Connect with us

kerala

കേരളവര്‍മ്മ കോളേജിലെ അട്ടിമറി: കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

Published

on

കേരളവര്‍മ്മ കോളേജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്എഫ് ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടതനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്.വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെഎസ് യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫീസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിദ്യാര്‍ത്ഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ് എഫ് ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസവും ജനാധിപത്യവും എന്ന് നീട്ടിവിളിച്ചത് കൊണ്ടോ, ചുമരിലെഴുതി വെച്ചത് കൊണ്ടോ അതിന്റെ അര്‍ത്ഥവും മഹത്വവും സിപിഎമ്മിനും എസ് എഫ് ഐക്കും മനസിലാകില്ല. കലാലയങ്ങളിലെ മൂന്ന് പതിറ്റാണ്ടത്തെ എസ്എഫ് ഐ ആധിപത്യം തകര്‍ത്തതിലുള്ള അസഹിഷ്ണുതയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിലുള്ള വികാരം.ജനാധിപത്യത്തെയാണ് എസ്എഫ് ഐ അട്ടിമറിച്ചത്. സിപിഎമ്മും എസ്എഫ് ഐയും എക്കാലവും ജനാധിപത്യ വിരുദ്ധരാണ്. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടനോട് ഇടതനുകൂല അധ്യാപകരും എസ്എഫ് ഐയും കാട്ടിയത് കൊടും ക്രൂരതയാണ്. എസ്എഫ് ഐക്കാര്‍ കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മര്‍ക്കടമുഷ്ടി കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സ് കശക്കിയെറിഞ്ഞവരാണ് സഖാക്കള്‍. സിപിഎമ്മിന്റെ കളരിയില്‍ പഠിക്കുന്ന കുട്ടി സഖാക്കള്‍ അത് ആവര്‍ത്തിക്കുക മാത്രമാണ്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ അക്രമരാഷ്ട്രീയത്തെ ജനം ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് സമീപകാല നിയമസഭ-തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലെ കെഎസ് യുവിന്റെ തിളക്കമാര്‍ന്ന വിജയവും. സാങ്കേതികമായി ശ്രീക്കുട്ടനെ എസ്എഫ് ഐക്ക് പരാജയപ്പെടുത്താനായെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ശ്രീക്കുട്ടനും കെഎസ് യുവിനും ഒപ്പമാണ്. അവരുടെ മനസ്സില്‍ അക്രമരാഷ്ട്രീയത്തെ ജനാധിപത്യരീതിയില്‍ പരാജയപ്പെടുത്തിയ വീരപരിവേഷത്തോടെ ശാരീരിക പരിമിതികളെ മനക്കരുത്തോടെ അതിജീവിച്ച ശ്രീക്കുട്ടന്‍ ജ്വലിച്ച് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

kerala

‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

Published

on

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.

‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.

‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

kerala

കെനിയയിലെ വാഹനാപകടം : അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

Published

on

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Continue Reading

Trending