Connect with us

Culture

മാനനഷ്ട കേസുകളില്‍ വിയര്‍ത്ത് കെജരിവാള്‍: മാപ്പു പറയല്‍ തുടരുന്നു

Published

on

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്രം സിംഗ് മചീതിയയോട് അരവിന്ദ് കെജരിവാള്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ അരവിന്ദ് കെജരിവാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോടും മാപ്പപേക്ഷിച്ചു.

അരവിന്ദ് കെജരിവാള്‍ പുറത്തുവിട്ട രാജ്യത്തെ അഴിമതിക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു നിതിന്‍ ഗഡ്കരി ഫയല്‍ചെയ്ത മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് കെജരിവാള്‍ തന്റെ നടപടിയില്‍ മാപ്പപേക്ഷച്ചിരിക്കുന്നത്.

‘തെളിയിക്കാനാവുമോ എന്നത് പരിഗണിക്കാതെ താങ്കള്‍ക്കെതിരായി ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ താങ്കളില്‍ വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഖേദിക്കുന്നതായും താങ്കള്‍ക്കെതിരെ വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്നും’ നിധിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരും ദില്ലി പാട്യാല കോടതിയില്‍ മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള ജോയിന്റ് അപേക്ഷ ഫയല്‍ ചെയ്തു.

തന്നെയും മകനെയും അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയില്‍ അദ്ദേഹം തങ്ങളോട് മാപ്പ് പറഞ്ഞതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ദില്ലിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് കൈജരിവാളിനെതിരെയുള്ള നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. മകന്‍ അമിത് സിബല്‍ മുഖേന ടെലികോം കമ്പനിയായ വോഡഫോണിനെ സഹായിക്കാന്‍ നികുതി നയത്തില്‍ കപില്‍ സിബല്‍ തിരിമറി നടത്തിയെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്.

രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നുപോകുന്നത്. അഴിമതിവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി ദില്ലിയില്‍ അധികാരത്തിലേറിയ പാര്‍ട്ടി രാജ്യത്താകമാനം അഴിമതിവിരുദ്ധ മുന്നേറ്റം സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നത നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതോടെ അഴിമതിക്കെതിരെയുള്ള സന്ധിയില്ലാസമരം എന്ന പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യം വിമര്‍ശന വിധേയമാക്കപ്പെടും. ഹോസ്പിറ്റലും സ്‌കൂളുകളും നിര്‍മ്മിക്കുകയും ജനങ്ങളെ സേവിക്കുകയുമാണ് തങ്ങളുടെ പ്രധാന അജണ്ട എന്നാണ് കെജരിവാളിന്റെ മാപ്പപേക്ഷ പറ്റിയുള്ള ചോദ്യത്തിന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

ബിക്രം സിംഗ് മചീതിയയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷനും ഉപാധ്യക്ഷനും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള 20 എം.എല്‍.എമാരുമായി മനീഷ് സിസോദിയയുടെ വസതിയില്‍ ഞായറാഴ്ച്ച അരവിന്ദ് കേജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി.
മുപ്പത്തിമൂന്ന് മാനനഷ്ടക്കേസുകള്‍ അരവിന്ദ് കെജരിവാളിനെതിരെ നിലനില്‍ക്കുന്നുണ്ട്. ദില്ലി ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാരോപണ വിധേയനായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസാണതില്‍ പ്രധാനം. ജയ്റ്റ്‌ലിയോടും കെജരിവാള്‍ മാപ്പപേക്ഷ നല്‍കി മാനനഷ്ട കേസില്‍ നിന്ന് തടിയൂരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Film

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’

Published

on

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending