Connect with us

Culture

മലയാളികളെ അറിയാത്ത സിനിമാസംഘം: ദ കേരള സ്റ്റോറി കേരളത്തെ അറിയാത്തവരുടെ കഥ !

ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !

Published

on

കെ.പി ജലീല്‍

കേരളത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള ഏതാനും പേര്‍ ചേര്‍ന്ന് നിര്‍മിച്ചെടുത്ത സിനിമയാണ് ദ കേരള സ്റ്റോറി. ഇതിലെ കഥാകൃത്തുക്കള്‍ മുതല്‍ സംവിധായകനും നിര്‍മാതാവും അഭിനേതാക്കളുമൊന്നും മലയാളികളോ കേരളത്തെ ശരിക്കും മനസ്സിലാക്കിയവരോ അല്ല. ഏതോ നാഗ്പൂരിലെ വര്‍ഗീയ പരീക്ഷണശാലയില്‍ നിര്‍മിച്ചെടുത്ത കെട്ടുകഥകളുടെ ആകത്തുകയാണ് ഈ സിനിമ.
മെയ് അഞ്ചിന് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ പ്രധാനമായും ഉന്നം വെക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം തന്നെ. കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ ഐ.എസിലേക്ക് തട്ടിക്കൊണ്ടുപോയി ഇസ്്‌ലാമിലേക്ക് മതം മാറ്റിയെന്ന് സിനിമയില്‍ പറയുന്നതുതന്നെയാണ് സിനിമയുടെ വര്‍ഗീയരാഷ്ട്രീയം വ്യക്തമാക്കുന്നത്. കഥയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാനാകാത്ത വിധം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കാനും മുന്‍മുഖ്യമന്ത്രിയുടെ അടക്കം പ്രസംഗങ്ങള്‍ കൊടുക്കാനും തയ്യാറായതിലൂടെ ഇതിന്റെ ഡോക്യുമെന്ററി ശൈലി പുറത്തുവരുന്നു.
മുമ്പ് കശ്മീര്‍ ഫയല്‍സ് എന്ന പേരില്‍ ഇറക്കിയ സിനിമ ലക്ഷ്യം വെച്ചതും കശ്മീരിലെ പണ്ഡിറ്റുകളുടെ ദൈന്യതയുടെ പേരില്‍ പടച്ചുവിട്ട വര്‍ഗീയഅജണ്ടതന്നെയാണിതിനും.
ദ കേരള സ്റ്റോറിയുടെ കഥയെഴുതിയത് മൂന്നുപേര്‍ ചേര്‍ന്നാണെന്നാണ് പറയുന്നത്. സെന്നും ഷായും സൂര്യപാല്‍ സിംഗും. സംവിധായകന്‍ സുദീപ്‌തോ സെന്‍. നിര്‍മാതാവ് വിപുല്‍അമൃത്‌ലാല്‍ ഷാ. ആദാ ശര്‍മ, യോഗിത ബിഹാനി, സോണിയാ ബലാനി, സിദ്ദി ഇദ്‌നാനി എന്നിവരാണ് നടിമാര്‍. ഇവരാണ് കേരളീയരായ മതംമാറ്റപ്പെട്ടവരായി വേഷമിട്ടിരിക്കുന്നത്. ഇതേ സംവിധായകന്‍ മുമ്പ് സ്‌നേഹത്തിന്റെ പേരില്‍ എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു. അതില്‍ 33000 ഹിന്ദുക്കളായ കേരളീയ വനിതകളെ ഐ.എസ്സിലേക്ക് തീവ്രവാദത്തിനായി കൊണ്ടുപോയെന്ന് പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്‍ അത് 32000 ആയെന്ന വ്യത്യാസം മാത്രം. നാല് ഹിന്ദുസ്ത്രീകള്‍ മതംമാറിയതും അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട് വന്ന് സംസാരിക്കുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരിലൊരാളാണ് 32000 സ്ത്രീകളെ മതംമാറ്റിയെന്ന് പറയുന്നത്. ഇതിന് തക്ക യാതൊരു തെളിവും പുറത്തോ സിനിമക്കകത്തോ പറയുന്നില്ല എന്നതാണ് കൗതുകകരം. ഇത് വിശ്വസിച്ച് ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കല്‍ മാത്രമാണ് സിനിമക്കുപിന്നിലുള്ളവരുടെ ലക്ഷ്യമെന്ന ്‌വ്യക്തം. 32000 ഇല്ലെങ്കിലും അതില്‍ കുറച്ചെങ്കിലുമുണ്ടാകില്ലേ എന്ന് വരുത്തലാണ് ഗൂഢാലോചനക്കാര്‍. ജോസഫ് മാഷിന്റെ കൈവെട്ടിമാറ്റിയ തീവ്രവാദികളുടെ ഒറ്റപ്പെട്ട സംഭവം ഒരുസ്വകാര്യചാനലിലൂടെ ഇപ്പോള്‍ ഇസ്്‌ലാമോഫോബിയപോലെ പ്രചരിപ്പിക്കുകയാണ്. ഇതിനെല്ലാം പിന്നിലെ അജണ്ടയാണ് ചോദ്യംചെയ്യപ്പെടുന്നത.്പക്ഷേ കാര്യമായ പ്രതിഷേധം മുസ്്‌ലിം പക്ഷത്തുനിന്നല്ലാതെ മതേതരപക്ഷത്തുനിന്നോ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നോ ഉയര്‍ന്നുവരുന്നില്ലെന്നതാണ് ഖേദകരം. ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !

അതേസമയം സിനിമ നിരോധിക്കപ്പെട്ടില്ലെങ്കില്‍ അത് കാണുന്ന മലയാളികള്‍ തങ്ങള്‍ കേട്ടിട്ടില്ലാത്ത മതംമാറ്റ ഭീകരവാദ കഥ കണ്ട് ഊറിച്ചിരിക്കും. പക്ഷേ ഇത് കേരളത്തെ പുറംലോകത്ത് ബോധപൂര്‍വം ഇകഴ്ത്തിക്കാട്ടുമെന്ന വസ്തുതയാണ് മറക്കാനാകാത്തത്.

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending