുടെ നിജസ്ഥിതി അറിയണമെങ്കില്‍ മുസ്‌ലിം ദലിത് ആദിവാസി പിന്നാക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഭൂമി സംഘര്‍ഷങ്ങളെക്കുറിച്ചറിയണം. അവരെ തമ്മിലടിപ്പിക്കുന്ന ഭൂപ്രഭുക്കളുടെ ജാതി വെറിയും സാമ്പത്തിക കൊള്ളയും, ഇപ്പോള്‍ അതിലേക്ക് സുഗമമായി ചേര്‍ക്കപ്പെടുന്ന വര്‍ഗ്ഗീയവിഷവും അറിയണം.
- കിഷന്‍ ഗഞ്ചടക്കമുള്ള ഉത്തരേന്ത്യന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കോടതി കേസുകളും കുടുംബ പ്രശ്‌നങ്ങളും നടക്കുന്നത് ഭുമി വിഷയത്തിലാണ്. അധികപേര്‍ക്കും നിന്ന് തിരിയാനുള്ള ഇത്തിരി ഭൂമിയാണുണകുക. അത് ഭാഗം വെച്ച് പോകുന്നതിനനുസരിച്ച് കുടുംബ തര്‍ക്കങ്ങള്‍ കൂടുന്നു. കൂടുതല്‍ ഭൂമിയുള്ള ഏതാനും ചിലരുടെ പാട്ടകൃഷിക്കാരാണ് അധികപേരും. സ്ഥലമില്ലാത്തതിനാല്‍ ഹൈവേകള്‍ പോലും കയ്യേറി അടയാളം വെച്ച് അവര്‍ കൃഷി ചെയത ധാന്യങ്ങള്‍ ഉണക്കാന്‍ പോലും ഉപയോഗിക്കുന്നത് അവിടങ്ങളില്‍ നിത്യ കാഴ്ചയാണ്.
- വലിയ ഭൂമി ഉടമകള്‍ അവര്‍ തമ്മിലുള്ള കണക്കുകള്‍ തീര്‍ക്കാനും കച്ചവട കുതന്ത്രങ്ങള്‍ക്കും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതും ഇളക്കിവിടുന്നതും ഈയിടെ വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. ഓരോരുത്തര്‍ തങ്ങളുടെ രാഷ്ട്രീയവും ആവശ്യാനുസരണം അതിലേക്ക് ചേര്‍ക്കുന്നു. അലീഗര്‍ കിഷന്‍ഗഞ്ച് സെന്ററിന് ഭൂമി അനുവദിച്ചപ്പോള്‍ അതില്‍ ആദിവാസികളെ കുടില്‍ കെട്ടി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ അവിടെ മെഡിക്കല്‍ കേളേജടക്കമുള്ള സ്ഥാപന ഭൂ താല്‍പര്യങ്ങളുള്ള സ്‌റ്റേറ്റ് ബി ജെ പി ട്രഷറര്‍ ജെയ്‌സ്വാള്‍ മുതല്‍ അലീഗര്‍ കാമ്പസ് അവിടെ വരരുത് എന്നാഗ്രഹിച്ച ചില മുസ്ലിം വ്യക്തികള്‍ വരെയുണ്ട്.
- ഞാനറിയുന്ന കിഷന്‍ഗഞ്ചിലെ മിക്ക മുസ്ലിം കുടുംബങ്ങളും തങ്ങളുടെ ഉറ്റവരുമായുള്ള ഭൂതര്‍ക്കങ്ങള്‍, കേസുകള്‍, കുഴപ്പങ്ങളുമായി കഴിയുന്നവരാണ്. ഇടക്കിടെ കൊലപാതകങ്ങള്‍ വരെ നടക്കും.
- ഈ നോമ്പ് മാസം വളരെ അടുത്ത് ബന്ധമുള്ള ഒരു സുഹൃത്തിന്റെ അകന്ന കുടുംബത്തില്‍ ജേഷ്ഠാനുജ മക്കള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന കൃഷിഭൂമി തര്‍ക്കം പര്യമതയിലെത്തി. നോമ്പുതുറക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്നെ അനിയന്റെ മക്കള്‍ വാളുകളെടുത്ത് ജേഷ്ഠന്റെ മക്കളെ വെട്ടി. രണ്ടാള്‍ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഒരു കുടുംബത്തിലെ മൂന്നാളുകള്‍ ഒരേ ദിവസം കൊല്ലപ്പെടുന്നു. പക്ഷെ വര്‍ഗ്ഗീയതയുടെ നിറമുള്ളതേ ഇന്ന് ഇന്ത്യയില്‍ വാര്‍ത്തയാകു, ചര്‍ച്ചയാകൂ.
- കിഷന്‍ ഗഞ്ചില്‍ ഈദ് ദിനത്തില്‍ നടന്ന അക്രമണത്തില്‍ വര്‍ഗ്ഗീയത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. പരപ്രേരണയാല്‍ പലപ്പോഴും ആദിവാസികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളുടെ ഇരകള്‍ പലപ്പോഴും അവിടത്തെ ഹിന്ദുക്കള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നത്തില്‍ അവിടത്തെ ഹിന്ദുക്കളും മുസ്ലിംകളുടെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
- ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം ശക്തമായിട്ടുണ്ട്. എന്നാല്‍ അധിക വിഷയങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന അധികാരപണജാതി പ്രശ്‌നങ്ങളിലേക്ക് വര്‍ഗ്ഗീയത കൂളായി ചേര്‍ക്കപ്പെടുകയാണ്. സംഘ പരിവാര്‍ ഫേക്ക് ഫാക്ടറികള്‍ ഇത്തരം ടൂളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു. ഇരബോധം കൂടിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ അതില്‍ വീണുപോകുന്നു.
കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണ്.
ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍
ചിത്രങ്ങള്‍: രണ്ട് തരം മുതലെടുപ്പുകള്‍
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala21 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ