kerala
കേരള ബാങ്ക് ലയനം: മലപ്പുറത്ത് കണ്ണുനടുന്നത് ശതകോടികളില്‍
സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

അനീഷ് ചാലിയാര്‍
ഇടതുസര്‍ക്കാര്‍ അധികാരമുപയോഗിച്ച് 16 കോടി ലാഭത്തിലുള്ള എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത് 637.8 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍(കേരള ബാങ്കില്‍). 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 77.24 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കേരള ബാങ്കിന് എന്ന് വരുത്തി തീര്‍ക്കുമ്പോഴും ബാങ്കിന്റെ ഇതുവരെയുള്ള അറ്റനഷ്ടം 638 കോടിയോളമാണെന്നതാണ് സത്യം. അതേസമയം 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടുകോടി രൂപയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. എം.ഡി.സി ബാങ്കിന്റെ മൊത്തം ലാഭം പതിനാറ് കോടി രൂപയുമാണ്. 4606.99 കോടി നിക്ഷേപവും 3514.20 കോടിരൂപ വായ്പാ ബാക്കിയിരിപ്പുമുള്ള എം.ഡി.സി ബാങ്കില്‍ കരുതലായുള്ള ആയിരം കോടി രൂപയില്‍ കണ്ണുവെച്ചു തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി അട്ടിമറിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.
സഹകരണ വകുപ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ(കെ.എസ്.സി.ബി) പ്രവര്‍ത്തന ലാഭം പെരുപ്പിച്ച് കാണിച്ചാലും നിലവിലുള്ള അറ്റനഷ്ടം (637.8 കോടി) രൂപ നികത്തണമെങ്കില്‍ പത്തുവര്‍ഷത്തിലധികമെടുക്കും. കെ.എസ്.സി.ബിയുടെ 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് (സി.ഡി.ആര്‍) 58.58 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ എം.ഡി.സി ബാങ്കിന്റെ സി.ഡി.ആര്‍ 76.28 ശതമാനമാണ്. ഒരു ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കണമങ്കില്‍ സി.ഡി.ആര്‍ നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുതന്നെ സമീപ കാലത്തൊന്നും കെ.എസ്.സി.ബിക്ക് ലാഭത്തിലെത്താന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.
പിണറായി സര്‍ക്കാര്‍ കേരളത്തിന് മാത്രമായൊരു ബാങ്കുണ്ടാക്കിയെന്ന് വീമ്പിളക്കുമ്പോഴും നഷ്ടത്തില്‍ നിന്നും കരകയറാത്ത കേരള സംസ്ഥാന സഹകരണ ബാങ്ക് തന്നെയാണ് നിലവിലുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സംസ്ഥാന സഹകരണ ബാങ്കിന് ബ്രാന്റ് നെയിം എന്ന പേരില്‍ കേരളബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നത്. 13 ജില്ലാ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിച്ചതിന് ആര്‍.ബി.ഐയുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ ചോദ്യമുന്നയിച്ചിട്ടും ഇതിന് ഉത്തരം സഹകരണ മന്ത്രി നല്‍കിയിട്ടില്ല. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് 2019 നവംബറിലാണ് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് എന്ന് പേരു നല്‍കിയിരുന്നത്. ഇതിന് ശേഷം ഏത് വിധേനയും എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനൊടുവിലാണ് സഹകരണനിയമത്തിലെ ഭേദഗതി നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ ലയിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എയും പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധിക്കായി തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനു മുമ്പ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
kerala
കോട്ടയം പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു
മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്.

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ ജോബി വി.ജെ.(36), പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു.
മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.
വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖരത്തില്‍ നടക്കുന്നതിനിടെ പെട്ടന്ന് മുങ്ങുകയായിരുന്നു. കൂട്ടത്തില്‍ ജോഷിക്ക് നീന്തല്‍ അറിയാമായിരുന്നു. രണ്ടു പേരെയും ഇയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നെങ്കിലും വള്ളം മുങ്ങിയതോടെ രണ്ടു പേരും മുങ്ങുകയായിരുന്നു.
നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
kerala
‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.
താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.
എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ