Connect with us

kerala

മസ്ജിദും ക്ഷേത്രവും ഒരേ വഴിയില്‍; ഒന്നിച്ച് കമാനം പണിത് ഇരു കമ്മിറ്റികളും

സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്

Published

on

കാസര്‍ക്കോട്: ഒരേ ഗെയ്റ്റ് കടന്നെത്തുന്ന പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും വേറിട്ട രീതിയില്‍ കമാനം പണിത് നാട്ടുകാര്‍. കാസര്‍ക്കോട് പെരിയക്കടുത്ത് ആയമ്പാറയിലാണ് സംഭവം. സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്.

ദേശീയ പാത 66ന് അരികിലാണ് ഈ കമാനം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ഒരേ ഗെയ്റ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കം വന്നതോടെ അത് നശിച്ചു. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുന്‍പോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്റെ പകുതി ക്ഷേത്രത്തിന്റെയും അടുത്ത പകുതി മസ്ജിദിന്റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനല്‍കിയതോടെ നിര്‍മാണക്കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു.

2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കോവിഡും ലോക്ഡൗണും കാരണം നിര്‍മാണം നീണ്ടു. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി

മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി

Published

on

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Continue Reading

kerala

കളമശ്ശേരിയില്‍ 5 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

എന്‍ഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കളമശ്ശേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. എന്‍ഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

രോഗലക്ഷണങ്ങളോടെ വിവധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. പരിശോധിച്ച അഞ്ച് വിദ്യാര്‍ഥികളുടെ ഫലവും പോസിറ്റീവാണ്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

Continue Reading

kerala

അമൃത് 2.0: കേരളത്തിന് 3743 കോടി രൂപയുടെ പ്രോജക്റ്റുകള്‍ അനുവദിച്ചതായി സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രം

ലോക്‌സഭയില്‍ ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിയുടെ ഭാഗമായി കേരളത്തിന് 3743 കോടി രൂപയുടെ 740 പ്രോജക്റ്റുകള്‍ അനുവദിച്ചതായി കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭുഷണ്‍ ചൗധരി രേഖാമൂലം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി 251 ജലവിതരണ പദ്ധതികള്‍ക്ക് മാത്രം 2413 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 91 നഗരസഭകളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും. കേരളത്തില്‍ അമൃത് 2.0 പദ്ധതി പ്രകാരം അനുവദിച്ച ജലവിതരണ പദ്ധതികളുടെ എണ്ണം സംബന്ധിച്ച് ലോക്‌സഭയില്‍ ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി.

നഗരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ് അമൃത് 2.0.

Continue Reading

Trending