Connect with us

business

പെരിന്തല്‍മണ്ണയില്‍ മൂന്ന് പദ്ധതികളുടെ നിര്‍മാണം തുടങ്ങി

018ല്‍ മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ അലീഗഡ് കുടിവെള്ള പദ്ധതിക്ക് 92 കോടി അനുവദിച്ചു

Published

on

പെരിന്തല്‍മണ്ണ: കിഫ്ബിയിലൂടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണം നിര്‍മാണം ആരംഭിച്ചു. 2016ല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍ദേശിച്ച പെരിന്തല്‍മണ്ണ ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് അഞ്ച് കോടിയും കുന്നക്കാവ്, പുലാമന്തോള്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളുള്‍ക്ക് മൂന്ന് കോടി വീതവും 2017 ല്‍ അനുവദിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 2018ല്‍ മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ അലീഗഡ് കുടിവെള്ള പദ്ധതിക്ക് 92 കോടി അനുവദിച്ചു.

അലീഗഡ് കാമ്പസ്, പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, ഏലംകുളം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള സമഗ്ര പദ്ധയായിരുന്നു ഇത്. 2017-18ല്‍ പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിന് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എട്ട് കോടിയും മണ്ഡലത്തിലെ നേരത്തെ ഫണ്ട് അനുവദിക്കാത്ത അഞ്ച് ഗവ. സ്‌കൂളുകള്‍ക്ക് മൂന്ന് കോടിയും ജി.യു.പി.എസ് വളപുരത്തിന് ഒരു കോടിയും 2018ല്‍ അനുവദിച്ച് ഭരണാനുമതിയായിട്ടുണ്ട്. മണ്ഡലത്തിലെ സ്‌കൂളുകളുടെ വികസന രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ കിറ്റ്ക്കോ പെരിന്തല്‍മണ്ണയിലെത്തി മൂന്ന് ദിവസം ക്യാമ്പ് ചെയ്തിരുന്നു. കിഫ്ബിയിലൂടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണം പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ബജറ്റ് നിര്‍ദേശമായി സമര്‍പ്പിച്ചപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു. ഇവയുടെ പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എം.എല്‍.എ

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

Trending