crime
തിരൂരില്‍ യുവാവിന്റെ കൊലപാതകം: ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചത് പകയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സംഘര്‍ഷത്തില്‍ പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

തിരൂര്‍ പടിഞ്ഞാറേക്കരയില്‍ യുവാവ് കൊല്ലപ്പെട്ടത് വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളി കൊമ്പന്‍തറയില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ സാലിഹ് (30) ആണു കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ പടിഞ്ഞാറേക്കര കുട്ട്യാലിക്കടവത്ത് ആഷിഖ് (30) അറസ്റ്റിലായിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാലിഹും ചികിത്സയിലുള്ള റഷീദും നൗഷീദും ആഷിഖിന്റെ വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചിരുന്നു. മൂന്നു പേരും ചേര്‍ന്ന് പടിഞ്ഞാറേക്കരയിലുള്ള ആഷിഖിന്റെ കടയില്‍ കയറിയിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെ റഷീദിന്റെ നേതൃത്വത്തില്‍ മൂന്നുപേരും ചേര്‍ന്ന് ആഷിഖിനെ മര്‍ദിച്ചു. റഷീദ് താക്കോല്‍ ഉപയോഗിച്ച് ആഷിഖിന്റെ നെറ്റിയില്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായയെ കെട്ടിയ ചങ്ങല ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
പരിക്കേറ്റ ആഷിഖ് വീട്ടിലെത്തി. ഇതോടെ ആഷിഖിന്റെ പിതാവും സഹോദരന്മാരും ഇരുമ്പുവടിയുമായി റഷീദിന്റെ വീട്ടിലേക്കു തിരിച്ചു. എന്നാല്‍ റഷീദിനെ കാണാതിരുന്നതോടെ റോഡിലേക്കിറങ്ങി. ഈ സമയം കാറില്‍ വരികയായിരുന്നു 3 പേരെയും തടഞ്ഞു നിര്‍ത്തി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ സാലിഹ് ഓടുകയും മറ്റു 2 പേര്‍ നിലത്തുവീഴുകയും ചെയ്തു. നിലത്തു വീണവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഒന്നരയോടെ ആഷിഖും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഓടിരക്ഷപ്പെടുന്നതിനിടെ കാലിലെ മുറിവിലൂടെ രക്തം വാര്‍ന്ന് സാലിഹ് മരിക്കുകയായിരുന്നു. ആഷിഖിന്റെ പിതാവിനെയും സഹോദരനെയും കണ്ടെത്തിയിട്ടില്ല. സാലിഹും റഷീദും നൗഷീദും ലഹരി ഉപയോഗിക്കുന്നത് ആഷിഖ് രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രാവിനെ നായയെ വിട്ടു കടിപ്പിച്ചതും കടയില്‍ കയറി മദ്യപിച്ചതുമെന്നാണു നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു