Connect with us

Culture

കണ്ണീര്‍ മഴ ചോരാതെ കവളപ്പാറ

Published

on

മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കവളപ്പാറ ചെല്ലന്റെ ഭാര്യ മാതി (65), പൂതാലി വീട്ടില്‍ മുഹമ്മദലിയുടെ മകള്‍ ആതിര (18), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകള്‍ ഫിദ (10), വാളകത്ത് വീട്ടില്‍ സന്തോഷ് (30), ഭൂതാനം ചോലാടി ഗോപിയുടെ മകള്‍ പ്രജിത (13), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (35), മകന്‍ ഗോകുല്‍ (12), കവളപ്പാറ തൊമ്മന്റെ മകള്‍ അനഘ (നാലര) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ലഭിച്ചിരുന്നു.
ഏഴുപതോളം പേര്‍ മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും സജ്ജമെങ്കിലും ഇടമുറിയാത്ത മഴയും ഇടക്കിടെയുള്ള മണ്ണിയിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ഇന്നലെ പാതിവഴിയില്‍ നിലച്ചു. വൈകുന്നേരം നാല് മണിയോടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ഓടി രക്ഷപ്പെട്ടത് മൂലം മറ്റൊരു ദുരന്തം ഒഴിവായി.
കവളപ്പാറയിലെ ഉള്‍പൊട്ടലില്‍ രണ്ട് കിലോ മീറ്റര്‍ പ്രദേശമാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എഴുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അറുപതിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം മാത്രമാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്. സൈന്യം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് വൈകുന്നേരമായിട്ടും കവളപ്പാറയിലെത്താന്‍ സാധിച്ചില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്. പട്ടാളത്തെ സമയത്തിനെത്തിക്കാനോ കാര്യക്ഷമമായി സുരക്ഷാ സേനയെ വിന്യസിക്കാനോ ഈ മേഖലയില്‍ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന ആരോപണം. ദുരന്ത മുഖത്ത് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കുടുങ്ങി കിടക്കുന്നവരുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറയുന്നു. മണ്ണിനടിയില്‍ വീടുകള്‍ക്കുള്ളില്‍ പലര്‍ക്കും ജീവനുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടത് തിരിച്ചടിയായി.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും കവളപ്പാറയെ പ്രതിസന്ധിയിലാക്കി. മണ്ണ് മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഹിറ്റാച്ചി മണ്ണില്‍ കുടുങ്ങി തകരാറിലായതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. ജനങ്ങള്‍ക്ക് നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ യാതൊരു തരത്തിലും സാധ്യമല്ല. കൊഴുപ്പേറിയ മണ്ണും വലിയ കല്ലും മരങ്ങളും നീക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending