More
നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത് ഇന്ന് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശമാണ് ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നത്. നാളെ രാവിലെ 10.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.
കര്‍ണാടകയില്‍ ബി.ജെപി യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുടങ്ങിയത് മുതല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസും പോരാട്ടം തുടരുകയാണ്. യെദ്യൂരപ്പ അധികാരമേറ്റതിനു പിന്നാലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തത്തിയിരുന്നു. എം.എല്‍.എംമാരെ പുറത്തിറക്കി നേതാക്കള്‍ ശക്തി പ്രകടവും പ്രതിഷേധ ധര്‍ണയും നടത്തി.
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബി.ജെ.പി ക്യാമ്പിലെ അത്മവിശ്വാസം നഷ്ടപ്പെടുന്നത്.
തങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എംമാരെ പുറത്തിറക്കി ശക്തി കാണിച്ചതോടെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം കൂടി നല്‍കുന്നതായി. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. നാളെ 10.30 ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ കോണ്‍്ഗ്രസ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് എം.എല്‍.എമാരെ സുരക്ഷിതമായി മാറ്റാന്‍ നീക്കമുണ്ടായെങ്കിലും അത്തരം നീക്കം വേണ്ടന്ന തീരുമാനമാണ് ഇപ്പോള്‍ കോ്#്ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. കോടതി അനുവദിച്ച സമയം അവസാനിക്കുന്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.
National President of JD(S) HD Deve Gowda had a telephonic conversation with Congress President Rahul Gandhi over the current political situation in the state of Karnataka. (file pics) pic.twitter.com/EjeknKF0N9
— ANI (@ANI) May 17, 2018
ഇതിനിടെ ജെഡിഎസിന്റെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണമാണ് നടത്തിയത്.
#CORRECTION in #VISUALS: Bus carrying Congress MLAs seen leaving Eagleton Resort in Bengaluru where the MLAs were staying. Congress’ Ramalinga Reddy claimed that after the police was withdrawn from outside the resort,BJP came inside & offered money to the MLAs #KarnatakaElections pic.twitter.com/QsknkWvTMM
— ANI (@ANI) May 17, 2018
എം.എല്‍.എമാരെ തല്‍ക്കാലം കര്‍ണാടകയില്‍ നിന്നു മാറ്റേണ്ടതില്ലന്നാണ് പുതിയ തീരുമാനം. നാളെ രാവിലെ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേസ് വിധി ബിജെപിക്ക് പ്രതികൂലമാണെങ്കില്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഉടനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് കാരണം. എന്നാല്‍ വിധി കോണ്‍ഗ്രസിന് എതിരായാല്‍ ഇവരെ നാളെ കൊച്ചിയില്‍ എത്തിച്ചേക്കും.
അതേസമയം ബെംഗളുരുവില്‍ എംഎല്‍എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം.
അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റി. റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകി അതീവസുരക്ഷയിലാണ് ബസുകളില്‍ എം.എല്‍.എമാരെ പുറത്തേക്കു കൊണ്ടുപോയി. എന്നാല്‍ എങ്ങോട്ടാണ് അവര്‍ പോകുന്നത് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
എം.എല്‍.എമാരെ പുതുച്ചേരിയിലേക്കോ, ഹൈദരാബാദിലേക്കോ, കൊച്ചിയിലേക്കോ കൊണ്ടുപോകുമെന്നാണ് അഭ്യൂഹങ്ങള്‍. കൊച്ചിയിലേക്കാണ് ബസുകള്‍ പോകുന്നതെന്ന് ജെ.ഡി (എസ്) പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ എച്ച്.ഡി കുമാരസ്വാമി തയ്യാറായില്ല. കേരളം സഹോദര സംസ്ഥാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ കൊച്ചി തെരഞ്ഞെടുക്കുകയാണ്.
അതേസമയം എതിര്‍ ചേരിയിലെ നീക്കങ്ങളില്‍ വരുന്ന നിര്‍ണായക മാറ്റങ്ങള്‍ ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു