Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഭൂമി വില  നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; കുടുംബസമേതം സമര രംഗത്തിറങ്ങുമെന്ന് ഇരകള്‍

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

Published

on

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൊട്ടടുത്ത ജില്ലയായ കോഴിക്കോടിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ പകുതി പോലും നല്‍കാതെയാണ് മലപ്പുറത്തോട് വിവേചനം കാണിച്ചിരിക്കുന്നത്. ഇരകളെ തീര്‍ത്തും വഞ്ചിച്ച് ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ കുമാര്‍ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റര്‍ (ബി.വി.ആര്‍) ഒരിക്കലും അംഗീകരിക്കില്ലെന്നും നിലവില്‍ പുറത്തിറക്കിയ ബി.വി.ആര്‍ പിന്‍വലിച്ച് ഇരകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് തുക പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കിയില്ലെങ്കില്‍ ഇരകള്‍ കുടുംബസമേതം സമര രംഗത്തിറങ്ങുമെന്നും സമര സമതി നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറായവരാണ് ജില്ലയിലെ മുഴുവന്‍ ഇരകളും. എന്നാല്‍ ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഡെപ്യൂട്ടി കലക്ടര്‍ എടുത്തത്. പൊതുജനത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ചാണ് ഔദ്യോഗിക വിജ്ഞാപനം അല്ലാതെ   ഇരകളുടെ അവകാശമായ അടിസ്ഥാന വിലയും ഗുണന ഘടകവും സമാശ്വാസ സഹായവും ഇതുവരെയുള്ള പലിശയും അടക്കം പെരുപ്പിച്ചു കാട്ടിയ ബേസിക് വാല്യൂ രജിസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.  ഇതേ കാറ്റഗറിയില്‍ കോഴിക്കോട് ജില്ലക്ക് ലഭിക്കുന്നത് മലപ്പുറത്തേക്കാള്‍ ഇരട്ടി തുകയാണ് എന്നതും പ്രതിഷേധാര്‍ഹമാണ്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വിഷയത്തില്‍ ഇരകളെ ആസൂത്രണം ചെയ്ത് പറ്റിക്കുകയാണ്. പൊന്നും വില നല്‍കുമെന്നും എന്‍.എച്ച് 66 ന് സമാന വില ലഭ്യമാക്കുമെന്നും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും അടിച്ചിറക്കി. അതിനു പുറമെ ഇരകള്‍ക്ക് കണക്കാക്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണെങ്കില്‍ സമാശ്വാസം ഒരു ഇരട്ടിക്ക് പകരം രണ്ടോ മൂന്നോ ഇരട്ടിയാക്കി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ഇവിടെ നടപ്പായില്ല. കഴിഞ്ഞ ദിവസം പത്രങ്ങള്‍ വഴി പുറത്തു വിട്ട ബി.വി.ആറിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക വളരെ കുറിച്ചു പേര്‍ക്കു മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം തുച്ഛമായ തുക മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്ന 4100 ലേറെ ആളുകളില്‍ കേവലം 30 ല്‍ താഴെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന 492057 രൂപ പെരുപ്പിച്ചു കാട്ടി ഇരകളെ വഞ്ചിക്കുകയായിരുന്നു അധികൃതര്‍.
ഒരേ പദ്ധതിക്ക് കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഭൂമിയുടെ വില കണക്കാക്കിയതില്‍ വലിയ അന്തരമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 1,00,847 രൂപ മുതല്‍ 8,76,338 രൂപയും 12% പലിശയും ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 12% പലിശ അടക്കം വെറും 31,504 രൂപ മുതല്‍ 470230 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ ഇരകളോട് ചെയ്യുന്നവലിയ അനീതിയാണ്. എത്രയും പെട്ടെന്ന് അതാത് വില്ലേജുകളിലെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില അടിസ്ഥാന വിലയായി കണക്കാക്കി ബി.വി.ആര്‍ തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ നിലവിലെ ബി.വി.ആറുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകുമെന്നും ഈ വിലക്ക് ആരും തന്നെ ഭൂമി വിട്ടു നല്‍കില്ലയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി. വാസുദേവന്‍ മാസ്റ്റര്‍, സി. അവറാന്‍കുട്ടി, ലാല അരീക്കോട്, കെ.പി അബ്ദുല്‍ റഷീദ്, ഇ. ബഷീര്‍ പങ്കെടുത്തു.
    കോഴിക്കോട്     മലപ്പുറം
1. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം 8,76,338 4,70,230
2.പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,70,1422,61,450
3. സ്വകാര്യ റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,01,2292,61,450
4. വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിടം 5,16,787 9,0863
5. പൊതുമരാമത്ത് റോഡിന് സമീപമുള്ള
നികത്തപ്പെട്ട നിലം 7,20,2511,93,961
6. പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന ഗതാഗത
സൗകര്യമുള്ള നികത്തപ്പെട്ട നിലം 5,44,43098,428
7. വാഹന ഗതാഗത സൗകര്യമില്ലാത്ത നികത്തപ്പെട്ട നിലം  195128 65558

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

Trending