Connect with us

kerala

കവളപ്പാറ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മുസ്‌ലിംലീഗ് ഭൂമി കൈമാറി

അമ്പത് കുടുംബങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഭൂമിയാണ് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്

Published

on

മലപ്പുറം: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 15 മാസം പൂര്‍ത്തിയായി. കണ്ണീരുണങ്ങാത്ത കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്റെ സാന്ത്വന സ്പര്‍ഷമേകി മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതികളോരോന്നും അതിന്റെ പൂര്‍ത്തീകരണഘട്ടത്തിലാണ്. അപകടത്തില്‍ വീടും സ്ഥലവുംനഷ്ടമായ 50 കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടം നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നലെ യാഥാര്‍ത്ഥ്യമായി.
പുനഃരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിടത്താണ് മുസ്്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്ത മേറ്റെടുത്തത്. അമ്പത് കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലമെന്ന പ്രഖ്യാപനം വന്നഘട്ടത്തില്‍ പലരും നെറ്റിചുളിച്ചിരുന്നുവെങ്കിലും കരുണ വറ്റാത്ത മനസുകളുടെ സഹകരണത്തോടെ അത് യാഥാര്‍ത്ഥ്യമാക്കിയ ചാരിതാര്‍ത്ഥ്യത്തിലാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. അമ്പത് കുടുംബങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഭൂമിയാണ് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്. ഇതില്‍ 30 സെന്റ് ആക്കപ്പറമ്പന്‍ സാദിഖലിയും 40 സെന്റ് കപ്പച്ചാലി ഷാജിയും മുസ്‌ലിംലീഗിനെ ഏല്‍പിച്ചു. ബാക്കിയുള്ളത് ജില്ലാ കമ്മിറ്റി പണം നല്‍കിവാങ്ങി.

പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരം നറുക്കെടുത്ത് ഉപഭോക്താക്കള്‍ ക്ക് സ്ഥലം നിര്‍ണയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു നല്‍കി.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം നടന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ പദ്ധതികള്‍ ഇനിയും പ്രഖ്യാപിക്കാത്ത ദേശമാണ് കവളപ്പാറ. സര്‍ക്കാറിന്റെ ഈ അവഗണനക്കെതിരെയാണ് മുസ്്‌ലിംലീഗ് ഈ വെല്ലുവിളി ഏറ്റെടുത്തത്. 2019 ആഗസ്റ്റ് എട്ടിന് അപകട സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാചയപ്പെട്ട ഘട്ടത്തിലും മുസ്ലിം ലീഗ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ പ്രശംസിച്ചിരുന്നു. അതിന് ശേഷം ദുരിതാശ്വാസ കാമ്പുകളില്‍ ഭക്ഷണമെത്തിച്ചും അവിടെ നിന്നും ഭവനങ്ങലേക്ക് മടങ്ങിയവര്‍ക്ക് വീടു വൃത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയും പാര്‍ട്ടിയും പോഷക ഘടകങ്ങളും കടമ നിറവേറ്റി. സര്‍ക്കാറിന്റെ ഭാഗം പരാചയമാണെന്ന് തിരിച്ചറഞ്ഞ് കവളപ്പാറയുടെയും പാതാറിന്റെയും പുനഃര്‍നിര്‍മ്മാണത്തിന് വേണ്ടി കവളപ്പാറയില്‍ നിന്നും ജില്ലാ ആസ്ഥാനമായ മലപ്പുറം കലക്ട്രേറ്റിലേക്ക് സമരയാത്ര സംഘടിപ്പിച്ചത് പാര്‍ട്ടിയുടെ സമര ചരിത്രത്തിലെ വലിയഏടായിമാറിയിരുന്നു.

സ്ഥലം നിര്‍ണയ നറുക്കെടുപ്പിന് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ പി മൂത്തേടം അദ്ധ്യക്ഷത വഹിച്ചു.ടി.വി.ഇബ്രാഹിം എം.എല്‍.എ, ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, അഡ്വ. എന്‍.എ കരീം, കബീര്‍ മുതുപറമ്പ്, കെ.എം ഇസ്്മാഈല്‍, കെ.ടി കുഞ്ഞാന്‍, സി.എച്ച് ഇഖ്ബാല്‍, കൊമ്പന്‍ ഷംസുദ്ദീന്‍, ഇ. പോക്കര്‍, ആലായി അലവിക്കുട്ടി, ഉബൈദ് കാച്ചീരി, സുലൈമാന്‍ ഹാജി, ആക്കപ്പറമ്പന്‍ സാദിഖലി, സി.എച്ച് കരീം പങ്കുടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.

Published

on

കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ – കെ.എല്‍. 90 സീരീസ് ഉടന്‍

കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കെ.എല്‍. 90 സീരീസില്‍ പ്രത്യേക രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 90A, 90E,
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍. 90B, 90F,
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെ.എല്‍. 90C, 90G സീരിസുകള്‍ അനുവദിക്കും.

അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിലവിലെ കെ.എല്‍. 15 സീരീസ് തുടരും.
വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ മാറ്റം നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സി.യില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി. മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ.ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ഥാടന ടൂറിസം പദ്ധതി, റോളിംഗ് ആഡ്സ് പരസ്യ മൊഡ്യൂള്‍, വാഹന പുക പരിശോധന കേന്ദ്രം, സൗജന്യ യാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാര്‍ക്കായി സൗജന്യ കാന്‍സര്‍ പരിശോധന.
സംസ്ഥാനത്ത് പുക പരിശോധന കേന്ദ്രങ്ങളും ഡ്രൈവിംഗ് സ്‌കൂളുകളും കൂടുതല്‍ ആരംഭിക്കുമെന്നും, ദീര്‍ഘദൂര ബസുകളില്‍ ലഘു ഭക്ഷണ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

kerala

‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്

Published

on

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.

അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending