Connect with us

main stories

കത്‌വ കേസ് ഫണ്ട് : കണക്കുകള്‍ പുറത്തുവിട്ട് യൂത്ത്‌ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്.

Published

on

കോഴിക്കോട്: കത്വ, ഉന്നാവോ ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത്‌ലീഗ്. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നെ വ്യാജമാണ് എന്നത് അദ്ദേഹം പറയുന്നത് കളവാണെന്നതിന്റെ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു.കത്വ ഫണ്ട് ഒരു കോടിയോളം പിരിച്ചു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. 39,33,697.00 രൂപയാണ് യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ ആര്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്‍കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ – ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി.കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറഞ്ഞു.

കത്വ – ഉന്നാവ കുടുംബ നിയമ സഹായ ഫണ്ടിലേക്ക് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടില്‍ വരവ് വന്നത് – 39,33,697.00

ചെലവ്
കത്വ പിതാവിന് നല്‍കിയത് – 5,00,000.00
ഉന്നാവോ ഇരയുടെ മാതാവിന് നല്‍കിയത് – 5,00,000.00
അസന്‍സോര്‍ ഇമാമിന് നല്‍കിയത് – 5,00,000.00
കത്വ അഭിഭാഷകര്‍ക്ക് നല്‍കിയത് – 9,35,000.00
മുഹമ്മദ് ഉന്നാവോ – 25,000.00
ആകെ ചിലവ് – 24,60,000.00

ബാലന്‍സ് – 14,73,697.00

ആദ്യ ഘട്ടത്തില്‍ കത്വ ഇരയുടെ പിതാവിന് വേണ്ടി അഡ്വ. കെ.കെ പുരി, ഹര്‍ഭജന്‍ സിംഗ്, പങ്കജ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയാണ് ദേശീയ കമ്മറ്റി നിയോഗിച്ചത്. കോടതി വിധിക്ക് ശേഷം പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും യൂത്ത്ലീഗ് ദേശീയ കമ്മറ്റി അഭിഭാഷക സംഘത്തെ നിയോഗിച്ചു. എസ്.എസ് ബസ്ര, മന്‍വീന്ദര്‍ സിംഗ്,എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് നിയോഗിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിക്ക് വേണ്ടി അഡ്വ. മുബീന്‍ ഫാറൂഖി (പഞ്ചാബ്) യാണ് ഇരു കോടതിയിലും കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

 

kerala

കണ്ണീരൊപ്പുന്ന കനിവിന്റെ കേന്ദ്രങ്ങള്‍

Published

on

സഫാരി സൈനുല്‍ ആബിദീന്‍

കേരളത്തിലെ സാമൂഹിക സേവന, ജാവകാരുണ്യ ആതുര രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്ററുകള്‍. 2001ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ ഇന്ന് കേരളത്തിലെ വിവിധ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലെയും പ്രദേശങ്ങളിലെയും അശരണരും നിരാലംബരുമായ രോഗികളുടെ ആശ്രയ കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സി.എച്ച് സെന്ററുകളുടേതെന്ന് പറയുന്നത് അതിശയോക്തിയല്ല. മറിച്ച യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സി.എച്ച് സെന്റര്‍ എന്ന കാരുണ്യ കേന്ദ്രങ്ങള്‍ നിരാലംബരുടെ ആശ്രയമായിത്തീരുകയാണ്.

മെഡിക്കല്‍ കോളോജുകള്‍ കേന്ദ്രീകരിച്ച സി.എച്ച് സെന്ററുകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ചും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനം ഇന്ന് ആതുരസേവനത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. ഈ വിനീതന്‍ കൂടി നേതൃത്വം നല്‍കുന്ന തലശ്ശേരി സി.എച്ച് സെന്റര്‍ അതിന്റെ ആദ്യകാലം മുതലേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊക്കെ ഭക്ഷണം നല്‍കി വരുന്നു. കൊവിഡ് കാലത്ത് തലശ്ശേരി എല്ലാ ആശുപത്രികളിലും ഈ സേവനമെത്തിക്കാന്‍ തലശ്ശേരി സി.എച്ച് സെന്ററിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇഫ്താറിനും അത്താഴത്തിനും ഭക്ഷണം നല്‍കുന്നത് പോലെ പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമൊക്കെ തലശ്ശേരി സി.എച്ച് സെന്ററിനല്‍ പ്രത്യേകം ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാറുണ്ട്. ജാതിമത ഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നു.

തലശ്ശേരി, തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാംഗ്ലൂര്‍ നിംഹാന്‍സ്, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ ഇന്ന് രോഗികളുടെയും, കൂട്ടിരുപ്പുകാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിലൂടെ ജീവകാരുണ്യ സേവന രംഗത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും മുസ്ലിം ലീഗിന് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനത്തിനും, സ്നേഹത്തിനും മതരാഷ്ട്രീയ വിവേചനങ്ങളോ വേര്‍തിരിവുകളോ കാണിക്കാതെ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ സാമൂഹത്തിന് നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നമ്മളെല്ലാം പച്ചയായ മനനുഷ്യരാണെന്നും, വേദനയിലും ദുഖത്തിലും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നുമുള്ള സന്ദേശമാണ്.

തീരെ ദരിദ്രരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് സി.എച്ച് മിക്ക സെന്ററുകളിലും സേവനം നല്‍കുന്നത്. രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണം എന്നിവയും സി എച്ച് സെന്ററുകളുടെ സവിശേഷതയാണ്.

കോഴിക്കോട് ജില്ലയില്‍ ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനോട് അനുബന്ധിച്ചും താമരശ്ശേരിയിലും സി എച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൂലൂരിലെയും തിരുവന്തപുരത്തെയും സി.എച്ച് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികളുടെ വലിയ ആശ്രയമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ളവരും സംഘടനാ പ്രതിനിധികളും തിരുവന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി തന്നെ അഭിനന്ദിക്കാറുണ്ട്. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം 250 പേര്‍ക്കുള്ള ഭക്ഷണ താമസ സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണവും, വാര്‍ഡുകളിലെ താമസവും പൂര്‍ണ്ണമായും സൗജന്യമാണ്.

ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ഒറ്റപ്പെട്ട പോയ കിടപ്പ് രോഗികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ വലിയ പരിശ്രമമാണ് സി.എച്ച് സെന്ററുകള്‍ നടത്തിയിരുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ആരംഭിക്കുന്നതും ഈ കാലത്താണ്.

ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധിയാളുകളാണ് സി.എച്ച് സെന്ററിലേക്ക് സഹായമെത്തിക്കുന്നത്. സി.എച്ച് എന്ന ദാര്‍ശനികനായ നേതാവിന്റെ ജനകീയ മനസ്സും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ ദര്‍ശനവുമാണ് സി.എച്ച് സെന്ററുകള്‍ക്ക് വഴിയൊരുക്കിയതെന്ന് സമൂഹം മനസ്സിലാക്കുന്നു. ജീവിത കാലത്ത് സമുദായത്തിന്റെ വിദ്യഭ്യാസ പുരോഗതിക്കായിരുന്നു തന്റെ ദര്‍ശനങ്ങളും കര്‍മ്മങ്ങളും സി.എച്ച് വിനിയോഗിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം ആ ഓര്‍മ്മകള്‍ ഒരു സമൂഹത്തിന്റെ ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങളെ വഴി നടത്തുകയാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

 

Continue Reading

kerala

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ; നാല് രൂപയില്‍ നിന്ന് ആറുരൂപയാക്കാന്‍ നിര്‍ദേശം

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

Published

on

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ. നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. 3893 റേഷന്‍ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാര്‍ശയിലുണ്ട്.

 

Continue Reading

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

Trending