Connect with us

More

‘കിച്ച്ഡി’; ഇനി ദേശീയ രുചിയാവും

Published

on

ഒരു പക്ഷേ ‘കിച്ച്ഡി’ എന്ന രുചി മലയാളികള്‍ക്ക് പരിചിതമായിരിക്കില്ല. കാരണം കേരളത്തിന് പുറത്താണ് കിച്ച്ഡി കൂടുതലും രുചിച്ചറിഞ്ഞിട്ടുള്ളവര്‍ ഉള്ളത്. ഇന്ത്യയുടെ കാലപ്പഴക്കം ചെന്ന ഒരു ഭക്ഷണ രീതിയാണ് കിച്ച്ഡി. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന ഈ വിഭവം രാജ്യത്തിന് പുറത്തെത്തിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രിയപ്പെട്ട രുചിയാവാന്‍, അതിലുപരി ഇന്ത്യന്‍ രൂചിയുടെ അഭിമാനമാവാന്‍ തയ്യാറെടുക്കുകയാണ് കിച്ച്ഡി.

നവംബര്‍ നാലിന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് ഫുഡ് ഡേ മെഗാ ഈവന്റില്‍ കിച്ച്ഡിയെ ഇന്ത്യയുടെ ബ്രാന്‍ഡ് ഭക്ഷണമായി അംഗീകരിക്കും. വിവിധതരത്തിലുള്ള രുചികള്‍ മേളയിലുണ്ടായിരിക്കും. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഇല്ലാതെ രാജ്യത്തെ എല്ലാ തരം ആളുകള്‍ക്കും ഒരേപോലെ കഴിക്കാന്‍ ലഭിക്കുന്ന ഭക്ഷണമാണ് കിച്ച്ഡി. അരിയും ധാന്യവര്‍ഗ്ഗങ്ങളും മസാലയും ചേര്‍ത്താണ് കിച്ച്ഡിയുണ്ടാക്കുന്നത്. വിവിധ ധാന്യങ്ങളുപയോഗിച്ചുണ്ടാക്കുന്ന 800 കിലോകിലോയോളം കിച്ച്ഡി മേളയില്‍ തയ്യാറാക്കും. ഇതുവഴി കിന്നസ് റെക്കോര്‍ഡിലേക്കെത്തുക എന്നതാണ് സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്. വിവിധ രുചികളില്‍ തയ്യാറായ കിച്ച്ഡി പിന്നീട് അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.

അന്താരാഷ്ട്രതലത്തില്‍ കിച്ച്ഡിയെ മാര്‍ക്കറ്റ് ചെയ്യുക എന്നതാണ് ഇന്ത്യയുടെ ശ്രമം. നിലവില്‍ കിച്ച്ഡി വിദേശീയര്‍ക്കും പരിചിതമാണെങ്കിലും അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈന്‍ ചെയ്ത പാക്കറ്റുകളില്‍ എംബസികളിലേക്കും വിദേശ ഹോട്ടലുകളിലേക്കും കിച്ച്ഡി എത്തിക്കും. പാക്കിസ്താനിലും ഫിജി ഐലന്റുകളിലും കിച്ച്ഡി സര്‍വ്വസാധാരണമായ ഭക്ഷണമാണ്. ബോളിവുഡ് താരം ആമിന്‍ഖാനുമുള്‍പ്പെടെയുള്ള സെലിബ്രികള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോക്ക് എക്‌സൈസ് നോട്ടീസ്

ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published

on

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ മുന്ന് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേയ്ക്കും.

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നിലവിലുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും; കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

Continue Reading

crime

കോട്ടയത്ത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 62കാരനെ സുഹൃത്ത് കുത്തിക്കൊന്നു

Published

on

കോട്ടയം: പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽനിന്നു വായ്പയും എടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു.

രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ ഇരുവരും തർക്കിക്കുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ഫിലിപ്പോസിനായി തിരച്ചിൽ ആരംഭിച്ചു.

Continue Reading

Trending