Connect with us

kerala

കേരള ബാങ്ക് കെ.ബി പ്രൈം പ്ലസ് ആപ് ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ ചുവടുവെപ്പാണ് കെ.ബി പ്രൈം ആപ്. ഉപഭോക്താക്കൾക്കായി കെ.ബി പ്രൈമും സഹകരണ സ്ഥാപനങ്ങൾക്കായി കെ.ബി പ്രൈം പ്ലസ് ആപ്പുമാണ് പുറത്തിറക്കിയിട്ടുള്ളത്.

Published

on

 

പ്രാഥമിക സഹകരണ ബാങ്കുകൾക്കും കോപ്പറേറ്റ് സ്ഥാപനങ്ങൾക്കുമുള്ള കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിങ് അപ്ലിക്കേഷനായ കെ.ബി പ്രൈം പ്ലസ് ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ ചുവടുവെപ്പാണ് കെ.ബി പ്രൈം ആപ്. ഉപഭോക്താക്കൾക്കായി കെ.ബി പ്രൈമും സഹകരണ സ്ഥാപനങ്ങൾക്കായി കെ.ബി പ്രൈം പ്ലസ് ആപ്പുമാണ് പുറത്തിറക്കിയിട്ടുള്ളത്. യു.പി.ഐ കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ് വഴി ലഭ്യമാകും. മേക്കർ, ചെക്കർ സംവിധാനത്തിലൂടെ കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്കും എവിടെ നിന്നും മൊബൈൽ ഫോൺ വഴി എളുപ്പം ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി അക്കൗണ്ടുള്ള സ്ഥാപനങ്ങൾക്ക് നിർദിഷ്ട അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ് എന്നിവ ബാങ്കിൽ സമർപ്പിച്ചാൽ സംവിധാനം ലഭ്യമാകും. മലപ്പുറം കേരള ബാങ്ക് ബ്രാഞ്ച് ഓഫീസിൽ നടന്ന പരിപാടിയിൽ പാലക്കാട് റീജിയനൽ മാനേജർ എം.പി ഷിബു അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ സയ്യിദ് ഫസൽ അലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഉസ്മാൻ പരി, കേരള ബാങ്ക് ഡി.ജി.എം ദീപ ജോസ്, ഡെപ്യൂട്ടി ജനറൽ മാനേജർ എം.കെ ഉപാന്ദ്രൻ, ഏരിയാ മാനേജർ സി.ഐ ജെർലിൻ എന്നിവർ സംസാരിച്ചു.

kerala

സംസ്ഥാനത്ത് ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

ക്ഷേത്രോത്സവത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്.

Published

on

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. രാഷ്ട്രീയ സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള്‍ ക്ഷേത്ര പരിസരത്ത് കെട്ടിയതിലും വീഴ്ച പറ്റിയെന്നും കണ്ടെത്തിയതോടെ ദേവസ്വം ബോര്‍ഡ് കടുത്ത നടപടി സ്വീകരിക്കുകയായികരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുണ്ട്.

ഈ ഉത്തരവ് ലംഘിക്കുന്ന തരത്തിലുള്ള സംഭഊവങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ വിപ്ലവഗാനം പാടിയതും വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ ഗായകന്‍ അലോഷിക്കെതെരെയും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

Trending