Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഭൂമി വില  നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; കുടുംബസമേതം സമര രംഗത്തിറങ്ങുമെന്ന് ഇരകള്‍

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

Published

on

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൊട്ടടുത്ത ജില്ലയായ കോഴിക്കോടിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ പകുതി പോലും നല്‍കാതെയാണ് മലപ്പുറത്തോട് വിവേചനം കാണിച്ചിരിക്കുന്നത്. ഇരകളെ തീര്‍ത്തും വഞ്ചിച്ച് ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ കുമാര്‍ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റര്‍ (ബി.വി.ആര്‍) ഒരിക്കലും അംഗീകരിക്കില്ലെന്നും നിലവില്‍ പുറത്തിറക്കിയ ബി.വി.ആര്‍ പിന്‍വലിച്ച് ഇരകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് തുക പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കിയില്ലെങ്കില്‍ ഇരകള്‍ കുടുംബസമേതം സമര രംഗത്തിറങ്ങുമെന്നും സമര സമതി നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറായവരാണ് ജില്ലയിലെ മുഴുവന്‍ ഇരകളും. എന്നാല്‍ ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഡെപ്യൂട്ടി കലക്ടര്‍ എടുത്തത്. പൊതുജനത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ചാണ് ഔദ്യോഗിക വിജ്ഞാപനം അല്ലാതെ   ഇരകളുടെ അവകാശമായ അടിസ്ഥാന വിലയും ഗുണന ഘടകവും സമാശ്വാസ സഹായവും ഇതുവരെയുള്ള പലിശയും അടക്കം പെരുപ്പിച്ചു കാട്ടിയ ബേസിക് വാല്യൂ രജിസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.  ഇതേ കാറ്റഗറിയില്‍ കോഴിക്കോട് ജില്ലക്ക് ലഭിക്കുന്നത് മലപ്പുറത്തേക്കാള്‍ ഇരട്ടി തുകയാണ് എന്നതും പ്രതിഷേധാര്‍ഹമാണ്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വിഷയത്തില്‍ ഇരകളെ ആസൂത്രണം ചെയ്ത് പറ്റിക്കുകയാണ്. പൊന്നും വില നല്‍കുമെന്നും എന്‍.എച്ച് 66 ന് സമാന വില ലഭ്യമാക്കുമെന്നും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും അടിച്ചിറക്കി. അതിനു പുറമെ ഇരകള്‍ക്ക് കണക്കാക്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണെങ്കില്‍ സമാശ്വാസം ഒരു ഇരട്ടിക്ക് പകരം രണ്ടോ മൂന്നോ ഇരട്ടിയാക്കി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ഇവിടെ നടപ്പായില്ല. കഴിഞ്ഞ ദിവസം പത്രങ്ങള്‍ വഴി പുറത്തു വിട്ട ബി.വി.ആറിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക വളരെ കുറിച്ചു പേര്‍ക്കു മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം തുച്ഛമായ തുക മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്ന 4100 ലേറെ ആളുകളില്‍ കേവലം 30 ല്‍ താഴെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന 492057 രൂപ പെരുപ്പിച്ചു കാട്ടി ഇരകളെ വഞ്ചിക്കുകയായിരുന്നു അധികൃതര്‍.
ഒരേ പദ്ധതിക്ക് കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഭൂമിയുടെ വില കണക്കാക്കിയതില്‍ വലിയ അന്തരമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 1,00,847 രൂപ മുതല്‍ 8,76,338 രൂപയും 12% പലിശയും ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 12% പലിശ അടക്കം വെറും 31,504 രൂപ മുതല്‍ 470230 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ ഇരകളോട് ചെയ്യുന്നവലിയ അനീതിയാണ്. എത്രയും പെട്ടെന്ന് അതാത് വില്ലേജുകളിലെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില അടിസ്ഥാന വിലയായി കണക്കാക്കി ബി.വി.ആര്‍ തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ നിലവിലെ ബി.വി.ആറുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകുമെന്നും ഈ വിലക്ക് ആരും തന്നെ ഭൂമി വിട്ടു നല്‍കില്ലയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി. വാസുദേവന്‍ മാസ്റ്റര്‍, സി. അവറാന്‍കുട്ടി, ലാല അരീക്കോട്, കെ.പി അബ്ദുല്‍ റഷീദ്, ഇ. ബഷീര്‍ പങ്കെടുത്തു.
    കോഴിക്കോട്     മലപ്പുറം
1. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം 8,76,338 4,70,230
2.പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,70,1422,61,450
3. സ്വകാര്യ റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,01,2292,61,450
4. വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിടം 5,16,787 9,0863
5. പൊതുമരാമത്ത് റോഡിന് സമീപമുള്ള
നികത്തപ്പെട്ട നിലം 7,20,2511,93,961
6. പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന ഗതാഗത
സൗകര്യമുള്ള നികത്തപ്പെട്ട നിലം 5,44,43098,428
7. വാഹന ഗതാഗത സൗകര്യമില്ലാത്ത നികത്തപ്പെട്ട നിലം  195128 65558

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending