Video Stories
കഠ്വയിലെ പെണ്‍കുട്ടിക്ക് അന്ത്യാഭിവാദ്യവുമായി ദില്‍നയുടെ ചിത്രങ്ങള്‍

കോഴിക്കോട്: ജമ്മുവിലെ കത്വ ഗ്രാമത്തില്‍ നരാധമന്മാരുടെ കൊടുംക്രൂരതക്ക് ഇരയായി ജീവന് നഷ്ടമായ എട്ടു വയസുകാരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ദില്‍ന ഷെറിന്റെ ചിത്രപ്രദര്‍ശനം മൂന്നാം ദിവസത്തിലേക്ക്. കത്വയിലെ പെണ്‍കുട്ടിക്ക് പുറമെ നിര്‍ഭയ അടക്കം ഈ നാട്ടില്‍ ആക്രമിക്കപ്പെടുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് തന്റെ പെയിന്റിങ് പ്രദര്‍ശനമെന്ന് ദില്‍ന എന്ന പ്ലസ്ടുക്കാരി പറഞ്ഞു.
മനുഷ്യമാംസം തിന്നുന്ന കഴുകന്മാര് കത്വയിലെ പെണ്‍കുട്ടിയെ കൊത്തിവലിക്കുന്ന ചിത്രവുമായാണ് പ്രദര്‍ശനം തുടങ്ങുന്നത്. ഓരോ ചിത്രവും പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ആക്രമണത്തിന്റെ കഥയാണ് പറയുന്നത്. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നവള്, കാമക്കണ്ണുകളാലും ക്യാമറ കണ്ണുകളാലും നിരന്തരം വേട്ടയാടപ്പെടുന്നവള്, പെണ്‍ഭ്രൂണഹത്യ, ശൈശവ വിവാഹത്തിന്റെ ദുരന്തങ്ങള്‍ ഇവയെല്ലാം ദില്‍നയുടെ ചിത്രങ്ങളില്‍ തെളിയുന്നു. സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ക്കൊപ്പം പ്രതീക്ഷയും സ്നേഹത്തിന്റെ തിളക്കങ്ങളും ചിത്രങ്ങളില്‍ ഇടക്കിടെ വെളിച്ചം പകരുന്നു.
വിജിലന്‍സ് എസ്.പി ഉമാ ബെഹ്്റയാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മഞ്ചേരി പുല്‍പ്പറ്റയിലെ ബസ് ഡ്രൈവര്‍ പുത്തന്‍ പീടിയേക്കല്‍ അബ്ദുല്ലയുടെയും സലീനയുടെയും മകളാണ് ദില്‍ന. പൂക്കൊളത്തൂര്‍ സി.എച്ച്.എം.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദില്‍ന എട്ടാംക്ലാസ് മുതല്‍ വരക്കുന്നുണ്ട്.
13-ാമത്തെ പ്രദര്‍ശനമാണ് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്നത്.2017ലെ സ്കൂള്‍ കായികമേളയില്‍ ചൈല്‍ഡ് പ്രൊട്ടക്്ഷന്റെ ഒപ്പം കുട്ടികള്‍ക്കൊപ്പം തുടങ്ങിയവയുടെ ലോഗോ രൂപകല്പന ചെയ്തത് ദില്‍നയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കലാശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയാണ്. പ്രദര്‍ശനം 22ന് സമാപിക്കും.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്