Connect with us

kerala

കേരള യൂണിവേഴ്‌സിറ്റി ലോ അമന്‍മെന്റ് ബില്ല് ലക്ഷ്യം രാഷ്ട്രീയ കൈകടത്തല്‍; യൂണിവേഴ്‌സിറ്റിയുടെ സ്വയംഭരണാവകാശം തകര്‍ക്കും: എം.എസ്.എഫ്

Published

on

മലപ്പുറം: കേരള യൂണിവേഴ്‌സിറ്റി ലോ അമന്‍മെന്റ് ബില്ലിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കോ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് നിലവാരത്തിനോ ഗുണകരമല്ലാത്ത ബില്ല് യൂണിവേഴ്‌സിറ്റിയെ പാര്‍ട്ടിക്കാര്‍ക്ക് കയറി നിരങ്ങാനുള്ള ഇടമാക്കി മാറ്റാനേ ഉപകരിക്കൂവെന്നും ബില്ലിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

രാഷ്ട്രീയ കൈകടത്തല്‍ നടത്താന്‍ വേണ്ടിമാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ യു.ജി.സിയില്‍ ചെയ്യുന്നത് പോലെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി ബില്ലിലൂടെ നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ സര്‍ക്കാറുകളും വിദ്യാഭ്യാസ മന്ത്രിമാരൊന്നും തന്നെ ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് സിപിഎം സര്‍ക്കാര്‍ ചെയ്യുന്നതെന്നും നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈസ് ചാന്‍സിലറെ അടക്കം നോക്കുകുത്തിയാക്കി എല്ലാം മന്ത്രി ഓഫീസ് തീരുമാനിക്കുന്ന രീതിയിലേക്ക് യൂണിവേഴ്‌സിറ്റി ഭരണം പോകുന്നത് വലിയ അപകടത്തിലേക്കാണ് ചെന്നെത്തിക്കുക. യൂണിവേഴ്‌സിറ്റിയുടെ സ്വാതന്ത്ര്യത്തേയും അക്കാദമിക് നിലവാരത്തേയും ദോശമായി ബാധിക്കും. വൈസ് ചാന്‍സിലരെ നോക്കുകുത്തിയാക്കി എല്ലാ അധികാരവും മന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമം.

കേരളത്തിലെ ഭരണമുന്നണിക്ക് സ്വാതന്ത്ര്യമായി ഇടപെടാന്‍ കഴിയുന്ന തരത്തിലേക്ക് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത് ഈ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കും. ഓരോ സര്‍ക്കാറുകളും അവരുടെ താല്‍പര്യങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ അടിച്ചേര്‍പ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതാധികാര പ്രയോഗങ്ങള്‍ സര്‍വകലാശാലകളില്‍ ഒരു കാരണവശാലും ഉണ്ടാവരുത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെ എതിര്‍ത്ത് രംഗത്തുവരണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. യു.ജി.സി അമന്‍മെന്റ് ബില്ല് കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി എന്താണോ ആഗ്രഹിച്ചത് അതേ രാഷ്ട്രീയ താല്‍പര്യമാണ് കേരളത്തില്‍ ഈ ബി്ല്ലിലൂടെ സി.പി.എം നടപ്പിലാക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ പ്രോ ചാന്‍സിലറായി ഇരിക്കുന്ന സമയത്ത് കൊണ്ടുവന്ന ബില്ലില്‍ പ്രോ ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തുകയും അക്കാദമിഷ്യന്മാരുടെ അധികാരം വിപുലപ്പെടുത്തുകയുമാണ് ഉണ്ടായത്. എന്നാല്‍ പ്രോ ചാന്‍സിലറായ മന്ത്രിക്ക് യൂണിവേഴ്‌സിറ്റിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതിയാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഏത് ഫയലും മന്ത്രിക്ക് കൈകര്യം ചെയ്യാം എന്ന സ്ഥിതി വരുന്നത് ഏറെ അപകടം നിറഞ്ഞതാണ്.

പരീക്ഷ സമയം, പേപ്പര്‍ മൂല്യനിര്‍ണയം തുടങ്ങി ഏറെ രഹസ്യ സ്വഭാവമുള്ള പല നടപടിക്രമങ്ങളും മന്ത്രിയുടെ ഓഫീസിലെത്തുന്നത് യൂണിവേഴ്‌സിറ്റിയുടെ വിശ്വാസ്യതയെ പോലും തകര്‍ക്കുന്നതാണ്. വകുപ്പുതല നടപടികളടക്കം മന്ത്രി തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകും. വി.സി മുതല്‍ താഴെ തട്ടിലുള്ള ഓഫീസുകളില്‍ വരെ മന്ത്രിക്കോ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയും. വി.സിയുടെ അധികാരങ്ങളെല്ലാം എടുത്തുകളയുന്നതുകൂടിയാണ് പുതിയ നിയമം. പി.വി.സിയെ നിയമിക്കാന്‍ നിലവിലെ മാനദണ്ഡം പ്രൊഫസര്‍/പ്രിന്‍സിപ്പള്‍ എന്നതാണ്. എ്ന്നാല്‍ പത്തുവര്‍ഷം മുന്‍പരിചയമുള്ള ആര്‍ക്കും പി.വി.സിയാകാം എന്നതാണ് പുതിയ ബില്ലിലുള്ളത്. വി.സിയുടെ നിയമന മാനദണ്ഡം കുറച്ചുവെന്ന് കേന്ദ്രത്തിനെതിരെ പരാതി പറയുന്ന ഇടതുപക്ഷം പി.വി.സിയുടെയും നിയമന മാനദണ്ഡവും കുറച്ചു. യൂണിവേഴ്‌സിറ്റി ഭരണത്തില്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി അമിതമായി ഇടപെടുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഉണരണമെന്നും പി.കെ നവാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ്ുമാരായ ഷറഫുദ്ധീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവരും പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോകള്‍ വീണു; മുന്നറിയിപ്പ്

ഈ വസ്തുക്കള്‍ തീരത്തേക്ക് അടിയാന്‍ സാധ്യതയുണ്ടെന്നും ആരും അടുത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

Published

on

കേരള തീരത്ത് അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോ കടലില്‍വീണതായി റിപ്പോര്‍ട്ട്. ഈ വസ്തുക്കള്‍ തീരത്തേക്ക് അടിയാന്‍ സാധ്യതയുണ്ടെന്നും ആരും അടുത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

ഓയില്‍ കാര്‍ഗോ മെയിന്റനന്‍സ് നടത്തുന്ന കപ്പലില്‍ നിന്നാണ് കാര്‍ഗോ കടലില്‍ വീണത്. മറൈന്‍ ഗ്യാസ് ഓയില്‍, വിഎല്‍എസ്എഫ്ഒ ഈ വസ്തുക്കളാണ് കടലില്‍ വീണത്. ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണകള്‍ എന്നതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.

കോസ്റ്റ് ഗാര്‍ഡില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ച വെള്ളം കുടിക്കണമെനന്ും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.

Continue Reading

kerala

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട്: ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല.

Published

on

അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25,26) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒ ക്ക് നിര്‍ദേശം നല്‍കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐആര്‍എസ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. വഴിയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.

റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് (മെയ് 24) രാവിലെ 10.30ന് ഓണ്‍ലൈനായി അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍മാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Trending