Connect with us

kerala

കേരളം തകര്‍ച്ചയില്‍; മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യനല്ല: യൂത്ത് ലീഗ്

ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

Published

on

ദുരന്തകാലങ്ങളെപോലും വെല്ലുന്നവിധം സമസ്ത മേഖലയിലും പ്രതിസന്ധിയും അനിശ്ചിതത്വവും കൊണ്ട് കേരളം തകര്‍ന്നിരിക്കുകയാണെന്നും തന്റെ കഴിവ് കേട് കേരള ജനത്തിന് മുന്‍പില്‍ ബോധ്യമായ സാഹചര്യത്തില്‍ പിണറായി വിജയന് ഭരണതലവനായി തുടരാന്‍ അര്‍ഹതയില്ലന്നും മുസ്ലിം യൂത്ത് ലീഗ് എക്‌സി ക്യാമ്പ് അഭിപ്രായപ്പെടുന്നു.

ദൂര്‍ത്തും ദുര്‍വിനിയോഗവും കൊണ്ടും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്. വികസന ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയോ പദ്ധതി നിര്‍വ്വഹണങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ വസതുക്കള്‍ക്കെല്ലാം തീവില ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പോലും ദുരിതത്തിലായി. മലബാറില്‍ പഠിക്കാന്‍ അവസര മില്ലാതെ ഉപരിപഠത്തിനായി കുട്ടികള്‍ അലയുമ്പോഴും പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി വര്‍ധിച്ചുവരുമ്പോള്‍ മസ്റ്ററിംഗിന്റെ പേരില്‍ വാര്‍ദ്ധക്യരായ വയോജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു.

മദ്യ മയക്ക് മരുന്ന് മാഫിയകളും ക്രിമിനലുകളും നാട് വാഴുമ്പോള്‍ ഗുണ്ടാ -പോലീസ് കൂട്ട് കെട്ട് സംസ്ഥാനത്തിന്റെ അഭ്യന്തരം നിയന്ത്രിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്കിടയില്‍ തുടരുമ്പോള്‍ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു.ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

ആദരിക്കപ്പെടേണ്ടവരല്ല അക്രമകാരികള്‍
ആര്‍.എസ്.എസ്സിന്റെ ശൈലിയില്‍ നിന്ന് സി.പി.എം പിന്‍വാങ്ങുക

വധശ്രമം സ്ത്രീ പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തിയ വ്യക്തിയെ മാലയണിഞ്ഞ് സ്വീകരിച്ച ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടി അത്യന്തം അപലനീയമാണ്. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ആര്‍. എസ്. എസ് സ്വീകരിച്ചാനയിച്ചത് ഏറെ ഞെട്ടലൂടെയാണ് ഈ നാട് കണ്ടത്.

സാമൂഹ്യ മന്‍സാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടി മാറി എന്ന് കരുതി വിശുദ്ധരാവുന്നില്ല. കൊടും ക്രിമിനലുകള്‍ ആരാധിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വളരാന്‍ കാരണം കൊലപാതകങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും, കൊലയാളികള്‍ക്ക് നല്‍കുന്ന വീരപരിവേശവുമാണ്.

കേരളത്തില്‍ ഈ പ്രവണതയാണ് ടി.പി ചന്ദ്രശേഖന്‍ കേസിലുള്‍പ്പെടെള്ള പ്രതികളുടെ ജയില്‍ മോചനത്തിനും മറ്റും സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തില്‍ അരാചകത്വം വളര്‍ത്താനും ക്രമസമാധാനനിലതകര്‍ക്കാനുംകാരണമാകും ആയതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ സി.പി.എം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു

india

ഇന്ത്യയില്‍ കോവിഡ് സംഖ്യ 3,700 കടന്നു; 24 മണിക്കൂറിനിടെ 4 മരണം

363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ചത്തെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ സജീവ കോവിഡ് -19 കേസലോഡ് 3,758 ആയി ഉയര്‍ന്നു.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഓരോരുത്തര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 1,400 സജീവ കേസുകള്‍ ഉണ്ട്, മഹാരാഷ്ട്ര (485), ഡല്‍ഹി (436), ഗുജറാത്ത് (320), പശ്ചിമ ബംഗാള്‍ (287) എന്നിങ്ങനെയാണ്.

കര്‍ണാടക (238), തമിഴ്നാട് (199), ഉത്തര്‍പ്രദേശ് (147), രാജസ്ഥാന്‍ (62) എന്നിങ്ങനെയാണ് എണ്ണം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

സ്‌പൈക്ക് മൂര്‍ച്ചയുള്ളതാണ്. മെയ് 22 ന് വെറും 257 സജീവ കേസുകളില്‍ നിന്ന്, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് ശനിയാഴ്ചയോടെ 3,395 ആയി.

പുതിയ കേസുകളില്‍, പശ്ചിമ ബംഗാളില്‍ 82 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ 64, ഡല്‍ഹിയില്‍ 61, ഗുജറാത്തില്‍ 55, എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിച്ചുചാട്ടം ഉണ്ടായിട്ടും ആരോഗ്യ അധികൃതര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹല്‍ പറഞ്ഞു, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് സൂചിപ്പിക്കുന്നത് ഒമിക്റോണിന്റെ സബ് വേരിയന്റുകളാണ് ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം, ഇത് ഇതുവരെ സൗമ്യമായി കാണപ്പെടുന്നു.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള നാല് സബ് വേരിയന്റുകള്‍ – ആദ്യ മൂന്നെണ്ണം കൂടുതല്‍ പ്രചാരത്തിലുണ്ട്. ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിമിഷം, മൊത്തത്തില്‍, ഞങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം, എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല,’ ഡോ. ബെല്‍ പറഞ്ഞു.

അതേസമയം, ഐസിഎംആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനല്‍ നിരീക്ഷണ ശൃംഖല ഉയര്‍ന്നുവരുന്ന അണുബാധകളെയും രോഗകാരികളെയും നിരീക്ഷിക്കുന്നു.

‘കേസുകള്‍ വര്‍ദ്ധിക്കുമ്പോഴെല്ലാം ഞങ്ങള്‍ മൂന്ന് കാര്യങ്ങള്‍ നോക്കുന്നു. ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആദ്യത്തേത് അത് എത്രത്തോളം പകരുന്നു, നേരെമറിച്ച്, എത്ര വേഗത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മുമ്പ്, രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഞങ്ങള്‍ കണ്ടു, എന്നാല്‍ ഇത്തവണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതല്ല,’ ഡോ. ബെഹ്ല്‍ പറഞ്ഞു.

Continue Reading

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.

Continue Reading

kerala

കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

Continue Reading

Trending