Connect with us

Culture

സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു

Published

on

തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം – കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം – ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നും മറ്റ് പല സ്ഥലങ്ങളിലെ റെയില്‍ പാളങ്ങളില വെള്ളവും മറ്റ് തടസ്സങ്ങളും കാരണമാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.

പാസ്സഞ്ചര്‍ ട്രെയിനുകള്‍ തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം വഴി സര്‍വീസ് നടത്തും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുവനന്തപുരം, തിരുനെല്‍വേലി, മധുര വഴി തിരിച്ചു വിടും. എറണാകുളത്തു നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വേഗനിയന്ത്രണത്തില്‍ ഓടുമെന്നും തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. ഈ റൂട്ട് വഴി മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30നും ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് നാലിനുമാണ് സര്‍വീസ്. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. 11.30ന് പുറപ്പെടുന്ന ട്രെയിന്‍ നാലു മണിയോടെ തിരുവനന്തപുരത്ത് എത്തും. കോഴിക്കോട് ഷൊര്‍ണൂര്‍ റെയില്‍ പാതയിലും ഇന്ന് ട്രെയിനുകള്‍ ഓടിയില്ല.

വടക്കുനിന്നുള്ള ട്രെയിനുകളെല്ലാം കോഴിക്കോട്ടും സമീപ സ്റ്റേഷനുകളിലും നിര്‍ത്തി. നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ തടസ്സങ്ങളില്ല. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങള്‍ക്കുമുകളിലുടെ ഇപ്പോഴും വെള്ളമൊഴുകുകയാണ്. വെള്ളമൊഴിഞ്ഞാലും പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയതിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

ഗുരുവായൂര്‍ – ചെന്നൈ എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് സേലം വരെ വന്നു തിരിച്ചു പോകും. യശ്വന്തപുര – കൊച്ചുവേളി എക്‌സ്പ്രസ്, ചെന്നൈ – ആലപ്പി എക്‌സ്പ്രസ് എന്നിവ കോയമ്പത്തൂര്‍ വരെയേ ഉണ്ടാവൂ. മടക്ക സര്‍വീസ് കോയമ്പത്തൂരില്‍ നിന്നാണ്. എറണാകുളത്തു നിന്നു ചെന്നൈയിലേക്കു സ്‌പെഷല്‍ ട്രെയിന്‍ (06034) സര്‍വീസ് നടത്തും. (തിരുവനന്തപുരം, തിരുനെല്‍വേലി, മധുര വഴി) വൈകിട്ട് ആറിന് പുറപ്പെടും. കേരളത്തിലെ സ്റ്റോപ്പുകള്‍: ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,കൊല്ലം, തിരുവനന്തപുരം (രാത്രി 10.40).എറണാകുളം ജംഗ്ഷനില്‍നിന്നു രാവിലെ എട്ടു മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് എറണാകളും ജംഗ്ഷനിലേക്കു രാവിലെ ഒമ്പതിന് സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending