Connect with us

More

കത്വ കൊലപാതകം: ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പ്രത്യേക കോടതി, ശിക്ഷ 2 മണിക്ക് വിധിക്കും

Published

on

ന്യൂഡല്‍ഹി/ പത്താന്‍കോട്ട്: ജമ്മുവിലെ കത്വവയില്‍ ബക്രേവാല്‍ നാടോടി സമുദായത്തില്‍ പെട്ട എട്ടുവയസ്സ് പായമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഘത്തിനിരായക്കി ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റമാരോപിക്കപ്പെട്ട ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പത്താന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞത്. സഞ്ജി റാം, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ, സുരേന്ദ്ര വര്‍മ, തിലക് രാജ് എന്നിവരാണ് കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. ശിക്ഷ രണ്ടുമണിക്ക് വിധിക്കും.

ജനുവരി പത്തിന് കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മയക്കി കിടത്തി പീഡനത്തിന് വിധേയമാക്കിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 15 പേജുള്ള ചാര്‍ജ് ഷീറ്റാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗ്രാമതലവനായ സഞ്ജിറാം അടക്കമുള്ളവരെയാണ് കേസില്‍ കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. സംഭവസമയത്ത് ഉത്തര്‍പ്രദേശില്‍ പരീക്ഷക്കായി പോയിരിക്കുകയാണന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഏഴാം പ്രതിയെ വെറുതെ വിട്ടത്. കേസില്‍ കുറ്റാരോപിതനാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ഇനിയും ആരംഭിച്ചിട്ടില്ല.

പ്രതികള്‍ക്കെതിരെയുള്ള പോലീസ് നടപടിയെ എതിര്‍ത്ത് ജമ്മുവില്‍ ഹിന്ദുത്വ സംഘടകള്‍ രംഗത്തെത്തിയിരുന്നു. കേസിന്റെ സുഗമമായ നടത്തിപ്പ് ജമ്മുകാശ്മീരില്‍ സാധ്യമാവില്ലന്ന് കണ്ടത്തിയെതിനെ തുടര്‍ന്ന് കേസ് പഞ്ചാബിലെ പത്താന്‍കോട്ടിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ മുബീന്‍ ഫാറൂഖിയാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ വിഎസ് ചൊപ്ര, തേജേന്ദ്ര സിംഗ് എന്നിവര്‍ ഹാജരായി. മുസ്ലിംയൂത്ത് ലീഗ് ദേശീയ നേതാക്കളായ സികെ സുബൈര്‍, അഡ്വ ഫൈസല്‍ ബാബു, ഷിബുമാരാന്‍ എന്നിവര്‍ പത്താന്‍കോട്ടിലെ കോടതിയിലെത്തിയിരുന്നു. മുസ്ലിംയൂത്ത് ലീഗാണ് ഇരയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുന്നത്.

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

More

വിട പറയുന്ന വിശുദ്ധ മാസം

Published

on

സഫാരി സൈനുല്‍ ആബിദീന്‍

എല്ലാ കാര്യത്തിലും ശുദ്ധിക്ക് പ്രധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ശരീരത്തിനും ഹൃദയത്തിനും ആത്മീവിനുമൊക്കെ ആ പരിശുദ്ധ കൊണ്ടുവരുന്നതില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി വീണ്ടെടുക്കനുള്ള ആരാധന കൂടിയാണ് വിശുദ്ധ മാസത്തിലെ വ്രതം. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സമാഹ്യ ബാധ്യതകളുടെയും കാലമായാണ് ലോക മുസ്ലിം സമൂഹം കാണുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ശരിക്കും മനസ്സിലാക്കാനാകും.

റമളാനിന്റെ അവസാന പത്തിലെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുമ്പോള്‍ വിശ്വാസിയില്‍ നിന്ന് വിട പറയാമനൊരുങ്ങുകയാണ് വിശുദ്ധ റമളാന്‍. റജബിലും റമളാനിലും പ്രാര്‍ത്ഥിച്ച് നേടിയെടുത്ത പുണ്യങ്ങളുടെ മാസം വിട പറയുമ്പോള്‍ മനസ്സില്‍ വേദന അനുഭവപ്പെടുന്നവരായിരിക്കും വിശ്വാസികള്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് അനുഗ്രഹങ്ങളുടെയും നന്മകളുടെയും വസന്തങ്ങളിറങ്ങി വന്ന രാപകലുകളാല്‍ അനുഗ്രഹീതമായ മാസം വിട ചൊല്ലുമ്പോള്‍
ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടുമെന്നത് തീര്‍ച്ച. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. റമളാനിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

അന്നപാനീയങ്ങളും വികാരവിചാരങ്ങളും തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നവാനായ സര്‍വ്വശക്തന് വേണ്ടി ത്യജിച്ച് വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം ശക്തമാക്കിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ നിമിഷങ്ങളെ വരവേല്‍ക്കലാണല്ലോ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും മതം വിലക്കിയത്. വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.

റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രവാചകന്‍ പറഞ്ഞതായി നമുക്ക് കാണാന്‍ സാധിക്കും ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവര്‍ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവര്‍ക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവര്‍ക്ക് ജാമ്യമാണ്. നോമ്പും ഖുര്‍ആനും ഒരു വ്യക്തിക്കുവേണ്ടി ശിപാര്‍ശ ചെയ്താല്‍ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.

അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാര്‍ഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാന്‍ നമുക്ക് സാധിക്കും.

നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം.

Continue Reading

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

Trending