Connect with us

kerala

കേരള ബാങ്ക് ലയനം: മലപ്പുറത്ത് കണ്ണുനടുന്നത് ശതകോടികളില്‍

സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

Published

on

അനീഷ് ചാലിയാര്‍

ഇടതുസര്‍ക്കാര്‍ അധികാരമുപയോഗിച്ച് 16 കോടി ലാഭത്തിലുള്ള എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത് 637.8 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍(കേരള ബാങ്കില്‍). 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 77.24 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കേരള ബാങ്കിന് എന്ന് വരുത്തി തീര്‍ക്കുമ്പോഴും ബാങ്കിന്റെ ഇതുവരെയുള്ള അറ്റനഷ്ടം 638 കോടിയോളമാണെന്നതാണ് സത്യം. അതേസമയം 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടുകോടി രൂപയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. എം.ഡി.സി ബാങ്കിന്റെ മൊത്തം ലാഭം പതിനാറ് കോടി രൂപയുമാണ്. 4606.99 കോടി നിക്ഷേപവും 3514.20 കോടിരൂപ വായ്പാ ബാക്കിയിരിപ്പുമുള്ള എം.ഡി.സി ബാങ്കില്‍ കരുതലായുള്ള ആയിരം കോടി രൂപയില്‍ കണ്ണുവെച്ചു തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി അട്ടിമറിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.
സഹകരണ വകുപ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ(കെ.എസ്.സി.ബി) പ്രവര്‍ത്തന ലാഭം പെരുപ്പിച്ച് കാണിച്ചാലും നിലവിലുള്ള അറ്റനഷ്ടം (637.8 കോടി) രൂപ നികത്തണമെങ്കില്‍ പത്തുവര്‍ഷത്തിലധികമെടുക്കും. കെ.എസ്.സി.ബിയുടെ 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് (സി.ഡി.ആര്‍) 58.58 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ എം.ഡി.സി ബാങ്കിന്റെ സി.ഡി.ആര്‍ 76.28 ശതമാനമാണ്. ഒരു ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കണമങ്കില്‍ സി.ഡി.ആര്‍ നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുതന്നെ സമീപ കാലത്തൊന്നും കെ.എസ്.സി.ബിക്ക് ലാഭത്തിലെത്താന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് മാത്രമായൊരു ബാങ്കുണ്ടാക്കിയെന്ന് വീമ്പിളക്കുമ്പോഴും നഷ്ടത്തില്‍ നിന്നും കരകയറാത്ത കേരള സംസ്ഥാന സഹകരണ ബാങ്ക് തന്നെയാണ് നിലവിലുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സംസ്ഥാന സഹകരണ ബാങ്കിന് ബ്രാന്റ് നെയിം എന്ന പേരില്‍ കേരളബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നത്. 13 ജില്ലാ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിച്ചതിന് ആര്‍.ബി.ഐയുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ ചോദ്യമുന്നയിച്ചിട്ടും ഇതിന് ഉത്തരം സഹകരണ മന്ത്രി നല്‍കിയിട്ടില്ല. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് 2019 നവംബറിലാണ് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് എന്ന് പേരു നല്‍കിയിരുന്നത്. ഇതിന് ശേഷം ഏത് വിധേനയും എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനൊടുവിലാണ് സഹകരണനിയമത്തിലെ ഭേദഗതി നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ ലയിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എയും പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധിക്കായി തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനു മുമ്പ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending