Connect with us

Culture

കണ്ണീര്‍ മഴ ചോരാതെ കവളപ്പാറ

Published

on

മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കവളപ്പാറ ചെല്ലന്റെ ഭാര്യ മാതി (65), പൂതാലി വീട്ടില്‍ മുഹമ്മദലിയുടെ മകള്‍ ആതിര (18), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകള്‍ ഫിദ (10), വാളകത്ത് വീട്ടില്‍ സന്തോഷ് (30), ഭൂതാനം ചോലാടി ഗോപിയുടെ മകള്‍ പ്രജിത (13), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (35), മകന്‍ ഗോകുല്‍ (12), കവളപ്പാറ തൊമ്മന്റെ മകള്‍ അനഘ (നാലര) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ലഭിച്ചിരുന്നു.
ഏഴുപതോളം പേര്‍ മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും സജ്ജമെങ്കിലും ഇടമുറിയാത്ത മഴയും ഇടക്കിടെയുള്ള മണ്ണിയിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ഇന്നലെ പാതിവഴിയില്‍ നിലച്ചു. വൈകുന്നേരം നാല് മണിയോടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ഓടി രക്ഷപ്പെട്ടത് മൂലം മറ്റൊരു ദുരന്തം ഒഴിവായി.
കവളപ്പാറയിലെ ഉള്‍പൊട്ടലില്‍ രണ്ട് കിലോ മീറ്റര്‍ പ്രദേശമാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എഴുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അറുപതിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം മാത്രമാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്. സൈന്യം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് വൈകുന്നേരമായിട്ടും കവളപ്പാറയിലെത്താന്‍ സാധിച്ചില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്. പട്ടാളത്തെ സമയത്തിനെത്തിക്കാനോ കാര്യക്ഷമമായി സുരക്ഷാ സേനയെ വിന്യസിക്കാനോ ഈ മേഖലയില്‍ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന ആരോപണം. ദുരന്ത മുഖത്ത് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കുടുങ്ങി കിടക്കുന്നവരുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറയുന്നു. മണ്ണിനടിയില്‍ വീടുകള്‍ക്കുള്ളില്‍ പലര്‍ക്കും ജീവനുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടത് തിരിച്ചടിയായി.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും കവളപ്പാറയെ പ്രതിസന്ധിയിലാക്കി. മണ്ണ് മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഹിറ്റാച്ചി മണ്ണില്‍ കുടുങ്ങി തകരാറിലായതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. ജനങ്ങള്‍ക്ക് നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ യാതൊരു തരത്തിലും സാധ്യമല്ല. കൊഴുപ്പേറിയ മണ്ണും വലിയ കല്ലും മരങ്ങളും നീക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending