Connect with us

kerala

1000 ലിറ്റര്‍ കുടിവെള്ളം നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം11.93 രൂപ

അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്

Published

on

1000 ലിറ്റര്‍ കുടിവെള്ളം നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം11.93 രൂപ. 1000 ലിറ്റര്‍ കുടിവെള്ളത്തിന് ഉല്‍പ്പാദന പ്രസരണ ചെലവ് 22.85 രൂപയാണ്.1000 ലിറ്റര്‍ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. അതായത് 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്.

ഇങ്ങനെ കുടിവെള്ളം വിതരണം ചെയ്യുന്നത് വഴി വാട്ടര്‍ അതോറിറ്റിക്ക് ഭീമായ നഷ്ടമാണ് വര്‍ഷംപ്രതിയുണ്ടാകുന്നത്. വര്‍ഷാവര്‍ഷം വര്‍ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജ്ജ്, കെമിക്കല്‍സിന്റെ വില വര്‍ദ്ധനവ്, അറ്റകുറ്റ പണികളുടെ ചെലവ്, വായ്പ തിരിച്ചടവ്, ശമ്ബളം, പെന്‍ഷന്‍ ചെലവ് എന്നിവക്ക് അനുസൃതമായി വാട്ടര്‍ ചാര്‍ജ്ജില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. അതോറിറ്റിക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ എ.ജി ഓഡിറ്റ് നടത്തിയിരുന്നു. അത് പ്രകാരം 4911.42 കോടി രൂപയാണ് സഞ്ചിത നഷ്ടം. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്കു 1263.64 കോടി രൂപ വാട്ടര്‍ അതോറിറ്റി നല്‍കാനുണ്ട്.

2018 മുതല്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും, പി.എഫ് ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്.വാട്ടര്‍ അതോറിറ്റിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് 1591.80 കോടി രൂപയാണ്. എന്നാല്‍ നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 2021-22 പ്രകാരം 4911.42 കോടി രൂപയാണ്. ഇതു കൂടാതെ വിവിധ കാര്യങ്ങളിലായി വാട്ടര്‍ അതോറിറ്റി കൊടുക്കാനുള്ള ബാദ്ധ്യത എന്നു പറയുന്നത് 2,567.05 കോടി രൂപയാണ്. അതിനാല്‍ മറ്റ് ഓഫീസുകളില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്താല്‍ പോലും വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം നികത്താനോ ഭാവിയില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ കഴിയുകയോ ഇല്ല

 

kerala

കൊടകര കുഴല്‍പ്പണക്കേസ്; കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണ്: വിഡി സതീശന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

kerala

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമ

കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

Published

on

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ് കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. കൂടാതെ അശ്വതിയുടെ സുഹൃത്തുക്കളും
പൊലീസ് പിടിയിലായിരുന്നു.

ലഹരിക്കടത്തിലെ പ്രധാനകണ്ണികളാണ് അശ്വതിയും, സുഹൃത്ത് മൃദുലുമെന്ന് എക്‌സൈസ് പറയുന്നു. എക്‌സൈസിന്റെ പിടയിലായ അശ്വതി കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ്.

എന്നാല്‍ ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാന്‍ അശ്വതി മകനെയും കൂടെ കൂട്ടുകയായിരുന്നെന്ന് എക്‌സൈസ് പറയുന്നു. പിന്നാലെ മകനും ലഹരിക്കടിമയാവുകയായിരുന്നു.

മൃദുലും അശ്വതിയും ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങിച്ച് പാക്കറ്റുകളാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് വെളിപ്പെടുത്തി.

 

Continue Reading

Trending