Culture
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്‍ കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ തീവ്ര ഇടതുപക്ഷത്തിന്റെ വാര്‍ഷിക സംഗമമാവും. കല, സാഹിത്യം, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. അമേരിക്ക, യു.കെ, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയിന്‍, ശ്രീലങ്ക തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ കവികള്‍, ചിന്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
കലാസാംസ്‌കാരിക സായാഹ്നങ്ങള്‍, ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ചലച്ചിത്രോത്സവം, കവിയരങ്ങ്, കഥയരങ്ങ്, ഖവ്വാലി, റഷ്യന്‍ മ്യൂസിക്ക് ആന്‍ഡ് ഡാന്‍സ്, കഥകളി, സൂഫി റോക്ക് മ്യൂസിക്ക്, വയലിന്‍ കച്ചേരി എന്നിവയും നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ടി. പത്മനാഭന്‍, അമീഷ് ത്രിപാഠി, സേതു, ബെന്യാമിന്‍, എം.കെ രാഘവന്‍ എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു, കാളിരാജ് മഹേശ്വ് കുമാര്‍ ഐ.പി.എസ്, അലക്്‌സാണ്ട്ര ബുച്ചലര്‍, നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയി വാള്‍ത്തര്‍, വി.ജി മാത്യു, കെ.രാധാകൃഷ്ണന്‍, രമേശന്‍ പാലേരി, വി സുനില്‍ കുമാര്‍, ഫൈസല്‍ ഇ കൊട്ടിക്കോളന്‍, ഷബാന ഫൈസല്‍, രാജേഷ് നായര്‍, എസ് ഉണ്ണികൃഷ്ണന്‍, ജോബി എം.സി, ശ്യം ശ്രീനിവാസന്‍, കരണ്‍ഭക്ഷി, ഡോ. സാംജി സാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ് കോഡിനേറ്റര്‍ രവി ഡിസി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹക്കിം നന്ദിയും പറഞ്ഞു.
ആദ്യ ദിനമായ ഇന്നലെ അമീഷ് ത്രിപാഠി, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സിതാകാന്ത് മഹാപാത്ര, ദാമോദര്‍ മൗസോ, എച്ച്.എസ് ശിവപ്രകാശ്, പ്രതിഭാ നന്ദകുമാര്‍, ആനന്ദ് പത്മനാഭന്‍, ചന്ദ്രകാന്ത് പാട്ടീല്‍, അനുരാധ പാട്ടീല്‍, പ്രഫുല്‍ ശിലേദര്‍, ശ്രീധര്‍ നന്ദേദ്കര്‍, ചേരന്‍ രുദ്രമൂര്‍ത്തി, പ്രദ്‌ന്യ ദയ പവാര്‍, ഡോ. വിക്രം പരാല്‍കര്‍ എന്നിവര്‍ സംബന്ധിച്ചു. നവകേരള നിര്‍മാണത്തിന് കരുത്ത് പകരുന്ന മുങ്ങി നിവര്‍ന്ന കേരളം, പ്രളയാനന്തര കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍, പ്രളയാനന്തരം അനുഭവം സാഹിത്യവും എന്നീ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വേറിട്ടു നിന്നു. തീണ്ടാനാരികളും അയ്യപ്പനും വിഷയത്തില്‍ നടന്ന സംവാദം സമകാലികതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. തൊഴിലും ഉടലും വിഷയത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും കുറിച്ചും ചര്‍ച്ച ചെയ്തു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം