Connect with us

More

ഇന്ന് കൊച്ചിയില്‍ മഞ്ഞക്കടലിരമ്പും; നാട്ടില്‍ ജയിച്ചു തുടങ്ങണം

Published

on

നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടന മത്സരത്തിലെ തോല്‍വിയുടെ നിരാശ മറക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന്. പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് കിരീടം ചൂടിയ ശക്തരായ കൊല്‍ക്കത്തയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍, ചാമ്പ്യന്‍മാരായ ചെന്നൈയിനെ സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്തയുടെ വരവ്. മൂന്നാം പതിപ്പിലെ  ആദ്യ വിജയമാണ് ഇരുടീമുകളും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തട്ടില്‍ സ്വപ്‌നം കാണുന്നത്.  ഗ്രൗണ്ടൊരുക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍  ഇരുടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയില്ല. ബ്ലാസ്റ്റേഴ്‌സ് രാവിലെ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സന്നാഹമൊരുക്കി. ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് കാണാന്‍ കൊച്ചിയിലെത്തും. വൈകിട്ട് 7നാണ് കിക്കോഫ്. മത്സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

പാഠമുള്‍കൊണ്ടു; മാറ്റങ്ങളുണ്ടാവും
ഇന്നത്ത മത്സരത്തിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന്  ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ അടിവരയിട്ടു പറയുന്നു. ‘തീര്‍ച്ചയായും ടീമില്‍ മാറ്റങ്ങളുണ്ടാകും, ലീഗിന്റെ തിരക്കിട്ട ഷെഡ്യൂള്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്, സ്‌ക്വാഡിലെ എല്ലാ താരങ്ങളെയും ഉപയോഗിക്കാനാണ് ശ്രമം’, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ നയം വ്യക്തമാക്കുന്നു. പേരുകേട്ട പ്രതിരോധ നിരയെ പോലും പ്രതികൂട്ടിലാക്കുന്നതായിരുന്നു ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ ടീമിന്റെ തോല്‍വി. പന്തടക്കത്തിലും മികച്ച നീക്കങ്ങളൊരുക്കുന്നതിലും ടീം പരാജയപ്പെട്ടു. പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു കറ്റ്‌സുമിയുടെ ഗോള്‍ പിറന്നത്. യുണൈറ്റഡിനെതിരെ 3-4-3 ശൈലിയില്‍ ടീമിനെ വിന്യസിച്ച സ്റ്റീവ് കൊപ്പല്‍ ഇന്ന് 4-4-2 ശൈലി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കരിബീയന്‍ കപ്പിനുള്ള ഹെയ്തിയുടെ സാധ്യത ടീമിലുള്‍പ്പെട്ട ബെല്‍ഫോര്‍ട്ടും ഡക്കന്‍സ് നസോണും ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവും.  ലോകകപ്പ് യോഗ്യത മത്സരമല്ലാത്തതിനാല്‍ ഇരുതാരങ്ങളെയും വിട്ടു നല്‍കിയിട്ടില്ലെന്ന് കോപ്പല്‍ പറഞ്ഞു.
പോയ മത്സരത്തില്‍ മുന്‍നിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ജെര്‍മെയ്ന്‍ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ചോപ്രക്കാണ് കൂടുതല്‍ സാധ്യത. റാഫിക്ക് പകരം യുവതാരം ഹോകിപിനെ പരീക്ഷിച്ചേക്കും. ബെല്‍ഫോര്‍ട്ടിന്റെ സാനിധ്യവും ടീമിന് ഗുണം ചെയ്യുമെന്ന് കോപ്പല്‍ കരുതുന്നു. വല കാക്കാന്‍ ഗ്രഹാം സ്റ്റാക്കിന് തന്നെയായിരിക്കും യോഗം. പ്രതിരോധത്തില്‍ ഹ്യൂസ്, ഹെങ്‌ബെര്‍ത്ത് ജിങ്കാന്‍ എന്നിവരുടെ സ്ഥാനം ഉറപ്പാണ്. കൊല്‍ക്കത്തയുടെ മുന്നേറ്റത്തിന് മൂര്‍ച്ചയുള്ളതിനാല്‍ കേരളം പ്രതിരോധ കോട്ടയില്‍ ഒരാളെ കൂടി വിന്യസിക്കും.

മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മിഡ്ഫീല്‍ഡിലായിരുന്നു ആദ്യ മത്സരത്തില്‍ ടീമിന് ഏറെ പാളിച്ച പറ്റിയത്. പന്തില്‍ നിയന്ത്രണം സ്ഥാപിക്കുന്നതില്‍ മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടു. ഈ പിഴവ് തിരുത്തി ബോള്‍ കൂടുതല്‍ കൈവശം കളിക്കാനായിരിക്കും ടീം ശ്രമിക്കുകയെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ നോര്‍ത്തിനെതിരായ  മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹോസു വരുന്നതോടെ മധ്യനിര ശക്തമാകും.  ലെഫ്റ്റ് ബാക്കായിട്ടായിരിക്കും ഹോസു കളിക്കുക. കഴിഞ്ഞ കളിയില്‍ സൈഡ് ബെഞ്ചിലിരുന്ന ചാഡ് താരം അസ്‌റക് മെഹ്മതും ഹോസുവിനൊപ്പം ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കും.

മാറ്റങ്ങളില്ലാതെ കൊല്‍ക്കത്ത
ശക്തമായ താരനിരയുമായി എത്തുന്ന  കൊല്‍ക്കത്തയില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, ചെന്നൈയിനെതിരെ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്ന് കോച്ച് ഹോസെ മൊളീന മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.  ഇയാന്‍ ഹ്യൂമും,  മാര്‍ക്വി താരം പോസ്റ്റിഗയുമായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരെയും മുന്‍ ചാമ്പ്യന്‍മാരുടെ ആക്രമണ ചുമതല ഏറ്റെടുക്കുക. മധ്യനിരയില്‍ കളിമെനയാന്‍ കഴിഞ്ഞ കളിയിലെ ഗോള്‍ സ്‌കോററായ ദക്ഷിണാഫ്രിക്കന്‍ യുവ താരം സമീഗ് ദൗത്തിയും ബൊറിയ ഫെര്‍ണാണ്ടസും സ്റ്റീഫന്‍ പിയേഴ്‌സണുമുണ്ട്.  ശക്തമായ പ്രതിരോധ നിര ടീമിനില്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. പരിക്കേറ്റതിനാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഒഫന്റ്‌സ് നാറ്റോയുടെ സേവനം ടീമിന് ലഭിക്കില്ല. സ്പാനിഷ് താരം ഡാനി മെല്ലോയാണ് ടീമിന്റെ പ്രധാന ഗോള്‍കീപ്പറെങ്കിലും ചെന്നൈയിനെതിരെ വല കാത്ത ദേബ്ജിത് മജുംദാറിന് തന്നെ മൊളീന ഇന്നും അവസരം നല്‍കിയേക്കും.

തിരിച്ചുവരവ് സാധ്യമാണ്
ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും പ്രകടനം ദയനീയമാവുകയും ചെയ്‌തെങ്കിലും  ബ്ലാസ്റ്റേഴ്‌സ് നിര ദുര്‍ബലമാണെന്ന് എഴുതി  തള്ളാനാവില്ല. പ്രഥമ സീസണിലും നോര്‍ത്ത് ഈസ്റ്റുമായി അവരുടെ തട്ടകത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ടീം പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയം കണ്ടില്ല. എങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ജയവും സമനിലയും കണ്ടെത്തി ഫൈനല്‍ വരെയെത്താന്‍ ടീമിനായി. സമാനമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ ലീഗില്‍ ഇതുവരെ അഞ്ചു വട്ടം ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും വിജയം കണ്ടത് കൊല്‍ക്കത്തക്കാരായിരുന്നു. കേരളത്തിന് ജയിക്കാനായാത് ഒരു തവണ മാത്രം. കഴിഞ്ഞ സീസണില്‍ രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. കൊച്ചിയിലെ അവസാന മത്സരത്തില്‍ 3-2നായിരുന്നു ദാദയുടെ ടീമിന്റെ വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending