Connect with us

GULF

അബുദാബി കെ.എം.സി.സി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ശ്രദ്ധേയമായി: പുത്തൂര്‍ റഹ്മാന്‍

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം

Published

on

കെ.എം.സി.സിയുടെ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ഏറെ പ്രശംസനീയമായെന്നു കേള്‍ക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍. പ്രവാസമണ്ണില്‍ വേറിട്ടു കാണുന്നതും ലോകത്തിനു തന്നെ മാതൃകയുമായ കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം പ്രകാശിപ്പിക്കുന്നതും, നമ്മുടെ സംസ്‌ക്കാരവും പൈതൃകവും പ്രതിഫലിക്കുന്നതുമായി മാറി മൂന്നു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. ചിന്തയും കലയും ചിരിയും വാര്‍ത്തമാനകാലത്തെപ്പറ്റിയുള്ള സംവാദവും വാരാന്ത അവധി ദിനങ്ങളെ ആഘോഷപ്പൂരമാക്കിയ ജനപങ്കാളിത്തവും കെ.എം.സി.സിയുടെ ഈ പുതിയ കാല്‍വെപ്പിനെ ഒരു നാഴികക്കല്ലാക്കി മാറ്റി. സംഘാടകരായ അബുദാബിയിലെ കെ.എം.സി.സി സഹോദരങ്ങള്‍ എന്തുകൊണ്ടും അനുമോദനമര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം. സുന്ദരമായ സായാഹ്നങ്ങളും രാവുകളും സ്‌നേഹവും സൗഹൃദവും കൊണ്ടു നിറക്കാനെത്തിയ ആയിരങ്ങള്‍. അബുദാബിയുടെ തണുത്ത രാത്രികളെ കെ.എം.സി.സിയുടെ ഫെസ്റ്റ് വാര്‍ണാഭമാക്കി. രണ്ടാമത്തെ ദിവസം കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒത്തുകൂടലിന്റെ വേദിയായൊരുക്കിയതും സാര്‍ത്ഥകമായ ചുവടുവെപ്പായി. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ പബ്ലിക് റിലേഷന്‍ ആസ്ഥാനങ്ങളായി മാറുന്ന വര്‍ത്തമാനകാലത്ത് വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടോടെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ചുരുക്കം ചിലരുടെ സാന്നിധ്യവും അവരുമായുള്ള സംവാദവും അര്‍ത്ഥപൂര്‍ണമായിരുന്നു. പ്രമോദ് രാമനും ഷാനി പ്രഭാകറും പി.ജി സുരേഷ് കുമാറും ഹശ്മി താജും മാത്തു ഷാജിയും അറിവും അഭിപ്രായവും തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടപ്പോള്‍ സദസ്സ് പ്രബുദ്ധതയോടെ പ്രതികരിക്കുകയും സംവാദത്തിന്റെ വേദി രൂപപ്പെടുകയും ചെയ്തു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അബുദാബിയിലെത്തിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും ചിലരെ അസ്വസ്ഥരാക്കുന്നത് സോഷ്യല്‍ മീഡിയ വഴിക്ക് അറിയുമ്പോള്‍ കെ.എം.സി.സി നയിച്ച മാധ്യമ സംവാദം എത്രമേല്‍ വിജയകരമായി എന്നാണ് നാം തിരിച്ചറിയേണ്ടത്. ആളുകള്‍ ഒരുമിക്കുന്നതും ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും ജനങ്ങളുടെയും ജനമനസ്സുകളുടെയും വൈവിധ്യവും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭംഗിയാണ്. അതിനെ അംഗീകരിക്കാനാവാത്തവരും സ്വേച്ഛാധിപത്യത്തെ പിന്തുണക്കുന്നവരുമായ ദുഷ്ടബുദ്ധികളെ കെ.എം.സി.സിയുടെ മാധ്യമ സംവാദം ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അതാണല്ലോ ആ സംവാദം ഏറ്റവും നന്നായി എന്നതിന്റെ ഒന്നാമത്തെ തെളിവ്. ജനങ്ങളുടെ ഒത്തൊരുമയും പുരോഗതിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിലപാടും അലോസരപ്പെടുത്തേണ്ട കാര്യങ്ങളല്ല, അതാണ് ഒരു രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ പ്രാവര്‍ത്തികമാക്കേണ്ടത്. കെ.എം.സി.സി അതിനാണ് മുന്നിട്ടിറങ്ങിയത് എന്നതാണ് കേരള ഫെസ്റ്റിന്റെ മഹത്വമെന്നും റഹ്മാന്‍ വ്യക്തമാക്കി.

മൂന്നാം ദിവസത്തെ ഡയസ്‌ഫോറ സമ്മിറ്റും ഏറെ ഉചിതവും കാലികവുമായി. എല്ലാ പ്രവാസി സംഘടനകളുടെയും ഒത്തുകൂടല്‍ സമ്മേളനത്തില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. വോട്ടവകാശം, പുനരധിവാസം, ഇന്‍ഷുറന്‍സ്, നാട്ടിലേക്കുള്ള യാത്രാദുരിതവും അമിതമായ ടിക്കറ്റ് ചാര്‍ജും ഉള്‍പ്പടെ കാര്യങ്ങളില്‍ വിശദമായ കൂടിയാലോചനകളും ആശങ്ങളുടെ പങ്കുവെപ്പും നടന്നു. ആളുകളെ ആകര്‍ഷിക്കുന്ന ചിന്തിക്കാനും ചിരിക്കാനും ഉല്ലസിക്കാനും ഒരേ സമയം അവസരമൊരുക്കിയ ഫെസ്റ്റ് ഒരു നവ്യാനുഭവമായി എന്നാണെല്ലാവരും വിളിച്ചറിയിക്കുന്നത്. അബുദാബി സംസ്ഥാന കെ.എം.സി.സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും, ഈ പുതിയ ഉണര്‍വിനു നേതൃത്വം കൊടുത്ത പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ജനറല്‍ സെക്രെട്ടറി യുസുഫ് മാട്ടൂല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഭിനന്ദനം രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചു.

GULF

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു

Published

on

അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

GULF

വിലപിടിപ്പുള്ള  വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്   ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’;  ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ് 

Published

on

ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡ യറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല്‍ മുന്നറിയിപ്പ് നല്‍കി. അത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാല റ്റുകള്‍, ഫോണുകള്‍, ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സംസ്‌കാ രം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല്‍ ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്‍ വിലപിടി പ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കും കാമ്പയിന്‍ അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.
Continue Reading

Trending