kerala
കേരളോത്സവം പ്രഹസനമാക്കി; സര്‍ക്കാര്‍ യുവപ്രതിഭകളെ അപമാനിക്കുന്നു: എല്‍.ജി.എം.എല്‍
മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.

മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ യുവജനങ്ങളുടെ കലാകായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ശ്രമിക്കുന്നത്. കേരളോത്സവം നവംബർ 15ന് ആരംഭിക്കണമെന്ന് ഉത്തരവ് ഇറക്കുന്നത് നവംബർ 11ന് മാത്രമാണ്.
സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ ജൂൺ മാസത്തിലെങ്കിലുമോ കേരളോത്സവം സംബന്ധിച്ച കലണ്ടറും മാർഗ്ഗരേഖയും യുവജനക്ഷേമബോർഡിന് പുറത്തിറക്കാവുന്നതേയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കുറച്ച് വർഷങ്ങളായി ബോർഡ് കടുത്ത അനാസ്ഥയാണ് നടത്തുന്നത്. ജനുവരി ആദ്യത്തിൽ ദേശീയ യുവജനോത്സവം നടക്കുന്നതിനാൽ അതിനു മുമ്പായി പ്രഹസനമായി കേരളോത്സവം നടത്തുന്നതിനുള്ള നീക്കം മാത്രമാണ് ഇപ്പോഴത്തേത്. നവംബർ 11ന് ഉത്തരവ് ഇറങ്ങിയശേഷം ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനം എടുക്കുകയും സംഘാടകസമിതി രൂപീകരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും വേണം. വെറും രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകളെ നിർബന്ധിക്കുകയാണ് യുവജനക്ഷേമ ബോർഡ്.
അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യം പോലും ബോർഡ് പരിഗണിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നീട്ടി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവയുവ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കേണ്ട യുവജനക്ഷേമ ബോർഡ് അവയെ തല്ലിക്കൊടുത്താനും തദ്ദേശസ്ഥാപനങ്ങളെ വട്ടം കറക്കാനുമാണ് ശ്രമിക്കുന്നത്. മാർഗ്ഗരേഖ പുറത്തിറങ്ങാത്തതിനെ തുടർന്ന് സെപ്റ്റംബർ മുതൽ എൽ ജി എം എൽ ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കേരളോത്സവം കഴിഞ്ഞവർഷം മാർച്ചിൽ കുറഞ്ഞ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
തദ്ദേശസ്ഥാപനങ്ങൾക്ക് കേരളോത്സവ സംഘാടനത്തിന് യുവജനക്ഷേമ ബോർഡ് അനുവദിക്കുന്ന വിഹിതവും ബോർഡിന് കീഴിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോഡിനേറ്റർമാരെയും ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. ഒരുകാലത്ത് കേരളത്തിലെ യുവ പ്രതിഭകൾ ആഘോഷമാക്കിയിരുന്ന കേരളോത്സവത്തെ തകർക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കാത്ത യുവജന ക്ഷേമ ബോർഡിനെ സർക്കാർ പിരിച്ചുവിടണമെന്നും സർക്കാറാണ് തടസ്സമെങ്കിൽ ബോർഡ് വൈസ് ചെയർമാൻ അത് വ്യക്തമാക്കണമെന്നും എൽ.ജി എം എൽ ആവശ്യപ്പെട്ടു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 05.30 മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ ഉത്തരവിട്ടു.
റെഡ് അലര്‍ട്ട്
14/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്
17/06/2025: മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലര്‍ട്ട്
14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ്
17/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
18/06/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
മഞ്ഞ അലര്‍ട്ട്
14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
18/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍
kerala
നിലമ്പൂരിലും പെട്ടി പരിശോധന; ‘കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ട’; ഷാഫി പറമ്പില്‍
ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് പരിശോധിക്കുകയായിരുന്നു.

പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച് കേരളാ പൊലീസ്. ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരില്‍ വടപുറത്ത് വെച്ച് ഇരുവരെയും തടഞ്ഞു നിര്‍ത്തി കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നും, എം.പിയേയും എം.എല്‍.എയേയും മനസിലായില്ലെന്നുമാണ് പൊലീസിന്റെ വാദം. കാര്‍ പരിശോധിച്ചതിനു ശേഷം കാറിന്റെ ഡിക്കിയില്‍ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഷാഫി പറമ്പില്‍ എം.പി ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പിലുള്ള സീറ്റില്‍ തന്നെ ഉണ്ടായിരുന്നു.
പരിശോധന ഏകപക്ഷീയമാണെന്നും, കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.
പാലക്കാട് പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത് ബോധ പൂര്‍വമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
kerala
ശക്തമായ മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 05.30 മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ ഉത്തരവിട്ടു.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
പഴയ തുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ എത്തി മോഷണം; കവര്‍ച്ചക്കാര്‍ പിടിയില്‍
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ