Connect with us

Culture

ആശ്വാസവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയും ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി സി.പി.എം

Published

on

 

കല്‍പ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തത്തെ പരസ്പര സഹായവും സഹകരണവും കൊണ്ട് അതിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ കല്ലുകടിയായി സി.പി.എം പ്രാദേശിക നേതാക്കളുടെ സമീപനങ്ങള്‍. ആശ്വസാവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി മാറുകയാണ് ഭരണകക്ഷി നേതാക്കള്‍. ക്യാമ്പുകളില്‍ നിന്ന് അരിമോഷണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നതും അടക്കം നിരവധി വാര്‍ത്തകളാണ് വയനാട് ജില്ലയില്‍ നിന്ന് മാത്രം ഉയരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന സുമനസ്സുകളെ അവഹേളിക്കുന്ന തരത്തിലാണ് പ്രാദേശിക നേതാക്കളുടെ പെരുമാറ്റമെന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ തന്നെ പരാതിപ്പെടുന്നു.
ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഉദ്യോഗസ്ഥനെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ഇതില്‍ മനംനൊന്ത് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വൈത്തിരിയില്‍ ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വൈത്തിരി എച്ച്.ഐ. എം.യു.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കുന്നത്തിടവക വില്ലേജ് അസിസ്റ്റന്റ് ടി.അശോകനെയാണ് സി.പി.എം പഞ്ചായത്ത് മെമ്പറും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ബാവലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി മോഷണം പോയത്. രാത്രി 12 മണിയോടെയാണ് ക്യാമ്പില്‍ നിന്ന് മൂന്ന് ചാക്ക് അരി കടത്തിയത്. നാലാമത്തെ ചാക്ക് കൊണ്ടുപോവുന്നതിനിടെ മോഷ്ടാവിനെ അന്തേവാസികള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന്് ക്യാമ്പില്‍ സംഘര്‍ഷം ഉടലെടുക്കുകയും ക്യാമ്പംഗങ്ങള്‍ ഭക്ഷകഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പ്രശ്നം വഷളായതിനെത്തുടര്‍ന്ന് സബ് കലക്ടര്‍ എന്‍എസ് കെ ഉമേഷ് ക്യാമ്പിലെത്തിയതോടെ അംഗങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായാത്.
മുസ്്ലിം ലീഗ് തൃപ്പങ്ങോട്ടൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതനയിലേക്ക് ഭക്ഷണവുമായി വന്ന വാഹനം ലീഗിന്റെ പ്രാദേശിക നേതാക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സി.പി.എമ്മുകാര്‍ തട്ടിയെടുത്തിരുന്നു. ലീഗ് നേതാക്കള്‍ പരാതിപ്പെട്ടതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു സി.പി.എം നേതാക്കള്‍. ദുരിതാശ്വാസമായി എത്തിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലിയിലെ ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. വാര്‍ഡനായ കാപ്പിസെറ്റ് ചെറിയപുരയില്‍ സുരേന്ദ്രബാബു(42), വാച്ചമാനായ കബനിഗിരി കൊച്ചുപറമ്പില്‍ അജേഷ്(36) എന്നിവരെയാണ് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി സ്വദേശി ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രളയം കൊണ്ടുവന്ന ഐക്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ആക്ഷേപങ്ങളാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ഉയരുന്നത്. സംസ്ഥാനത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നും എത്തുന്ന ലോഡ് കണക്കിന് അവശ്യവസ്തുക്കള്‍ തങ്ങളുടെ ക്രെഡിറ്റിലാക്കാനുള്ള ശ്രമത്തിനിടിയില്‍ നാട്ടിലെ ഐക്യം തകര്‍ക്കുന്ന പാര്‍ട്ടി, ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് മറ്റൊരു ദുരന്തമാവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റോന്തുമായി ദിലീഷ് പോത്തനും റോഷന്‍ മാത്യുവും; ഷാഹി കബീര്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി

Published

on

ഫെസ്റ്റിവല്‍ സിനിമാസ്, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘര്‍ഷങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവന്‍ തന്നെയാണ് റോന്തിന്റേയും ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍- സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍- മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്- ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- മുകേഷ് ജെയിന്‍, പിആര്‍ഒ- സതീഷ് എരിയാളത്ത്, പിആര്‍& മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ യൂത്ത്.

‘റോന്ത്’ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending