Connect with us

More

നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു

Published

on

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത് ഇന്ന് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശമാണ് ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നത്. നാളെ രാവിലെ 10.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.

കര്‍ണാടകയില്‍ ബി.ജെപി യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുടങ്ങിയത് മുതല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസും പോരാട്ടം തുടരുകയാണ്. യെദ്യൂരപ്പ അധികാരമേറ്റതിനു പിന്നാലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തത്തിയിരുന്നു. എം.എല്‍.എംമാരെ പുറത്തിറക്കി നേതാക്കള്‍ ശക്തി പ്രകടവും പ്രതിഷേധ ധര്‍ണയും നടത്തി.
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബി.ജെ.പി ക്യാമ്പിലെ അത്മവിശ്വാസം നഷ്ടപ്പെടുന്നത്.

തങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എംമാരെ പുറത്തിറക്കി ശക്തി കാണിച്ചതോടെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം കൂടി നല്‍കുന്നതായി. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. നാളെ 10.30 ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ കോണ്‍്ഗ്രസ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് എം.എല്‍.എമാരെ സുരക്ഷിതമായി മാറ്റാന്‍ നീക്കമുണ്ടായെങ്കിലും അത്തരം നീക്കം വേണ്ടന്ന തീരുമാനമാണ് ഇപ്പോള്‍ കോ്#്ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. കോടതി അനുവദിച്ച സമയം അവസാനിക്കുന്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.


ഇതിനിടെ ജെഡിഎസിന്റെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണമാണ് നടത്തിയത്.

എം.എല്‍.എമാരെ തല്‍ക്കാലം കര്‍ണാടകയില്‍ നിന്നു മാറ്റേണ്ടതില്ലന്നാണ് പുതിയ തീരുമാനം. നാളെ രാവിലെ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേസ് വിധി ബിജെപിക്ക് പ്രതികൂലമാണെങ്കില്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഉടനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് കാരണം. എന്നാല്‍ വിധി കോണ്‍ഗ്രസിന് എതിരായാല്‍ ഇവരെ നാളെ കൊച്ചിയില്‍ എത്തിച്ചേക്കും.

അതേസമയം ബെംഗളുരുവില്‍ എംഎല്‍എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്‌-ജെഡിഎസ് നേതൃത്വം.

അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റി. റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകി അതീവസുരക്ഷയിലാണ് ബസുകളില്‍ എം.എല്‍.എമാരെ പുറത്തേക്കു കൊണ്ടുപോയി. എന്നാല്‍ എങ്ങോട്ടാണ് അവര്‍ പോകുന്നത് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.

എം.എല്‍.എമാരെ പുതുച്ചേരിയിലേക്കോ, ഹൈദരാബാദിലേക്കോ, കൊച്ചിയിലേക്കോ കൊണ്ടുപോകുമെന്നാണ് അഭ്യൂഹങ്ങള്‍. കൊച്ചിയിലേക്കാണ് ബസുകള്‍ പോകുന്നതെന്ന് ജെ.ഡി (എസ്) പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ എച്ച്.ഡി കുമാരസ്വാമി തയ്യാറായില്ല. കേരളം സഹോദര സംസ്ഥാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ കൊച്ചി തെരഞ്ഞെടുക്കുകയാണ്.
അതേസമയം എതിര്‍ ചേരിയിലെ നീക്കങ്ങളില്‍ വരുന്ന നിര്‍ണായക മാറ്റങ്ങള്‍ ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending