Connect with us

kerala

സംശയമുള്ളവര്‍ പറഞ്ഞു തരണം, നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും സി.പി. എം പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

Published

on

ഖാദര്‍ പാലാഴി

തെരഞ്ഞെടുപ്പാന്‍ കാലത്ത് വര്‍ഗീയത കുത്തിയിളക്കിയാല്‍ വോട്ട് കുമിഞ്ഞുകൂടും എന്ന പരീക്ഷണം രാജ്യമാകെ വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത് ബി.ജെ.പി ആണെങ്കിലും സി.പി. എം അക്കാര്യത്തില്‍ നിഷ്‌ക്കളങ്കരാണ് എന്ന് പിറകോട്ട് തിരിഞ്ഞു നോക്കുന്നവരാരും പറയില്ല. അത് പറയും മുമ്പ് ഒരു ഗുജറാത്ത് പരീക്ഷണത്തെക്കുറിച്ച് പറയാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് നരേന്ദ്ര മോദി പ്രചാരണ കാലത്ത് പറഞ്ഞു നടന്നിരുന്നു. അതിനായി മന്‍മോഹന്‍സിംഗ് പാക്കിസ്താന്‍ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് കൂടി മോദി പറഞ്ഞതോടെ മിക്ക ബാലറ്റ് പെട്ടികളും തുറന്ന് നോക്കിയപ്പോള്‍ താമര മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടി – കുഞ്ഞുമാണി – കുഞ്ഞൂഞ്ഞ് എന്ന് പറഞ്ഞ് നടന്നിരുന്നത് പൂജനീയ ‘ഋഷിതുല്ല്യന്‍’ ആയിരുന്നില്ല. ലക്ഷ്യം ഹിന്ദു വോട്ട് സമാഹരണമായിരുന്നു.
എന്നാല്‍ 2021 ആയപ്പോഴേക്ക് കേരളത്തില്‍ ക്രിസ്ത്യന്‍ – മുസ്ലിം ബന്ധത്തില്‍ വിള്ളല്‍ വീണു. അപ്പോള്‍ പിന്നെ പ്രചാരണ മുദ്രാവാക്യം ഉടച്ചു വാര്‍ക്കണം. ഉടച്ചു വാര്‍ത്തു. ഡഉഎ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞു നടന്നിരുന്നത് പൂജനീയ വത്സന്‍ തില്ലങ്കേരി ആയിരുന്നില്ല. അദ്ദേഹത്തിന്റെ നാട്ടിലുള്ള മറ്റൊരാളായിരുന്നു. ഫലമോ ഒരു ചൂണ്ടയിട്ടപ്പോള്‍ രണ്ട് മീന്‍ കൊത്തി. ഹിന്ദു വോട്ടിനൊപ്പം ക്രിസ്ത്യന്‍ വോട്ടും കിട്ടി. സംശയമുള്ളവര്‍ പറഞ്ഞു തരണം നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് .
വര്‍ഗീയത ഇളക്കി മറിച്ച് വോട്ടാക്കുന്നതില്‍ സി.പി.എമ്മിന് പക്ഷേ ഒരു സെക്യൂലര്‍ സമീപനമുണ്ട്. തരാതരം എല്ലാ വര്‍ഗീയതയേയും അത് ഇളക്കി മറിക്കും.
കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കുറച്ച് മുമ്പ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ കേരളമാകെ ഞെട്ടിത്തെറിച്ചു. ലക്ഷ്യം നടേ പറഞ്ഞത് തന്നെ. 1980 കളിലെ ശരീഅത്ത് വിവാദ കാലത്ത് പാര്‍ട്ടിക്ക് ഹൈന്ദവ വോട്ട് കിട്ടിയെങ്കില്‍ കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള ഏക സിവില്‍ കോഡ് വിവാദത്തില്‍ പാര്‍ട്ടി ലക്ഷ്യമാക്കുന്നത് മറ്റൊരു വോട്ടാണ്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടി കളിക്കുന്ന കളികളില്‍ തിരിച്ച് പിടിക്കാനില്ലാത്ത വിധം ഹിന്ദു വോട്ടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.

അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

Continue Reading

kerala

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി

മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

Published

on

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.

അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി വെള്ളിയാഴ്ച വരെ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് (kerala rain) സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച കണ്ണൂരിലും കാസര്‍കോടിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending