Culture
നിലവിലുള്ള സംവരണം ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഈ സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. നിലവിലെ സംവരണക്രമം നിലനില്‍ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാടാണ്. ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമാണ് ദേവസ്വംബോര്‍ഡില്‍ നിയമനം. അവിടെ ന്യൂനപക്ഷ സംവരണം ഇല്ലാത്തതിനാല്‍ ഒഴിവു വരുന്ന 10 ശതമാനം തസ്തികകള്‍ മുന്നാക്കക്കാരിലെ പാവങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ല. നേരത്തെ സംവരണ ആനുകൂല്യം ലഭിക്കുന്ന ആര്‍ക്കും ഒരു നഷ്ടവും വരില്ല. മാത്രമല്ല ഈ വിഭാഗങ്ങളുടെ സംവരണ ശതമാനത്തില്‍ വര്‍ധനയും വരുത്തിയിട്ടുണ്ട്.
വഖഫ് ബോര്‍ഡിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ മുസ്‌ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് എം.ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു.ഏതാനും പേര്‍ ചേര്‍ന്നിരുന്ന് നിയമനം നടത്തുമ്പോള്‍ പരിചയക്കാരോ മറ്റു തരത്തില്‍ ബന്ധമുള്ളവരോ ആകും തെരഞ്ഞെടുക്കപ്പെടുക.എന്നാല്‍ പി.എസ്.സിക്കു വിടുമ്പോള്‍ നിയമനങ്ങള്‍ കൂടുതല്‍ വിശാലവും സുതാര്യവുമാവും. ഇതിന് നിയമപരമായ തടസങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ദേവസ്വം നിയമനങ്ങള്‍ക്ക് നേരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടായിരുന്നു. ഇടക്കാലത്ത് ഇല്ലാതായ ഈ സംവിധാനം പുനഃസംഘടിപ്പിക്കുകയാണ് ചെയ്തത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ നേരിട്ടുള്ള നിയമനങ്ങളില്‍ (സ്ട്രീം ഒന്ന്) മാത്രമാണ് സംവരണം ബാധകമാവുക. രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് സര്‍വീസില്‍ നിന്നുള്ളവരില്‍ നിന്ന് നിയമനം നടത്തുന്നതിനാല്‍ സംവരണം ബാധകമാവുന്നില്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ നടപടി എടുക്കും. കിഫ്ബിയിലൂടെ 15 വകുപ്പുകളിലായി 18,938.95 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 331.95 കോടി ഇതിനകം ചെലവഴിക്കുകയും ചെയ്തു.വന്‍കിട പദ്ധതികള്‍ക്ക് ഉണ്ടാകാറുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 36 നെതിരെ 81 വോട്ടുകള്‍ക്ക് നന്ദിപ്രമേയം സഭ പാസാക്കി.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്