Connect with us

Culture

കത്വ കേസ്: നിയമ സഹായത്തിന് യൂത്ത് ലീഗ് 25 ലക്ഷം കൈമാറി

Published

on

 

ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ വസതിയിലാണ് ചര്‍ച്ച നടന്നത്. കത്വ പെണ്‍കുട്ടിയുടെ കേസ് നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന അഡ്വ. ത്വാലിബുമായി നേതാക്കള്‍ വിശദമായി സംസാരിച്ചു.
കുടുംബത്തെ സഹായിക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച തുക ഏറ്റവും ഉചിതമായ രൂപത്തില്‍ ആ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനും ധാരണയായി. കത്വയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയാണ് നല്‍കുക. കത്വയിലെ പെണ്‍കുട്ടിയുടെ സ്മരണയില്‍ കുടുംബം ആരംഭിക്കാനിരിക്കുന്ന ട്രസ്റ്റിനാണ് പണം നല്‍കുക. ബക്കര്‍വാല സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം കുടുംബാംഗങ്ങളും അഭിഭാഷകരും മുന്നോട്ട് വെച്ചിരുന്നു. നേതാക്കള്‍ ഇതംഗീകരിക്കുകയായിരുന്നു. അതിനു വേണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ച് പദ്ധതി തയാറാക്കാനും മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി അഡ്വ. ത്വാലിബ് നേതാക്കന്‍മാരുമായി പങ്കുവെച്ചു. പത്താന്‍കോട്ട് അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഇന്ദിരാ ജയ് സിംഗ്, ദീപിക സിംഗ് രജാവത് എന്നിവരാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ ഹാജരാകുന്ന വക്കീലുമാര്‍ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണി സംബന്ധിച്ച് അദ്ദേഹം നേതാക്കന്‍മാരെ ധരിപ്പിച്ചു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേസിന്റെ അന്തിമ വിജയം വരെ എല്ലാ നിലയിലും മുസ്‌ലിം ലീഗ് കുടുംബത്തോടൊപ്പമുണ്ടെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.
കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ സേവനം കേസില്‍ ലഭ്യമാക്കാന്‍ അടിയന്തിരമായി ചര്‍ച്ച നടത്തും. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉന്നാവോ പെണ്‍കുട്ടിക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ലക്‌നൗവില്‍ കൈമാറി. കേസ് നടത്തിപ്പിനു വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ ഫണ്ട് കൈമാറി. മുസ്‌ലിം ലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന്‍ ഖാന്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും റിലീഫ് സെല്‍ ചെയര്‍മാനുമായ മുഹമ്മദ് ഹലിം, ഉന്നാവോ ജില്ലാ ലീഗ് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എം റഹ്ബാര്‍, എം.എസ്.എഫ് കണ്‍വീനര്‍ എം ജാബിര്‍ പങ്കെടുത്തു.
ഉന്നാവോയിലെ പെണ്‍കുട്ടി നമ്മുടെ സഹോദരിയാണ്. അവള്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി ക്രിമിനല്‍ വാഴ്ചയുടെ ഇരയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും സഹോദരനെയും രക്ഷിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ സഹായത്തിനും പിന്തുണക്കും പെണ്‍കുട്ടിയും കുടുംബവും നന്ദി പറഞ്ഞു. ഠാക്കൂര്‍ സമുദായാംഗമാണ് താന്‍; കാലങ്ങളായി ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവരാണ് എന്റെ സമുദായമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. എന്റെ പിതാവിനെ പോലും നഷ്ടമായി. വലിയ പ്രതിസന്ധിയില്‍ കൂടെ നിന്ന മുസ്‌ലിം യൂത്ത് ലീഗിനോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ബംഗാളിലെ അസന്‍സോളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മകന്റെ പേരില്‍ ആരെങ്കിലും കലാപം നടത്തിയാല്‍ താന്‍ ഗ്രാമം വിട്ട് പോകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തിനാകെ മാതൃകയായ ഇമാം ഇംദാദുദീന്‍ റാഷിദിനും അഞ്ച് ലക്ഷം രൂപ നല്‍കാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. അസന്‍സോളില്‍ റമസാനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക കൈമാറും.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending