Connect with us

business

വണ്ടൂര്‍ മണ്ഡലത്തില്‍ 156 കോടിയുടെ പ്രവൃത്തികള്‍

ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്

Published

on

വണ്ടൂര്‍: കിഫ്ബിയില്‍ വണ്ടൂര്‍ മണ്ഡലത്തില്‍ 156കോടിയുടെ പ്രവൃത്തികളാണ് നടന്നു വരുന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്. കാളികാവ്,കരുവാരകുണ്ട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തിക്കായി അമ്പതു കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച കരാറുകാരനുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. വാണിയമ്പലം,താളിയംകുണ്ട്,

പൂളമണ്ണ,റോഡില്‍ 21കോടിയുടേയും മുണ്ടേങ്ങര,പുള്ളിപ്പാടം,ഓടായിക്കല്‍ റോഡില്‍ പതിനാറു കോടിയുടേയും വികസനങ്ങളാണ് വരാന്‍ പോകുന്നത്.പള്ളിശ്ശേരി,അമ്പലക്കടവ്,മാളിയേക്കല്‍ റോഡിനു പത്ത് കോടി അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതിയായിട്ടില്ല. തിരുവാലി പഞ്ചായത്ത് മുഴുവനായും വണ്ടൂര്‍ പഞ്ചായത്ത് ഭാഗികമായും കുടിവെള്ളമെത്തി ക്കുന്നതിനു ഇരുപത് കോടി രൂപ. പൊതു വിദ്യഭ്യാസ സംരക്ഷണത്തിനായി നാല്‍പതു കോടിയാണ് മണ്ഡലത്തില്‍ കിഫ്ബിയിലൂടെ ലഭിച്ചത്. ഇതില്‍ മൂന്നു കോടി രൂപയുടെ കെട്ടിടം വണ്ടൂര്‍ ഗേള്‍സ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു.

തുവ്വൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഞ്ച് കോടിയുടെ പണികള്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കരുവാരകുണ്ട്,അഞ്ചച്ചവിടി,തിരുവാലി,നീലാഞ്ചേരി,വണ്ടൂര്‍ വി.എം.സി.,പുല്ലങ്കോട്,വാണിയമ്പലം,മമ്പാട് എന്നീ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ മൂന്നു കോടി രൂപ വീതവും തുവ്വൂര്‍ ജി.എല്‍.പി.എസ്,കരുവാരകുണ്ട് ജി.എല്‍. പി.എസ്,പോരൂര്‍ ജി.എച്ച്.എസ്.എസ്,കാപ്പില്‍ കാരാട് ഹൈസ്‌കൂള്‍,കാളികാവ് ബസാര്‍,കാട്ടുമുണ്ട,പഴയകടക്കല്‍ യു.പി സ്‌കൂളുകള്‍ എന്നിവക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 280 രൂപ കൂടി

ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി

Published

on

സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും.

അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,876.85 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജി.എസ്.ടി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 69,000 രൂപ നൽകണം. സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങളും യു.എസ് സമ്പദ്‌ വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

അതിനിടെ, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക് 23.90 രൂപയും കടന്ന് മുന്നേറി. കുവൈത്ത് ദീനാറിന് 284.50 രൂപ, ബഹ്റൈൻ ദീനാറിന് 233.07 രൂപ, ഒമാൻ റിയാലിന് 228.20 രൂപ, സൗദി റിയാലിന് 23.95, ഖത്തർ റിയാലിന് 23.41 രൂപ എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ വിനിമയ നിരക്ക്. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക് കുറഞ്ഞത് പ്രവാസികൾക്ക് ഗുണകരമാണ്.

ഇതുകൂടാതെ അതത് രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്. സ്വകാര്യ എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്.

Continue Reading

business

പവന്‍ വില മുന്നോട്ടു തന്നെ; ഇന്നു കൂടിയത് 120 രൂപ

വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

Published

on

സ്വർണവിലയിൽ പുതിയ ഉയരത്തിൽ. പവന് 120 രൂപ വർധിച്ച് 63,560 രൂപയായി ഉയർന്നു. ഗ്രാമിന്റെ വില 7945 രൂപയായാണ് വർധിച്ചത്. അധിക തീരുവ ചുമത്തി ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതോടെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്.

വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സ്വർണത്തിനും ഡോണൾഡ് ട്രംപ് തീരുവ ചുമത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തുന്നവർ ഏറെയാണ്. ഇതിനൊപ്പം ഗസ്സ ഏറ്റെടുക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷത്തിന് കാരണമാവുമോയെന്ന് ആശങ്കയുണ്ട്. ഇതും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ കുറക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. 4.50 ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.

ബാങ്ക് ഓഫ് കാനഡയും യുറോപ്യൻ സെൻട്രൽ ബാങ്കും പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതിനൊപ്പം ആർ.ബി.ഐയും കഴിഞ്ഞ ദിവസം പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് സർവകാല റെക്കോഡിൽ എത്തിയത്.

നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സർവകാല റെക്കോഡിലേക്കും സ്വർണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്.

Continue Reading

Trending