Connect with us

News

കര്‍ണ്ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് ഇരുപക്ഷത്തെയും പിണക്കാതെ സുപ്രീംകോടതി

Published

on


ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ സ്പീക്കര്‍ക്കും കോണ്‍ഗ്രസ്-ജെഡിഎസ്് വിമത എം.എല്‍.എമാര്‍ക്കും ഒരുപോലെ അധികാരം നല്‍കി സുപ്രിംകോടതിയുടെ ഇടക്കാല വിധി. ഇന്ന് നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയൊരുത്തവരുണ്ടാകുന്നത് വരെ വിമത എം.എല്‍.എമാര്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ട സുപ്രിംകോടതി എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
സഭയില്‍ ഹാജരാകാന്‍ വിമത എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിമത എം.എല്‍.എമാര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി വിപ്പ് പേടിക്കാതെ വിട്ടുനില്‍ക്കാന്‍ കഴിയും. വിശ്വാസവോട്ടെടുപ്പ് പരിഗണിച്ച് കോടതിക്ക് മുന്‍പാകെ വന്ന രണ്ടുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ പരിഗണിച്ച് ഭരണഘടനാപരമായ സന്തുലിതത്വം പാലിച്ചുള്ള വിധിയാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്പീക്കറുടെ അധികാരത്തില്‍ സുപ്രിംകോടതിക്ക് ഇടപെടാനാവുമോയെന്നതു പോലുള്ള ചോദ്യങ്ങള്‍ക്ക് വിശദമമായ പരിശോധന ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നിശ്ചയിച്ച് ഉത്തരവിടാന്‍ കഴിയില്ല. 15 വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റൊത്താഗി, സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ എന്നിവര്‍ ഇന്നലെയും തങ്ങളുടെ വാദങ്ങള്‍ ആവര്‍ത്തിച്ചു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയില്‍ പെട്ട 10 വിമത എം.എല്‍.എമാരാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്.
സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാന്‍ സുപ്രിം കോടതി വിധി ചോദ്യം ചെയ്തു സ്പീക്കറും കോടതിയിലെത്തി. ഇതോടെ കോടതി വിശദമായി കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ അഞ്ചു വിമത എം.എല്‍.എമാര്‍ കൂടി കോടതിയെ സമീപിച്ചതോടെ അവരുടെ കേസും കോടതി ഇതൊടൊപ്പം പരിഗണിച്ചു. ചീഫ് ജസ്്റ്റിസിനെ പുറമെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊലപ്പെടുത്തി

മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു

Published

on

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.ബാലുശ്ശേരി പനായി മുക്കില്‍ ആണ് സംഭവം. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അഞ്ചാം ദിനം സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി ആശമാര്‍

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു.

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അഞ്ചാം ദിവസവും നിരാഹാര സമരം നടത്തുന്ന ആശമാര്‍ അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ.പി ഗീത ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വീട്ടില്‍നിന്ന് ഉപവാസ സമരത്തില്‍ പങ്കാളിയായി.

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു. ആശമാര്‍ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി.

ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാവര്‍ക്കര്‍മാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോള്‍ സമരം തുടരുന്നത്.

Continue Reading

kerala

കളക്ഷന്‍ വിവാദം; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല; നിര്‍മാതാക്കളുടെ സംഘടന

ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്

Published

on

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്.

‘നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മ്മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് സംഘടന പുറത്തുവിട്ട കണക്കുകളില്‍ അപാകത ഉണ്ടെന്നും 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending