business
മങ്കടയില്‍ വികസനത്തിന്റെ വസന്തകാലം
പദ്ധതി നടത്തിപ്പ് ചുമതല കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്

മങ്കട: മണ്ഡലത്തിലെ മൂര്‍ക്കനാട് കുടിവെളള പദ്ധതിയുടെ ജലസ്രോതസ്സായുളള തൂതപ്പുഴയിലെ നിലാപ്പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കിണറിനടുത്ത് കീഴുമുറി കടവുമോദിക്കയം ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കുകയും പ്രസ്തുത പദ്ധതിക്ക് 70 കോടി രൂപ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സൂചന ഉത്തരവ് പ്രകാരം പ്രസ്തുത പദ്ധതി കിഫ്ബി മുഖേനനടപ്പാക്കുന്നതിന് 70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി നടത്തിപ്പ് ചുമതല കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര ഓരാടംപാലം ബൈപ്പാസ് പത്ത്‌കോടി അനുവദിച്ചു. കിഫ്ബി വഴി മങ്കട മണ്ഡലത്തില്‍ സ്‌കൂളുകള്‍ക്ക് 22 കോടി രൂപയാണ് ലഭിച്ചത്. മക്കരപ്പറമ്പ് ഗവ ഹയര്‍സെക്കണ്ടറി മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ 5 കോടി അനുവദിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. മികവിന്റെ കേന്ദ്രമാക്കുന്നതിന് കിഫ്ബി വഴി കടുങ്ങപുരം ഗവ. ഹയര്‍സെക്കണ്ടറിക്ക് ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് 3.44 കോടി രൂപയാണ് ലഭിച്ചത്. മങ്കട ഗവ ഹയര്‍ സെക്കണ്ടറിയെ മികവിന്റെ കേന്ദ്രമാക്കണമെന്നത് നിരന്തരമായ ആവശ്യമായിരുന്നു ഇത് സാക്ഷാത്കരിക്കുന്നതിന് എം.എല്‍.എക്ക് സാധിച്ചു.
മങ്കട പള്ളിപ്പുറം ഹയര്‍ സെക്കണ്ടറിയില്‍ നബാര്‍ഡ് ഫണ്ടടക്കം 6 കോടി രൂപയുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. എം.എല്‍.എ ഫണ്ടില്‍ പാങ്ങ് ഗവ. ഹയര്‍ സെക്കണ്ടറിക്ക് ഒരു കോടി രൂപയുടെ മനോഹരമായ കെട്ടിടവും മികവിന്റെ കേന്ദ്രമാക്കുന്നതിന് 3 കോടിയും അനുവദിച്ചതോടെ പാങ്ങ് ഗവ. ഹയര്‍ സെക്കണ്ടറി മാറ്റത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ്. മണ്ഡലത്തിലെ സര്‍ക്കാര്‍ യു.പി സ്‌കൂളുകള്‍ക്കെല്ലാം ഒരു കോടി വീതം അനുവദിച്ച് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉടനെ പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. കിഫ്ബി വഴി സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ 26 സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ലാപ്‌ടോപ്പ്, പ്രൊജക്ടര്‍,ടി.വി, പ്രിന്റര്‍, ഡിഎസ്എല്‍ആര്‍ കാമറ, എച്ച്.ഡി വെബ്കാം, യു.എസ്.ബി സ്പീക്കര്‍ എന്നിവയും ലഭ്യമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്