Connect with us

News

‘എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം വിളിച്ചുവരുത്തുന്നത്’ ; രോഷത്തോടെ കിമ്മിന്റെ സഹോദരി

‘തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള്‍ നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല

Published

on

പാങ് യോങ്: ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തരകൊറിയയില്‍ നടക്കാനിരിക്കുന്ന വന്‍ സൈനിക പരേഡിനെക്കുറിച്ചുള്ള വിവരങ്ങളില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചതിലാണ് കിം യോ ജോങ് രോഷം പൂണ്ടത്.

‘തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള്‍ നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല. വടക്കന്‍ ഭാഗത്ത് എന്നാണ് സംഭവിക്കുന്നതെന്നറിയാന്‍ എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം വിളിച്ചുവരുത്തുന്നത്,’ കിം യോ ജോങ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനു പിന്നാലെയാണ് വന്‍ സൈനിക പരേഡ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അടിയന്തര കോണ്‍ഗ്രസ് യോഗം ഉത്തരകൊറിയയില്‍ ചേരുന്നത്.

ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

അടിയന്തിര ഘട്ടങ്ങളില്‍ മാത്രം വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഗ്രസ് യോഗം ഇത്തവണ വിളിച്ചത് രാജ്യത്തിന്റെ ഗുരുരതാവസ്ഥ വ്യക്തമാക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെയും ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനും ജനങ്ങളുടെ വിശ്വാസ്യത ചോര്‍ന്നു പോവാതിരിക്കാനുമാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എഴുത്തുകാരനും സംവിധായകനുമായ പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുരളി ഗോപി സമകാലിക സമൂഹത്തിലെ അസഹിഷ്ണുതക്കും സൈബറാക്രമണത്തിനുമെതിരെ പ്രതികരിച്ചത്.

എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിതെന്ന് ലേഖനത്തില്‍ പറയുന്നു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറിയെന്നും രാഷ്ട്രീയ ശരികളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞുമുറുക്കി കൊല്ലുകയാണെന്നും മുരളി ഗോപി പറയുന്നു.

”ഇന്ന്, പി. പത്മരാജന്റെ 80-ാം ജന്മവാര്‍ഷികം. 1991-ല്‍, മുതുകുളത്തുള്ള അദ്ദേഹത്തിന്റെ തറവാട്ടില്‍ ആയുസ്സാറാതെ വിടവാങ്ങിയ ആ വലിയ എഴുത്തുകാരന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍, അവിടെ സന്നിഹിതരായിരുന്ന നൂറുകണക്കിനാളുകളില്‍ ഒരുവനായിരുന്നു ഞാനും.

സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറിയ ഇക്കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്, ‘രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധരാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പോലും വില്ക്ക് വാങ്ങുന്ന ഇക്കാലത്ത്, പൊരുതിനില്‍ക്കാന്‍ ഒരു യൗവനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി’- മുരളി ഗോപി കുറിച്ചു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം എമ്പുരാന്‍ വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. ചിത്രം ഇറങ്ങിയതിനു പിന്നാലെ സംഘ്പരിവാര്‍ രൂക്ഷമായ സൈബറാക്രമണം നടത്തിയിരുന്നു. ബിജെപി നേതൃത്വവും സിനിമക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് എമ്പുരാനിലെ വിവാദമായ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.

Continue Reading

film

ഞെട്ടിച്ച് ‘നരിവേട്ട; കരിയര്‍ ബെസ്റ്റുമായി ടോവിനോ; ബോക്‌സ് ഓഫീസില്‍ കോടി തുടക്കം

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത.

Published

on

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത. 2018, എ ആര്‍ എം എന്നീ ചിന്ത്രങ്ങള്‍ക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയര്‍ ഗ്രാഫ് വളര്‍ച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ തന്നെ 1.75 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ആദിവാസി ഭൂമി പ്രശ്‌നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി തന്നെ ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്‌ട്രേലിയന്‍ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രം ഒ ടി ടി യില്‍ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തീയട്രിക്കല്‍ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയില്‍ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് കൂടുതല്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്‌പോണ്‍സ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്‌സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ്ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

News

ആർദ്രം 2025 – ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി റമദാൻ റിലീഫ് പദ്ധതികൾ പ്രഖ്യാപിച്ചു

Published

on

തൃത്താല : ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ റമദാൻ റിലീഫ് ആർദ്രം 2025 പ്രഖ്യാപന സമ്മേളനം തൃത്താല കെഎംകെ ഓഡിറ്റോറിയത്തിൽ നടന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിനും പോഷക സംഘടനകൾക്കും റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക സമയമോ സാഹചര്ര്യമോ ഇല്ല എന്നും, മതമോ ജാതിയോ രാഷ്ട്രീയമോ സഹായം നൽകുന്നതിനു മാനദണ്ഡമാകാറില്ല എന്നും ഉത്ഘാടനം പ്രസംഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ പരാമർശിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എസ്എംകെ തങ്ങൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമാദാനത്തിന്റെയും സഹവർതിത്വത്തിന്റെയും പ്രതീകമായി കേരളജനത നെഞ്ചേറ്റിയ തറവാടാണ് പാണക്കാടെന്നും മുസ്ലിം ലീഗിന് മുപ്പത്തിയാറ് കോടി രൂപ ജനം നൽകിയത് ആ വിശ്വാസ്യതയുടെ ഭാഗമാണമെന്നും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി പ്രഭാഷണത്തിൽ പറഞ്ഞു.

കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് അബൂബക്കർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സലാം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ആർദ്രം കോർഡിനേറ്ററുമായ സുബൈർ കൊഴിക്കര ആർദ്രം 2024 പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഖത്തർ കെഎംസിസി മണ്ഡലം പ്രസിഡന്റ്‌ സുഹൈൽ കുമ്പിടി പദ്ധതി വിശദീകരണം നടത്തി.

ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം നാസർ കെ വി ചികിത്സാ ധനസഹായം എസ് എം കെ തങ്ങൾക്കും, ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം ഷാഫി തലക്കശ്ശേരി വിദ്യാഭ്യാസ ധനസഹായം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് അലൂരിനും, പ്രവാസി ക്ഷേമ ധന സഹായം കെഎംസിസി മണ്ഡലം സെക്രട്ടറി നിസാർ പി എം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ചെക്കുട്ടി സാഹിബിനും കൈമാറി.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിക്കും കെഎംസിസി മണ്ഡലം കമ്മറ്റിനൽകുന്ന ഉപഹാരം എസ് എം കെ തങ്ങൾ കൈമാറി. കെഎംസിസി മണ്ഡലം കമ്മറ്റിയുടെ മീഡിയവിംഗ് പ്രവർത്തന മികവിനുള്ള ഉപഹാരം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മണ്ഡലം പ്രവർത്തക സമിതി അംഗം മുസ്താക് തിരുമിറ്റക്കോടിന് നൽകി ആദരിച്ചു.

കെഎംസിസി മണ്ഡലം ട്രഷറർ ബഷീർ തൃത്താല നന്ദി പറഞ്ഞ സമ്മേളനത്തിൽ പാലക്കാട്‌ ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ്‌ മുസ്തഫ തങ്ങൾ, ജില്ലാ യൂത്ത്ലീഗ് ഉപാധ്യക്ഷൻ മുനീബ് ഹസ്സൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ UT താഹിർ, ഫൈസൽ, പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എപിഎം സക്കരിയ, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ഷാക്കിർ, ഉസാമ ടികെ, മുസ്ലിം ലീഗ് നേതാക്കളായ ബീരാവുണ്ണി, സിഎം അലി മാസ്റ്റർ, അലി കുമരനെല്ലൂർ, കെ വി മുസ്തഫ, സക്കീർ കൊഴിക്കര – STU, പത്തിൽ മൊയ്തുണ്ണി നബീസ വാകയിൽ, സെബു സദഖത്തുള്ള – വനിതാ ലീഗ്, മണികണ്ഠൻ – ദളിത് ലീഗ്, കെവി ഹിളർ, പത്തിൽ അലി – IUML തൃത്താല പഞ്ചായത്ത്‌, ഹൈദറലി കെവി – മുൻ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌ തുടങ്ങിയവർ വേദിയിൽ സന്നിഹിദരായി.

ഖത്തർ കെഎംസിസി പ്രവർത്തകസമിതി അംഗങ്ങളായ ഉമ്മർ എവി, റഫീഖ് പി കെ, ഫസൽ ചെറുകാട്, ഹനീഫ ചിറ്റപ്പുറം, അനീസ് വി പി, എം എസ് എഫ് നേതാകളായ സിയാദ്, ശാക്കിർ, ഇർഫാൻ, സാബിർ, ജാസിർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Trending