Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സോഫ്റ്റ് വെയര്‍ കൃത്രിമം കണ്ടെത്താന്‍ വിശദ അന്വേഷണവുമായി ഇ.ഡി

കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

Published

on

കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപ, വായ്പ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചതിൽ ശക്തമായ അന്വേഷണത്തിന് ഇ.ഡി. ബാങ്കിന്റെ സോഫ്റ്റ്‌വെയറില്‍ വ്യാപകമാറ്റം വരുത്തിയതും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചതും കള്ളപ്പണ ഇടപാടിനാണെന്ന നിഗമനത്തിലാണ് അന്വേഷണം.

സോഫ്റ്റ് വെയറിൽ കൃത്രിമം വരുത്തിയതിന് പിന്നിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമല്ലെന്നും ഉന്നതരുടെ പിന്തുണയുണ്ടായിരുന്നെന്നുമാണ് വിലയിരുത്തൽ. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച വി-ബാങ്ക് സോഫ്റ്റ് വെയറിലാണ് അട്ടിമറി നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു.

എന്നാൽ, വായ്പത്തട്ടിപ്പിലൊതുങ്ങി ഈ അന്വേഷണം മുന്നോട്ടുപോയില്ല. സോഫ്റ്റ് വെയർ ഒരേസമയം തന്നെ പലരും ഉപയോഗിക്കുന്നതാണ്. ഓരോരുത്തർക്കും പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡുമുണ്ട്. ഉത്തരവാദപ്പെട്ട ഒന്നോ രണ്ടോ പേര്‍ മാത്രം അഡ്മിനായിരുന്ന ബാങ്ക് സോഫ്റ്റ്‌വെയറിൽ ഒരു ഘട്ടത്തിൽ 21 പേരെ അഡ്മിന്മാരാക്കി വിപുലമാക്കിയതാണ് ഇ.ഡിയുടെ നിഗമനങ്ങളിലേക്ക് വഴി തുറന്നത്.

നോട്ട് നിരോധന കാലത്ത് ഉപയോഗിച്ച പാസ് വേഡുകളിൽ ചിലതും സംശയകരമാണ്. വിരമിച്ച ഉദ്യോഗസ്ഥന്റെയും സ്വീപ്പറുടെയും വരെ ഐ.ഡിയും പാസ് വേഡും ഈ സമയത്ത് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക. അതിനുശേഷം പ്രവര്‍ത്തനരഹിതമാകും. എന്നാൽ, നോട്ട് അസാധുവാക്കിയ 2016 നവംബറിൽ സോഫ്റ്റ് വെയറിലെ ഡേ-ഓപൺ, ഡേ-എൻഡ് സംവിധാനത്തിൽ മാറ്റം വരുത്തി രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന വിധം ക്രമീകരണം വരുത്തിയെന്നാണ് ഇ.ഡി പറയുന്നത്.

ഈ സമയത്തെ തുക നിക്ഷേപിച്ചതും പിൻവലിച്ചതുമായ വിവരങ്ങൾ സോഫ്റ്റ് വെയറിൽനിന്ന് മാഞ്ഞുപോയതായി കണ്ടെത്തിയിരുന്നു. നോട്ട് നിരോധന കാലത്ത് ബാങ്കിലൂടെ 100 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ നിഗമനം.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending