Connect with us

kerala

നിലവിലുള്ള കംപ്യൂട്ടറും ലാപ്‌ടോപും ഐപാഡും പറ്റില്ല, പുതിയ ലാപ്‌ടോപ് വേണം; വീണ്ടും മന്ത്രിമാരുടെ ധൂര്‍ത്തടി

ചില മന്ത്രിമാര്‍ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്‌ടോപ്പുകള്‍ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു

Published

on

തിരുവനന്തപുരം: നിലവില്‍ മന്ത്രിമാര്‍ക്ക് ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍, ലാപ്‌ടോപ്, ഐപാഡ്, സ്മാര്‍ട്‌ഫോണ്‍ എന്നിവയുള്‍പ്പെടെ ഉണ്ടായിട്ടും ചില മന്ത്രിമാര്‍ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്‌ടോപ്പുകള്‍ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാരിനു കൂടി ഓഹരിപങ്കാളിത്തമുള്ള കൊക്കോണിക്‌സില്‍ നിന്നു വിലക്കുറവുള്ള ലാപ്‌ടോപ്പുകള്‍ വാങ്ങാമെന്നിരിക്കെയാണ് ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തിന് 68,687 വിലയുള്ള ലാപ്‌ടോപ് വാങ്ങി ധൂര്‍ത്തടി.

കൊക്കോണിക്‌സിന്റെ ഐ3 പ്രോസസര്‍ ലാപ്‌ടോപ് സര്‍ക്കാരിന്റെ ഏകീകൃത വാങ്ങല്‍ പോര്‍ട്ടലായ സിപിആര്‍സിഎസില്‍ ഉണ്ടായിരുന്നെങ്കിലും കോക്കോണിക്‌സുമായി ആശയവിനിമയം നടത്തിയില്ല. 18,000 രൂപ വിലയുള്ള ഡ്യുവല്‍കോര്‍ പ്രോസസറുള്ള കംപ്യൂട്ടറില്‍ പോലും വിഡിയോ കോണ്‍ഫറന്‍സിങ് ഒന്നാന്തരമായി സാധ്യമാകുമെന്നിരിക്കെയാണ് എട്ടാം ജനറേഷന്‍ ഇന്റല്‍ ഐ5 പ്രോസസറുള്ള ലാപ്‌ടോപ് വാങ്ങാന്‍ അനുമതി .

നിലവിലുള്ള കംപ്യൂട്ടറുകള്‍ക്കു പുറമേ അതതു വകുപ്പുകള്‍ നല്‍കിയ ലാപ്‌ടോപ്പുകളും പല മന്ത്രിമാര്‍ക്കുമുണ്ട്. ചില മന്ത്രിമാര്‍ക്ക് മാത്രം സാങ്കേതിക തടസ്സമുള്ളപ്പോള്‍ എന്തിനാണ് എല്ലാവര്‍ക്കും പുതിയ ലാപ്‌ടോപ് നല്‍കുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending